Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചിയില്‍ നാരദജയന്തി ആഘോഷം; മാധ്യമങ്ങള്‍ വസ്തുതകളോട് കലഹിക്കുന്നു: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 11:23 am IST
in Kerala
എറണാകുളം ടിഡിഎം ഹാളില്‍ നടന്ന നാരദ ജയന്തി സമ്മേളനത്തില്‍ പ്രൊഫ.എം.പി. മന്മഥന്‍ പുരസ്‌കാരം മാതൃഭൂമി റിപ്പോര്‍ട്ടര്‍ വി.പി. ശ്രീലന് വിശ്വസംവാദകേന്ദ്രം ചെയര്‍മാന്‍ കെ.ആര്‍. ഉമാകാന്തന്‍ സമ്മാനിക്കുന്നു. ജന്മഭൂമി ജനറല്‍ മാനേജരും ആര്‍എസ്എസ് ദക്ഷിണകേരള പ്രാന്ത സഹകാര്യവാഹുമായ കെ.ബി. ശ്രീകുമാര്‍, പിഎസ്‌സി മുന്‍ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജി. ജ്യോതിര്‍ഘോഷ് സമീപം.

എറണാകുളം ടിഡിഎം ഹാളില്‍ നടന്ന നാരദ ജയന്തി സമ്മേളനത്തില്‍ പ്രൊഫ.എം.പി. മന്മഥന്‍ പുരസ്‌കാരം മാതൃഭൂമി റിപ്പോര്‍ട്ടര്‍ വി.പി. ശ്രീലന് വിശ്വസംവാദകേന്ദ്രം ചെയര്‍മാന്‍ കെ.ആര്‍. ഉമാകാന്തന്‍ സമ്മാനിക്കുന്നു. ജന്മഭൂമി ജനറല്‍ മാനേജരും ആര്‍എസ്എസ് ദക്ഷിണകേരള പ്രാന്ത സഹകാര്യവാഹുമായ കെ.ബി. ശ്രീകുമാര്‍, പിഎസ്‌സി മുന്‍ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജി. ജ്യോതിര്‍ഘോഷ് സമീപം.

കൊച്ചി: വസ്തുതകളോട് കലഹിക്കുകയാണ് പുതിയ കാലത്ത് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് കാലടി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറും പിഎസ്‌സി മുന്‍ ചെയര്‍മാനുമായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. തങ്ങളുടെ ആഗ്രഹങ്ങളെ വസ്തുതകളാക്കി അവതരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതുമൂലം ഏറ്റവും വലിയ മൂലധനമായ വിശ്വാസ്യത മാധ്യമങ്ങള്‍ക്ക് നഷ്ടപ്പെട്ടു. മാധ്യമപ്രവര്‍ത്തനം വിവാദമല്ല സംവാദമാകണം. വിവാദമെന്നത് വാദിച്ച് ജയിക്കലാണ്. സംവാദമാകട്ടെ അറിയലും അറിയിക്കലുമാണ്. അതില്‍ വിനയമുണ്ട്. അതാണ് ഭാരത സംസ്‌കൃതി, ഡോ.കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച നാരദജയന്തി ആഘോഷത്തില്‍ ‘വാര്‍ത്താവതരണത്തിലെ സത്യവും മിഥ്യയും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു രാധാകൃഷ്ണന്‍.

ഇത് കേരളമാണെന്ന് ഊറ്റം കൊള്ളുന്നവര്‍ കേരളത്തില്‍ നടക്കുന്ന എല്ലാറ്റിന്റെയും വസ്തുതകള്‍ അവതരിപ്പിക്കുന്നില്ല. തങ്ങളാണ് കേരളത്തില്‍ നവോത്ഥാനം കൊണ്ടുവന്നതെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ കേരളനവോത്ഥാനം സൃഷ്ടിച്ചതില്‍ ഒരു രാഷ്‌ട്രീയക്കാരനും പങ്കില്ല. ബ്രഹ്മാനന്ദ ശിവയോഗിയും ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുദേവനും ചാവറയച്ചനും പണ്ഡിറ്റ് കറുപ്പനുമൊക്കെയടങ്ങിയ ആത്മീയാചാര്യന്മാര്‍ക്കാണ് നവോത്ഥാനം സൃഷ്ടിച്ചതിന്റെ അവകാശം. 1947 ന് മുമ്പ് സ്ഥാപിച്ചതാണ് കേരളത്തിലെ പ്രശസ്തമായ എല്ലാ പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളും എന്ന് മനസിലാക്കിയാല്‍ ഇവര്‍ പ്രചരിപ്പിക്കുന്നതിന്റെ വസ്തുത മനസിലാകും, കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു.

‘നാവടക്കൂ പണിയെടുക്കൂ’ എന്ന് ഇന്ദിര പറഞ്ഞപ്പോള്‍ നാവേ വേണ്ടെന്ന മട്ടില്‍ ഇഴഞ്ഞവരാണ് ഇത് കേരളമാണെന്ന് വീമ്പ് പറയുന്ന മാധ്യമങ്ങള്‍. തിരുവിതാംകൂറിലെ വിദ്യാലയങ്ങളില്‍ ഇനി മുതല്‍ ജാതിയുടെ പേരില്‍ പ്രവേശനം നിഷേധിക്കരുതെന്ന് പ്രഖ്യാപിച്ച സി. രാജഗോപാലാചാരിയെ വിമര്‍ശിക്കാന്‍ മൂന്ന് എഡിറ്റോറിയല്‍ എഴുതിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെയാണ് ഇപ്പോഴും മാധ്യമങ്ങള്‍ മാതൃകയായി ആഘോഷിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിപാടിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.ജി. ജ്യോതിര്‍ഘോഷിനെ വിശ്വസംവാദകേന്ദ്രം അധ്യക്ഷന്‍ എം. രാജശേഖരപ്പണിക്കര്‍ ആദരിച്ചു. സമൂഹത്തെ മാറ്റിച്ചിന്തിപ്പിക്കേണ്ട മാധ്യമങ്ങള്‍ സമൂഹത്തോടൊപ്പം ഒഴുകുന്ന കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികള്‍ മാധ്യമമായി മാറുന്ന കാലത്ത് മാധ്യമപ്രവര്‍ത്തനം തൊഴില്‍ എന്ന നിലയില്‍ വേറിട്ടുനില്‍ക്കേണ്ടതാണ്. വിശ്വാസ്യത നിലനിര്‍ത്താന്‍ അത് അനിവാര്യമാണ്. അന്വേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ഭാരതീയ ദര്‍ശനം. സെമിറ്റിക് മതങ്ങള്‍ പക്ഷേ വിശ്വാസത്തെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. വിമര്‍ശനാത്മക ചിന്തകളിലൂടെ മാധ്യമപ്രവര്‍ത്തനത്തെ സര്‍ഗാത്മകമാക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകനന്മയ്‌ക്കായി സധൈര്യം ആരുടെ മുന്നിലും സത്യത്തെ അവതരിപ്പിച്ച മഹാവ്യക്തിത്വമായിരുന്നു ദേവര്‍ഷി നാരദന്റേതെന്ന് അദ്ധ്യക്ഷഭാഷണത്തില്‍ എം. രാജശേഖരപ്പണിക്കര്‍ ചൂണ്ടിക്കാട്ടി. സംവാദത്തിന്റെ സംസ്‌കാരമാണ് ഭാരതത്തിന്റേതെന്നും ആദിശങ്കരന്റെ ജീവിതം അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

Tags: kochiMediaDr. K.S. RadhakrishnanNarada Jayanthi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

ഇറാൻ യുദ്ധക്കപ്പൽ IRIS ലവാന്റെ ചിത്രമെടുത്തു; കൊച്ചിയിൽ രണ്ട് മാധ്യമ പ്രവർത്തകർ അറസ്റ്റിൽ, ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് പോലീസ്

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

ഇന്ത്യ കൊച്ചിയില്‍ അഭയം നല്‍കിയ ഇറാന്‍റെ കപ്പലായ ലവന്‍. ഇതിനെ 183 ഇറാനിയന്‍ ജീവനക്കാര്‍ക്ക് നാവികസേന ആസ്ഥാനത്ത് അഭയവും നല്‍കിയിട്ടുണ്ട്.
India

ഇന്ത്യയുടെ ബാലന്‍സിങ്ങ് ആക്ട്…ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയില്‍ സുരക്ഷ; 183 ഇറാന്‍ ജീവനക്കാര്‍ക്ക് നാവികസേനാആസ്ഥാനത്ത് അഭയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.