Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിപിഎമ്മിനും ബാര്‍ കോഴ; കോടികളുടെ പണപ്പിരിവ്

Janmabhumi Online by Janmabhumi Online
May 25, 2024, 03:50 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ബാറുടമകള്‍ക്കു പണമുണ്ടാക്കാനുതകുന്ന തരത്തില്‍ മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാന്‍ സിപിഎം കോടികള്‍ വാങ്ങിയെന്ന വെളിപ്പെടുത്തലില്‍ അടിമുടിയുലഞ്ഞ് പാര്‍ട്ടിയും പിണറായി സര്‍ക്കാരും.

കോഴ നല്കാന്‍, ബാറുടമകളില്‍ നിന്നു രണ്ടര ലക്ഷം രൂപ വീതം ആവശ്യപ്പെട്ട് മദ്യമുതലാളിമാരുടെ അസോസിയേഷന്‍ നേതാവ് അനിമോന്റെ ശബ്ദ സന്ദേശമാണ് കൊടുങ്കാറ്റായി കേരളത്തില്‍ ഇന്നലെ ആഞ്ഞുവീശിയത്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍, എക്സൈസ് മന്ത്രി എം.ബി. രാജേഷ് എന്നിവരുടെ രാജിക്കായി മുറവിളി ഉയര്‍ന്നു.

സിപിഎം കോടികള്‍ കോഴ വാങ്ങിയെന്ന ആരോപണം കത്തിപ്പടര്‍ന്നതോടെ പാര്‍ട്ടി പ്രതിരോധത്തിലായി. കോഴയിടപാടു മറയ്‌ക്കാന്‍ ന്യായീകരണ ക്യാപ്സൂളുമിറങ്ങി. ബാര്‍ ഹോട്ടല്‍ അസോസിയേഷന് ആസ്ഥാന മന്ദിരം പണിയാനാണ് ബാറുടമകളില്‍ നിന്നു രണ്ടര ലക്ഷം രൂപ വീതം പിരിക്കുന്നതെന്ന ന്യായീകരണം പക്ഷേ വിലപ്പോയിട്ടില്ല. തെരഞ്ഞെടുപ്പിനു ലക്ഷങ്ങള്‍ വാങ്ങിയതിനു പിന്നാലെയാണ് പുതിയ മദ്യനയത്തിനും കോടികള്‍ വാങ്ങുന്നത്.

ഡ്രൈ ഡേ (മദ്യവില്പനയ്‌ക്കു വിലക്കുള്ള ദിവസങ്ങള്‍) ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനും സിപിഎമ്മിനു കൊടുക്കാനാണ് അനിമോന്‍ കോഴ ആവശ്യപ്പെട്ടത്. ഒരു ബാറുടമ രണ്ടര ലക്ഷം രൂപ വീതം നല്കണം. പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ലെന്ന് ഫെഡറേഷന്‍ ഓഫ് കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് കൂടിയായ അനിമോന്റെ വാട്സ്ആപ്പ് ശബ്ദ സന്ദേശത്തില്‍ പറയുന്നു.

കേരളത്തില്‍ ആയിരത്തോളം ബാറുണ്ട്. ഒരു ബാറില്‍ നിന്ന് രണ്ടര ലക്ഷം രൂപ വീതം വാങ്ങിയാല്‍ 25 കോടിയോളം ലഭിക്കും. ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാമെന്ന നയത്തിനും അനുമതിയായി. ഓരോ പാര്‍ക്കിനും ലൈസന്‍സ് കൊടുക്കുന്നതോടെ ഇതിലൂടെയും കോടികള്‍ കൈക്കലാക്കാം.

മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രത്യേക താത്പര്യ പ്രകാരം ടൂറിസം മേഖലകളില്‍ മദ്യം വിളമ്പാനുള്ള മറ്റൊരു പദ്ധതിയുമൊരുങ്ങുന്നു. ഇവിടെയും ലൈസന്‍സിനു കോടികള്‍ വാങ്ങും.

സന്ദേശം പുറത്തായതോടെ പിരിക്കാന്‍ പറഞ്ഞതു ശരിയാണെന്ന് സിപിഎം നേതാവും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ സുനില്‍കുമാര്‍ സമ്മതിച്ചു. അനിമോനെ സംഘടനയില്‍ നിന്നു പുറത്താക്കിയെന്നും പിരിക്കാന്‍ പറഞ്ഞത് കെട്ടിട നിര്‍മാണത്തുകയാണെന്നുമായിരുന്നു സുനിലിന്റെ വാദം. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയില്‍ കെട്ടിട നിര്‍മാണം ചര്‍ച്ച ചെയ്തില്ല, പുതിയ മദ്യനയമായിരുന്നു യോഗത്തിന്റെ അജണ്ട.

അനിമോന്‍ പറഞ്ഞത്
പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപവച്ചു തരാന്‍ പറ്റുന്നവര്‍ തരുക. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പുതിയ മദ്യനയം വരും. അതില്‍ ഡ്രൈ ഡേയെടുത്തു കളയും. അതിനു കൊടുക്കേണ്ടതു കൊടുക്കണം. ഇടുക്കി ജില്ലയില്‍ നിന്ന് ഒരു ഹോട്ടല്‍ മാത്രമാണ് 2.5 ലക്ഷം നല്കിയത്. ചിലര്‍ വ്യക്തിപരമായി പണം നല്കിയിട്ടുണ്ട്. സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്നു. അവിടെ നിന്നാണ് ശബ്ദ സന്ദേശമയയ്‌ക്കുന്നതെന്ന് അനിമോന്‍ പറയുന്നു.

Tags: cpmMB RajeshKerala Liquor PolicyBAR Controversy
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

Kerala

‘ധൈര്യമുണ്ടെങ്കില്‍ എം സ്വരാജിനെ മത്സരിപ്പിക്ക്,’ സിപിഎമ്മിനെ സോഷ്യല്‍മീഡിയയില്‍ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala

കരുവന്നൂരില്‍ നടക്കുന്നത് ഇ ഡിയുടെ രാഷ്‌ട്രീയവേട്ട; തെറ്റ് പറ്റിയെങ്കിൽ തിരുത്താന്‍ മടിയില്ലെന്ന് എംഎ ബേബി

Kerala

സിപിഎം നേരിടുന്നത് സമാനതയില്ലാത്ത പ്രതിസന്ധി; തെളിവുകള്‍ ശക്തം, പാര്‍ട്ടിയുടെ വാദങ്ങള്‍ ദുര്‍ബലം

Kerala

കരുവന്നൂർ ബാങ്ക് അഴിമതി: സിപിഐ എമ്മിനെ പ്രതിയാക്കി ഇഡിയുടെ കുറ്റപത്രം, സിപിഎം നേതാക്കളും പ്രതി പട്ടികയിൽ

പുതിയ വാര്‍ത്തകള്‍

ഉമയമ്മറാണിയുടെ നോവല്‍ സഞ്ചാരം

റുസാസോ ഗ്രാമത്തിന്റെ തെക്കന്‍ കവാടത്തില്‍ വൈക്കോ സ്വൂറോയ്‌ക്കൊപ്പം ലേഖകന്‍

നേതാജിയുടെ പാദസ്പര്‍ശമേറ്റ മണ്ണിലൂടെ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച സെമിനാര്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാന സര്‍ക്കാര്‍ എംപി ഫണ്ട് പദ്ധതികള്‍ തടയുന്നു; തെരഞ്ഞെടുപ്പ് ഏകീകരണം അനിവാര്യം: സുരേഷ് ഗോപി

2026ഓടെ ചൊവ്വയിലേക്ക് സ്റ്റാര്‍ഷിപ് അയക്കും: മസ്‌ക്

ഭാരതത്തിന്റെ സമാധാന ശ്രമങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് യുഎന്‍

ചരിഞ്ഞ ആനയുടെ സമീപത്ത് ഉടമ ജയശ്രീ

ഇനി ഈ കൂട്ടുകെട്ട് ഓർമ്മകളിൽ മാത്രം; ഗജവീരൻ ചാത്തപുരം ബാബു ചരിഞ്ഞു, ബാബുവും ജയശ്രീയും തമ്മിലെ ബന്ധം ജനശ്രദ്ധ ആകർഷിച്ചിരുന്നു

ചരിത്രം തിരുത്തി പ്രീമണ്‍സൂണ്‍ സീസണ്‍; മൂന്നു മാസത്തിനിടെ 77.64 സെ.മീ. മഴ, മേയില്‍ മാത്രം 59 സെ.മീ.

ഇസ്ലാമിനെ അപമാനിച്ചെന്ന് പറഞ്ഞ് ശർമിഷ്ഠയെ ഉടൻ അറസ്റ്റ് ചെയ്തു : സനാതന ധർമ്മത്തെ പരിഹസിക്കുന്ന ടിഎംസി നേതാക്കളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട് ?

ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന; എബിവിപിക്ക് 60 ലക്ഷത്തിലധികം അംഗങ്ങള്‍

ജാഗ്രത വേണം: അഞ്ചുവര്‍ഷത്തിനിടെ 1034 തട്ടിക്കൊണ്ട് പോകല്‍ കേസുകള്‍; മൂന്നു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 50 കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies