Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജലനിരപ്പ് ഉയരുന്നു; കുട്ടനാട്ടില്‍ കരക്കൃഷി വ്യാപകമായി നശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2024, 08:56 pm IST
in Kerala, Alappuzha
കണ്ണീര്‍മഴ...വെള്ളംകയറിയതിനാല്‍ വിളമെത്തും മുന്‍പേ പറിച്ചെടുക്കുന്ന തലവടി വനിതാ കൂട്ടായ്മയുടെ മരിച്ചീനിക്കൃഷി

കണ്ണീര്‍മഴ...വെള്ളംകയറിയതിനാല്‍ വിളമെത്തും മുന്‍പേ പറിച്ചെടുക്കുന്ന തലവടി വനിതാ കൂട്ടായ്മയുടെ മരിച്ചീനിക്കൃഷി

എടത്വാ: കനത്ത മഴയെ തുടര്‍ന്ന് പമ്പയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ കരകൃഷി വ്യാപകമായി നശിച്ചു. അപ്പര്‍ കുട്ടനാട്ടില്‍ ഓണക്കാല വിപണി ലക്ഷ്യമിട്ട് നടന്നു വന്നിരുന്ന കരകൃഷിയാണ് വ്യാപകമായി നശിച്ചത്. പച്ചക്കറി, വാഴ, കപ്പ തുടങ്ങിയ കൃഷി നശിച്ചതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്.

തലവടി, വീയപുരം പ്രദേശങ്ങളിലാണ് വെള്ളപ്പൊക്ക ഭീഷണി കൂടുതലുള്ളത്. തലവടിയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇതിനോടകം വെള്ളം കയറി തുടങ്ങി. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി വനിതാ കൂട്ടായ്‌മകള്‍ നട്ടുവളര്‍ത്തിയ കപ്പകൃഷി വെള്ളത്തില്‍ മുങ്ങി. വിളവെത്തും മുന്‍പ് കപ്പ പറിച്ചെടുക്കുകയാണ് വനിതാ കൂട്ടാഴ്മകള്‍. ഓണം വിപണി ലക്ഷ്യമിട്ടാണ് വനിതകള്‍ കപ്പകൃഷി ആരംഭിച്ചത്. കപ്പകൃഷിക്ക് പുറമെ, പച്ചക്കറി കൃഷിയും വ്യാപകമായി നശിക്കുന്ന നിലയിലാണ്. വാഴകൃഷിയുടെ അവസ്ഥയും വ്യത്യസ്ഥമല്ല. ശക്തമായ മഴക്കൊപ്പം വീശിയടിക്കുന്ന കാറ്റില്‍ വാഴകൃഷി പിടിച്ചു നി
ര്‍ത്താന്‍ പാടുപെടുകയാണ് കര്‍ഷകര്‍. ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ കരകൃഷി പൂര്‍ണ്ണമായി നശിക്കും.

പത്തനംതിട്ടയിലും, കുട്ടനാട് അപ്പര്‍ കുട്ടനാട് മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന മഴയാണ് പമ്പാനദിയിലെ ജല നിരപ്പ് ഉയര്‍ന്നത്. ജലാശയങ്ങളില്‍ മണലും എക്കലും ചെളിയുമടിഞ്ഞ് സംഭരണ ശേഷി ഗണ്യമായി കുറഞ്ഞതാണ് ജലനിരപ്പ് പെട്ടന്നുയരാന്‍ കാരണമായത്. കിഴക്കന്‍ വെള്ളത്തിന്റെ വരവും ശക്തമായ ഒഴുക്കും പമ്പാനദികളില്‍ ആരംഭിച്ചു. കിഴക്കന്‍ മേഖലയില്‍ മഴ ശക്തിപ്രാപിച്ചാല്‍ ദിവസത്തിനുള്ളില്‍ കുട്ടനാട് മുങ്ങാന്‍ സാധ്യതയുണ്ട്.

പമ്പ, അച്ചന്‍കോവില്‍, മണിമല ആറുകളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ രൂക്ഷമായ പ്രതിസന്ധി നേരിടേണ്ടിവരും. നദീതീരത്തെ വീടുകളും വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. മഴ തുടങ്ങി ദിവസങ്ങള്‍ കഴിയും മുന്‍പേ കുടനാട്ടിലെ ജനങ്ങളുടെ ദുരിത ജീവിതവും ആരംഭിച്ചു. തോട്ടപ്പള്ളി സ്പില്‍വെ ഷട്ടറുകള്‍ വഴി കടലിലേക്ക് കൂടുതല്‍ വെള്ളം ഒഴുക്കി വിടുകയും കുട്ടനാട് അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ തടസ്സപ്പെട്ടു കിടക്കുന്ന നീരൊഴുക്ക് പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്താല്‍ മാത്രമേ കുട്ടനാട്ടുകാര്‍ക്ക് അല്പമെങ്കിലും ആശ്വസിക്കാന്‍ വകയുള്ളൂ. ഇതിനായി സര്‍ക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും മുന്‍കൈ എടുക്കണമെന്ന് കുട്ടനാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Tags: KuttanadAgriculture in Kuttanadwater level rises
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷുദിനത്തിൽ കുട്ടനാടിന് കൈനീട്ടവുമായി ലാലേട്ടൻ: ശാന്തിതീർത്ഥം പദ്ധതിയിലൂടെ ആയിരത്തോളം കുടുംബങ്ങൾക്ക് നേരിട്ട് ശുദ്ധജലം ലഭ്യമാകും

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

കേരളത്തിലെ നെല്‍ക്കൃഷി നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനെത്തിയ കേന്ദ്രസംഘം കുട്ടനാട് സന്ദര്‍ശനത്തിനിടെ കേരള സംയുക്ത കര്‍ഷക വേദി പ്രതിനിധികളുമായും കര്‍ഷകരുമായും ആശയവിനിമയം നടത്തുന്നു
Kerala

നെല്‍കൃഷി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സംഘം കുട്ടനാട്ടില്‍; അടുത്ത മാസം റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്ര കാര്‍ഷിക ജോയിന്റ് സെക്രട്ടറി

Kerala

സംയോജിത മത്സ്യ കൃഷിക്ക്  കുട്ടനാട് അനുയോജ്യം: കേന്ദ്ര സംഘം

കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനുള്ള കേന്ദ്രസംഘം കുട്ടനാട്ടില്‍ കര്‍ഷകരുമായി സംവദിക്കുന്നു
Kerala

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി; കേന്ദ്രസംഘം കുട്ടനാട് സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍: 11 മുതല്‍ 3 മണി വരെ വെയില്‍ ഏല്‍ക്കരുത്; ധാരാളം വെള്ളം കുടിക്കണം

തീരുമാനമാകുംവരെ മുഖ്യമന്ത്രി ചര്‍ച്ചയാകാം: കെ. സുധാകരന്‍

ശ്രീകൃഷ്ണ ഭഗവാനെ അവഹേളിച്ച് ഹോട്ടല്‍ പരസ്യം; പ്രതിഷേധം വ്യാപകം; ഹോട്ടല്‍ ഉടമകളിലൊരാളെ അറസ്റ്റ് ചെയ്തു

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

വിശ്വാസക്കാര്യം പരിഗണിക്കുമ്പോള്‍ മനസാക്ഷി വഴികാട്ടണം: സുപ്രീം കോടതി

വൈറല്‍ പെണ്‍കുട്ടിയെയും ഫര്‍മാനെയും കണ്ടെത്താന്‍ മധ്യപ്രദേശ് പോലീസ് തിരച്ചില്‍ വ്യാപകമാക്കി

വനിതാ പ്രാതിനിധ്യത്തെ കോണ്‍ഗ്രസും കൂട്ടരും അട്ടിമറിച്ചു

അയാൻ അഹമ്മദ് പീഡനത്തിനിരയാക്കിയത് മുസ്ലീം സമുദായത്തിൽപെട്ട പെൺകുട്ടികളെ, അത് ലവ് ജിഹാദല്ലെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ

ഐ എഫ് എല്‍: ഗോകുലത്തിന് ഇന്ന് നിര്‍ണ്ണായക പോരാട്ടം

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.