Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അമീറുല്‍ ഇസ്ലാമിന്‌റെ വധശിക്ഷക്കിടെ, പ്രതിസ്ഥാനത്ത് പെട്ടുപോയ ഒരു നിരപരാധിയുടെ കഥ വീണ്ടും ചര്‍ച്ചയാകുന്നു

Janmabhumi Online by Janmabhumi Online
May 21, 2024, 03:27 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അമീറുല്‍ ഇസ്ലാമിന്‌റെ വധശിക്ഷ ഹൈക്കോടതി ശരിവച്ച വാര്‍ത്തക്കിടെ, അതിനുമുമ്പ് പ്രതിസ്ഥാനത്ത് പെട്ടുപോയി കൊടിയ മര്‍ദ്ദനമേറ്റ ഒരു നിരപരാധിയുടെ കഥ വീണ്ടും ചര്‍ച്ചയാകുന്നു.

അമീറുല്‍ ഇസ്ലാം പ്രതിസ്ഥാനത്തേക്ക് വരുന്നതിനു മുന്‍പ് മറ്റൊരു അന്യസംസ്ഥാന തൊഴിലാളിയെയാണ് പോലീസ് പിടികൂടിയത്. വളരെയധികം മാധ്യമശ്രദ്ധ നേടുകയും ജനരോഷത്തിനിടയാക്കുകയും ചെയ്ത നിഷ്്ഠൂരമായ കൊലക്കേസില്‍ എത്രയും പെട്ടെന്ന് പ്രതിയെ പിടിക്കേണ്ടത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായി വന്നതോടെ സാഹചര്യ തെളിവുകള്‍ വച്ച് ഒരാളെ പോലീസ് പിടികൂടുകയായിരുന്നു. കൊടിയ മര്‍ദ്ദനം സഹിക്കാനാവാതെ ഇയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തുകയും ചെയ്തു.

ബലാല്‍സംഗത്തിനിടെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ശരീരത്തിലെ കടിയേറ്റ പാടുകള്‍ വിടവുള്ള പല്ലുകളുള്ള ഒരാളുടേതാണെന്ന നിഗമനത്തില്‍ ഇതിനകം പൊലീസ് എത്തിയിരുന്നു. അറസ്റ്റിലായയാളുടെ പല്ലുകള്‍ക്കും വിടവുണ്ടായിരുന്നു. ഇയാളുടെ പല്ലുകളുമായി കടിയേറ്റ പാടുകള്‍ക്കുണ്ടായ സാമ്യമാണ് ഇയാളാണു പ്രതിയെന്ന നിഗമനത്തിനു സാധൂകരണമായത്. ഒരു പ്രമുഖ ഫൊറന്‍സിക് സര്‍ജന്റെ ഉറച്ച പിന്തുണ കൂടിയായതോടെ അയാള്‍തന്നെ പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചു.

പൊതുജനരോഷം ശമിപ്പിക്കാന്‍ പിടികൂടിയ പ്രതിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിന് തൊട്ടു മുന്‍പാണ് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഡി.എന്‍.എ ടെസ്റ്റിനു ശേഷം പ്രഖ്യാപനം മതിയെന്ന് നിര്‍ദേശിച്ചത്. ഡി.എന്‍.എ ടെസ്റ്റ് നടത്തിയപ്പോള്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച ഉമിനീരിന്റെയും മറ്റു സ്രവങ്ങളുടെയും സാമ്പിളുമായി ഒരു സാമ്യവുമില്ലെന്ന് കണ്ടെത്തി. അങ്ങനെ അവസാന നിമിഷം ഇയാളെ വെറുതെ വിടുകയായിരുന്നു.

ഇതിനിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ കൊലപാതകം വലിയ വിവാദവും ചര്‍ച്ചയുമായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഭരണമാറ്റം ഉണ്ടാവുകയും പുതിയ അന്വേഷണസംഘം കേസ് ഏറ്റെടുക്കുകയും ചെയ്തു. അടുത്തകാലത്ത് പൊലീസ് നേരിട്ട ഏറ്റവും സങ്കീര്‍ണമായ ഈ കൊലപാതകകേസില്‍ എത്രയും പെട്ടെന്ന് പ്രതിയിലേക്ക് എത്തുക എന്നത് പുതിയ സര്‍ക്കാരിനെയും പോലീസിനെയും സംബന്ധിച്ച് അഭിമാനപ്രശ്‌നമായി.

മികച്ച കുറ്റാന്വേഷകരുടെ ടീം രൂപീകരിച്ചാണ് പിന്നീട് അന്വേഷണം തുടര്‍ന്നത്. ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തില്‍ ഫൊറന്‍സിക് സംഘം നല്‍കിയ സൂചനകള്‍ പിന്തുടര്‍ന്നാണ് അമീറുല്‍ ഇസ്ലാമിലേക്ക് പോലീസ് എത്തിച്ചേരുന്നത്. നാട്ടുകാര്‍ക്ക് തെളിവു സൂചനകള്‍ എഴുതിയിടാനായി ഇരുപത് ഇടങ്ങളില്‍ പെട്ടികള്‍ സ്ഥാപിച്ചതും ഈ അന്വേഷണത്തിന്റെ സവിശേഷതയാണ്. ഇത്തരത്തില്‍ നാട്ടുകാരില്‍ നിന്ന് ലഭിച്ച സൂചനകള്‍ അന്വേഷണത്തെ കാര്യമായി സഹായിച്ചു.

 

Tags: amirTHE STORYAN INNOCENTKiller
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം ; ഒരാൾ അറസ്റ്റിൽ

World

ദോഹ രാജ്യാന്തര പുസ്തകമേള സന്ദര്‍ശിച്ച് അമീര്‍

Entertainment

ജാഫർ സാദിക് മുഖ്യപ്രതിയായ ലഹരിക്കടത്ത് കേസ്; സംവിധായകൻ അമീറിന് എൻസിബിയുടെ സമൻസ്

Gulf

കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും: കുവൈറ്റിലെ പതിനേഴാമത്തെ ഭരണാധികാരിയെ വരവേൽക്കാനൊരുങ്ങി ജനങ്ങൾ

World

കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അഹമ്മദ് അല്‍ ജാബീര്‍ അല്‍ സബാഹ് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്, അടച്ച ഖത്തര്‍, കുവൈറ്റ് വ്യോമാതിര്‍ത്തി വീണ്ടും തുറന്നു

ബംഗ്ലാദേശിൽ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം തീവ്രവാദികൾ വൃദ്ധനായ ഹിന്ദുവിനെയും മകനെയും മർദ്ദിച്ചു ; അക്രമികൾക്ക് തണലായി പോലീസും 

ദോഹയിലെ മാളിൽ കൂട്ടക്കരച്ചിലും നിലവിളിയും ; കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾ ജീവനും കൊണ്ടോടുന്നു ; വീഡിയോ പുറത്ത്

സ്‌ഫോടനങ്ങളിൽ നടുങ്ങി ടെഹ്‌റാൻ ; നഗരം വിട്ട് പോകാൻ ഐഡിഎഫ് ആളുകളോട് ആവശ്യപ്പെട്ടു

‘ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം, ഖത്തറിന് എല്ലാ പിന്തുണയും നൽകും’- ഇറാന്റെ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് യുഎഇ

‘രാമായണത്തിലേയും മഹാഭാരതത്തിലേയും അത്ര വയലന്‍സ് സിനിമയിലില്ല’;മധു

രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു, സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ

നായികയായി പാക് നടി; രാജ്യദ്രോഹി വിളികള്‍ക്ക് നടന്റെ മറുപടി

അമേരിക്ക പ്രഖ്യാപിച്ച വെടിനിർത്തൽ അവകാശവാദം തള്ളി ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies