Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

തീക്കനലില്‍ സ്ഫുടം ചെയ്തു കുതിക്കുന്ന പൊട്ടന്‍ തെയ്യം

മനോഹര്‍ ഇരിങ്ങല്‍ by മനോഹര്‍ ഇരിങ്ങല്‍
May 23, 2024, 07:50 pm IST
in News

അപകടകരമായ മേലേരിയില്‍(തീക്കുണ്ഡം) കിടന്നും ഇരുന്നും ഏറെനേരം കഴിയുന്ന അപൂര്‍വം തെയ്യങ്ങളില്‍ ഒന്നാണ് പൊട്ടന്‍ തെയ്യം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ക്ഷേത്രങ്ങളിലും കാവുകളിലും സാധാരണ കാണാറുള്ള കോലങ്ങളില്‍ നിന്നു ഭിന്നമായി കൂടുതല്‍ ആടയാഭരണങ്ങളോ മുഖത്തെഴുത്ത് അലങ്കാരങ്ങളോ ഇല്ല പൊട്ടന്‍തെയ്യത്തിന്.

അരയിലും തലയിലും കുരുത്തോല കൊണ്ടുള്ള തോരണവും പാളയില്‍ (കവുങ്ങിന്റെ ഇല) പ്രത്യേക രീതിയില്‍ തയ്യാറാക്കിയ മുഖാവരണവും ശരീരമാസകലം അരിമാവ് കൊണ്ടുള്ള വരകളും കാല്‍ചിലങ്കയും കിങ്ങിണി കത്തിയും വടിയുമാണ് പൊട്ടന്‍തെയ്യത്തിന്റെ വേഷം.

ഈ തെയ്യം കെട്ടുന്ന കോലധാരി കഠിനവ്രതചര്യകള്‍ ചിട്ടയോടെ പാലിക്കേണ്ടതുണ്ട്. മേലേരിയില്‍ ഏറെനേരം കിടന്നും ഇരുന്നും കഴിയുന്നതിനാലാണ് ഈ കഠിനവ്രതചര്യകള്‍.

പൊതുവെ മലയന്‍, പുലയന്‍, പാണന്‍ സമുദായക്കാരുടെ അനുഷ്ഠാന കലയാണ് പൊട്ടന്‍ തെയ്യം. തോറ്റംപാട്ടിലൂടെ ആണ് കോലാധാരിയിലേക്ക് ദൈവത്തെ ആവാഹിച്ചെടുക്കുന്നത്. ഈ ചടങ്ങ് രാത്രിയിലാണ് ആരംഭിക്കുക. നേരം വെളുക്കും മുമ്പേ തെയ്യത്തിനു വീണു കിടക്കാനുള്ള മേലേരി തയ്യാറാവണം. പുളി, ചെമ്പകം തുടങ്ങിയ മരങ്ങള്‍ ഉയരത്തില്‍ കൂട്ടിയിട്ട് കത്തിച്ചുണ്ടാക്കുന്ന തീക്കനല്‍ ആണ് മേലേരി. പൊട്ടന്‍ തെയ്യം കത്തുന്ന തീയിലും കനലിലും മാറിമാറി ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യും. തീയില്‍ ശരീരത്തില്‍ ചാര്‍ത്തിയ കുരുത്തോലകള്‍ മുഴുവന്‍ കത്തിക്കരിയുമ്പോഴും കുളിരണ് എന്നു മൊഴിഞ്ഞു സ്വയം പൊട്ടിച്ചിരിക്കുന്ന പൊട്ടന്‍ തെയ്യം വിശ്വാസികള്‍ക്ക് അനുഗ്രഹവും നല്‍കും.

അമ്പലങ്ങളിലും കാവുകളിലും പൊട്ടന്‍ തെയ്യം കെട്ടിയാടുന്നത് കുറവാണ്. വടക്കേ മലബാറിലെ ഹൈന്ദവ തറവാടുകളില്‍ കുടിയിരുത്തപ്പെട്ട രീതിയിലാണ് കൂടുതലും കണ്ടുവരുന്നത്. പൊട്ടന്‍ കുടിയിരുത്തപ്പെട്ട വീടിന്റെ അകം പള്ളിയറ എന്നാണ് അറിയപ്പെടുന്നത്.

പൊട്ടന്‍ തെയ്യം കേവലം ഒരു കലാ സൃഷ്ടിയോ അനുഷ്ഠാനമോ മാത്രമല്ല, നൂറ്റാണ്ടുകള്‍ക്കപ്പുറം കേരളത്തില്‍ നിലനിന്ന ജാതീയ ഉച്ചനീചത്വത്തിനെതിരായ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകം കൂടിയാണ്.

പരമശിവന്‍ ചണ്ഡാല വേഷധാരിയായി ശ്രീശങ്കരാചാര്യരെ ജാതിവ്യവസ്ഥയുടെ അസംബന്ധം ബോധ്യപ്പെടുത്തിയ സംഭവത്തിന്റെ അനുസ്മരണത്തില്‍ നിന്നാണത്രേ ഉത്തര കേരളത്തില്‍ പൊട്ടന്‍ തെയ്യം കെട്ടിത്തുടങ്ങുന്നത്.

കണ്ണൂര്‍ ജില്ലയിലെ പുളിങ്ങോം എന്ന സ്ഥലത്താണത്രെ ചണ്ഡാലനും ശങ്കരാചാര്യരും ‘തീണ്ടലും തൊടീലും’ സംബന്ധിച്ച വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്. ചോരയുടെ നിറം ചുകപ്പ്, അത് പുലയനായാലും പറയനായാലും ബ്രാഹ്മണനായാലും ഒന്നെന്ന് കാണിച്ചു കൊടുത്തവന്‍ ശിവനെന്നു തിരിച്ചറിഞ്ഞ ശങ്കരാചാര്യര്‍ ചണ്ഡാലനു മുന്നില്‍ മാപ്പപേക്ഷിച്ചു എന്നാണ് ഐതിഹ്യം.

നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വരെ?
നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വരെ?
പിന്നെന്തെ ചൊവ്വര്‍ കുലം പിശക്ന്ന്?
തീണ്ടിക്കൊണ്ടല്ലേ കുലം പിശക്ന്ന്?
നാങ്ങളെ കുപ്പയില്‍ നട്ടൊരു – വാഴപ്പഴമല്ലേ
നീങ്കളെ തേവന് പൂജ?

ഇത്യാദി ചണ്ഡാലന്റെ പ്രപഞ്ച സത്യമാകുന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരമില്ലാതെ ജ്ഞാനിയായ ശങ്കരാചാര്യര്‍ വിഷണ്ണനായിടത്താണ് വര്‍ണ്യവ്യവസ്ഥിതിയുടെ വേര് അറുക്കപ്പെട്ടതെന്നാണ് ഈ തെയ്യം നമ്മെ പഠിപ്പിക്കുന്നത്.
അഗ്‌നികുണ്ഠത്തില്‍ വീണുരുണ്ടിട്ടും സ്ഫുടംചെയ്ത പോലെ ഒരു പോറലും ഏല്‍ക്കാതെ കുതിക്കുന്ന പൊട്ടന്‍ തെയ്യം നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുറ്റ പ്രതീകം കൂടിയാണ്.

 

Tags: Culture FestivalMalabar FestivalkannurTheyyamPottan Theyyam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരിഗണനയിലുണ്ട് ദൈവശരീരങ്ങള്‍; തെയ്യക്കാരുടെ ദേഹരക്ഷയ്‌ക്ക് പദ്ധതിയൊരുങ്ങുന്നു

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

Kerala

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

News

റിയാസും ബിനീഷും സഹതാപത്തിന് പ്രതിഷേധം നടത്താൻ സിപിഎം ആലോചന, തീപ്പന്തമാകാൻ ആളെ കിട്ടുന്നില്ല

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍
Kannur

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.