Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒരിക്കല്‍ വേര്‍പിരിഞ്ഞ അതേ കോടതി വരാന്തയില്‍; പതിനാല് വര്‍ഷം മുന്‍പ് വേര്‍പിരിഞ്ഞവര്‍ വീണ്ടും വിവാഹിതരാകുന്നു

Janmabhumi Online by Janmabhumi Online
May 16, 2024, 10:28 pm IST
in Kerala
സുബ്രഹ്മണ്യനും, കൃഷ്ണകുമാരിയും മകള്‍ക്കൊപ്പം

സുബ്രഹ്മണ്യനും, കൃഷ്ണകുമാരിയും മകള്‍ക്കൊപ്പം

FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: പതിനാല് വര്‍ഷം മുന്‍പ് വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍ ഏകമകളുടെ ഭാവിക്ക് വേണ്ടി വീണ്ടും ഒരുമിച്ചു. ആലപ്പുഴ കുതിരപ്പന്തി അശ്വതി നിവാസില്‍ റിട്ട, നഴ്‌സിങ് അസിസ്റ്റന്റ് സുബ്രഹ്മണ്യ (57)നും, കുതിരപ്പന്തി രാധാനിവാസില്‍ അങ്കണവാടി ജീവനക്കാരിയായ കൃഷ്‌കുമാരി (50)യുമാണ് കുടുംബകോടതി ജഡ്ജിയുടെയും, അഭിഭാഷകരുടെയും ഉപദേശങ്ങള്‍ സ്വീകരിച്ച്, മകളുടെ നല്ല ഭാവിയെ കരുതി വീണ്ടും വിവാഹിതരാകാന്‍ തീരുമാനിച്ചത്.

ഒരിക്കല്‍ വേര്‍പിരിഞ്ഞ അതേ കോടതി വരാന്തയില്‍ സുബ്രഹ്മണ്യനും കൃഷ്ണകുമാരിയും ജീവിതം തിരികെ പിടിച്ചപ്പോള്‍ സാക്ഷിയായി 15 വയസുകാരിയായ മകള്‍ അഹല്യയും ഒപ്പമുണ്ടായിരുന്നു. 2006 ആഗസ്ത് 31നായിരുന്നു ഇവരുടെ വിവാഹം. 2008ലാണ് മകള്‍ ജനിച്ചത്. നിസാരപ്രശ്‌നത്തില്‍ വഴക്കിട്ട ഇരുവരും അകന്നുജീവിക്കാന്‍ തുടങ്ങിയതോടെ കേസ് കോടതിയിലെത്തി. 2010 മാര്‍ച്ച് 29ന് നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി.

സുബ്രഹ്മണ്യന്‍ പിന്നീട് കൃഷ്ണകുമാരിക്കും, മകള്‍ക്കും നല്കാനുള്ള മുഴുവന്‍ സാമ്പത്തിക ബാദ്ധ്യതകളും തീര്‍ത്തു, ഇരുവരും സംയുക്തമായി കരാറും തയാറാക്കി. എന്നാല്‍ കൃഷ്ണകുമാരി മകള്‍ക്ക് ജീവനാംശം ആവശ്യപ്പെട്ട് വീണ്ടും കുടുംബകോടതിയെ സമീപിച്ചു.

രണ്ടായിരം രൂപ വീതം പ്രതിമാസം ജീവനാംശം നല്കാന്‍ കോടതി ഉത്തരവായി. ഇതിനെതിരെ സുബ്രഹ്മണ്യന്‍ ഹൈക്കോടതിയെ സമീപിച്ചു. സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളി. പ്രായപൂര്‍ത്തിയാകാത്ത മകളുടെ ജീവനാംശം മാതാപിതാക്കള്‍ക്ക് കരാറിലൂടെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനാംശം ലഭിക്കാനായി കൃഷ്ണകുമാരി വീണ്ടും കുടുംബകോടതിയെ സമീപിക്കുകയായിരുന്നു. കുടുംബകോടതി ജഡ്ജി വിദ്യാധരന്‍ കേസ് ചേംബറില്‍ പരിഗണിച്ചു. ഇരുവരും പുനര്‍വിവാഹിതരല്ലാത്തതിനാല്‍ മകളുടെ ഭാവിയെ കരുതി പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ച് ഒന്നിച്ചു കഴിയാന്‍ നിര്‍ദേശിച്ചു. ഇരുകക്ഷികളും നിര്‍ദേശം അംഗീകരിക്കുകയും, കുട്ടിയോടൊപ്പം ഒരുമിച്ച് കഴിയാനും തീരുമാനിച്ചു. പുനര്‍വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചായിരുന്നു മടക്കം.

കളര്‍കോട് അഞ്ജലി ഓഡിറ്റോറിയത്തിനുസമീപത്തെ വാടകവീട്ടിലാകും ഇനിയുള്ള താമസം. സുബ്രഹ്മണ്യന് വേണ്ടി അഭിഭാഷകരായ ആര്‍. രാജേന്ദ്രപ്രസാദ്, വിമി. എസ്, സുനിത. ജി എന്നിവരും, കൃഷ്ണകുമാരിക്ക് വേണ്ടി അഡ്വ. സൂരജ് ആര്‍. മൈനാഗപ്പള്ളിയും ഹാജരായി.

Tags: alappuzhamarried againFamily Court
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ആലപ്പുഴയിൽ ആരവമുയർത്തി എന്റെ കേരളം വിളംബരജാഥ

Kerala

എന്റെ കേരളം പ്രദർശനവിപണനമേള: ഫോട്ടോ അയക്കാം, മികച്ച അഞ്ച് ചിത്രങ്ങൾക്ക് 1000 രൂപ സമ്മാനം

Alappuzha

കെ സ്മാര്‍ട്ട്; പഞ്ചായത്തുകളുടെ പ്രവര്‍ത്തനം താളംതെറ്റി

Kerala

കെഎസ്എഫ്ഇ ശാഖയിലെ ആധാര തട്ടിപ്പ്: ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

Alappuzha

സാമൂഹ്യ വിരുദ്ധര്‍ക്ക് പിടിവീഴും, ആലപ്പുഴ കെഎസ്ആര്‍ടിസി സ്റ്റാന്റും പരിസരവും ഇനി കാമറ നിരീക്ഷണത്തില്‍

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: അന്വേഷണം ഊര്‍ജിതം

ശശി തരൂര്‍ എം പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്; പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണം

വനം വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഎം

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാരം ഇറക്കിവെച്ചു;ആത്മീയതപാതയില്‍ ഗുരുപ്രസാദം തേടി കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവനില്‍

പുള്ളിമാനിനെ ഇടിച്ച് കൊന്നു: സ്‌കാനിയ ബസ് വിട്ടു കിട്ടാന്‍ കെ എസ് ആര്‍ ടി സിക്ക് കെട്ടിവയ്‌ക്കേണ്ടി വന്നത് 13 ലക്ഷം രൂപ.

പാക് പ്രധാനമന്ത്രി ഷാബാസ് ഷെരീഫ് (വലത്ത്)

ഇന്ത്യ ഞങ്ങൾക്ക് വെള്ളം തരണം ; സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം : അപേക്ഷയുമായി പാകിസ്ഥാൻ കത്ത്

സഹ ടെലിവിഷന്‍ താരങ്ങളുടെ രാജ്യത്തോടുള്ള വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് ഫലാക് നാസ്

പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു

കണ്ണൂരില്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപം വീണ്ടും തകര്‍ത്തു

ബുള്ളറ്റിനെ തകര്‍ക്കാന്‍ കവാസാക്കി എലിമിനേറ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies