Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘അടല്‍ സേതു മുംബൈയിലെ രണ്ട് മണിക്കൂര്‍ യാത്ര 20 മിനിറ്റാക്കി’; മോദിയുടെ അടിസ്ഥാന സൗകര്യവികസനത്തില്‍ രശ്മിക മന്ദനയ്‌ക്ക് മതിപ്പ്

ഇന്ത്യയുടെ അടിസ്ഥാനസൗകര്യവികസനങ്ങളെ മുന്നോട്ട് നയിച്ചു എന്ന നിലയ്‌ക്കാണ് രശ്മിക മന്ദനയ്‌ക്ക് മോദിയോട് ആരാധനയുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2024, 07:34 pm IST
in India
ഉദ്ഘാടനത്തിന് ശേഷം അടല്‍ സേതുവിലൂടെ നടക്കുന്ന പ്രധാനമന്ത്രി

ഉദ്ഘാടനത്തിന് ശേഷം അടല്‍ സേതുവിലൂടെ നടക്കുന്ന പ്രധാനമന്ത്രി

ബെംഗളൂരു: ഇന്ത്യയിലെ സൂപ്പര്‍ നായികയാണ് കര്‍ണ്ണാടകയിലെ രശ്മിക മന്ദന. പുഷ്പ, സീതാരാമം, ഭീഷ്മ, ശരിലേരു നീക്കെവാരു തുടങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ സിനിമകളിലൂടെ താരമായ രശ്മിക മന്ദന ‘അനിമല്‍’ എന്ന സിനിമയിലൂടെ ബോളിവുഡിലും പ്രിയതാരമാണ്. പ്രധാനമന്ത്രി മോദിയോട് തനിക്ക് ആരാധനയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ രശ്മിക മന്ദന.

അടല്‍ സേതു ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യവികസനങ്ങള്‍ നടപ്പാക്കിയ മോദിയെ പുകഴ്‌ത്തി നടി രശ്മിക മന്ദന:

ഇന്ത്യയുടെ അടിസ്ഥാനസൗകര്യവികസനങ്ങളെ മുന്നോട്ട് നയിച്ചു എന്ന നിലയ്‌ക്കാണ് രശ്മിക മന്ദനയ്‌ക്ക് മോദിയോട് ആരാധനയുള്ളത്. ഈയിടെ എ എന്‍ഐ എന്ന വാര്‍ത്താഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് രശ്മിക മന്ദന രാഷ്‌ട്രീയത്തെക്കുറിച്ച് ഹൃദയം തുറന്നത്.

മുംബൈയിലെ അടല്‍ സേതു എന്ന ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിന്റെ വികസനത്തെക്കുറിച്ച് തനിക്ക് മതിപ്പാണെന്നും രശ്മിക മന്ദന പറയുന്നു. മുംബൈയുടെ ഗതാഗതമേഖലയില്‍ അടല്‍ സേതുവിന്റെ സ്വാധീനം വളരെ വലുതാണെന്നും രശ്മിക മന്ദന പറയുന്നു. അടല്‍ സേതു വന്നതോടെ യാത്ര സമയം രണ്ടു മണിക്കൂറില്‍ നിന്നും 20 മിനിറ്റായി ചുരുങ്ങിയെന്നത് രശ്മികയില്‍ ഏറെ മതിപ്പുണ്ടാക്കി.

രശ്മിക മന്ദന എഎന്‍ഐയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍:

(ദേശീയ പാത 66നെ മണ്ഡോവി പുഴയ്‌ക്ക് മീതെ കൊണ്ടുപോകുന്ന പാലമാണ് അടല്‍ പാലം. അടല്‍ ബിഹാരി വാജ്പേയിയുടെ ഓര്‍മ്മയ്‌ക്കാണ് ആ പേര് നല്‍കിയത്. ഈ പാലത്തിന് മുകളിലൂടെ യാത്ര ചെയ്ത് വികസനം അനുഭവിച്ചറിഞ്ഞ ശേഷമാണ് രശ്മിക മന്ദന അനുഭവം പങ്കുവെച്ചത്. ഗോവയിലെ പനജിയ്‌ക്കും പോര്‍വോറിമിനും ഇടയ്‌ക്കാണ് ഈ പാലം. കേബിള്‍ കൊണ്ട് താങ്ങിനിര്‍ത്തുന്ന ഈ പാലം ഈ നിര്‍മ്മാണ ശൈലിയിലുള്ള ഇന്ത്യയിലെ മൂന്നാമത്തെ വലിയ പാലമാണ്. 5.1 കിലോമീറ്ററാണ് ദൂരം.ഇരുചക്രവാഹനങ്ങള്‍ക്കോ മുച്ചക്രവാഹനങ്ങള്‍ക്കോ ട്രക്കുകള്‍ക്കോ ഈ പാലത്തില്‍ പ്രവേശനമില്ല. .)

=അടല്‍ പാലം കാണുമ്പോള്‍ എന്ത് തോന്നുന്നു?

രശ്മിക മന്ദന: യാത്ര വളരെ എളുപ്പമാക്കുന്ന ഈ അടിസ്ഥാനസൗകര്യവികസനത്തെക്കുറിച്ചും ശരിക്കും മതിപ്പുതോന്നുന്നു. രണ്ട് മണിക്കൂര്‍ നേരത്തെ യാത്രയാണ് 20 മിനിറ്റാക്കി ചുരുക്കിയത്. ഊഹിക്കാന്‍ പോലും കഴിയാത്ത വികസനം. നവി മുംബൈയില്‍ നിന്നും മുംബൈയിലേക്കും ഗോവയില്‍ നിന്നും മുംബൈയിലേക്കും അതല്ലെങ്കില്‍ ബെംഗളൂരുവില്‍ നിന്നും മുംബൈ വരെയും ഉള്ള യാത്ര അത്രയ്‌ക്ക് എളുപ്പമുള്ളതാക്കി ഈ അത്ഭുതപ്പെടുത്തുന്ന അടിസ്ഥാനസൗകര്യവികസനം കാണുമ്പോള്‍ എനിക്ക് അഭിമാനമുണ്ട്.

=ഇന്ത്യയുടെ ഭാവിയെക്കുറിച്ച് പ്രതീക്ഷയില്ലേ?

രശ്മിക മന്ദന: ഇന്ത്യയെ ഇനി ആര്‍ക്കും തടയാന്‍ കഴിയില്ല. ഇന്ത്യ ഇനി ഒരിടത്ത് തന്നെ നിശ്ചലമാകാനും പോകുന്നില്ല. മാത്രമല്ല, ഇത് ഇന്ത്യയില്‍ സാധ്യമല്ല എന്ന ചിന്തയും ഇനി ആര്‍ക്കും ഉണ്ടാകില്ല. നമ്മുടെ രാജ്യത്തേക്ക് നോക്കൂ. ഇവിടുത്തെ വികസനം ഗംഭീരമല്ലേ. കഴിഞ്ഞ 10 വര്‍ഷത്തെ വികസനം, റോഡിന്റെ ആസൂത്രണം..എല്ലാം ആശ്ചര്യജനകമാണ്. ഏഴ് വര്‍ഷം കൊണ്ടാണ് അടല്‍ സേതു പൂര്‍ത്തിയാക്കിയതെന്നറിഞ്ഞു. അതും വെള്ളത്തിന് മുകളിലൂടെ 5.1 കിലോമീറ്റര്‍ ദൂരം.

=ഈ തെരഞ്ഞെടുപ്പില്‍ പുതിയ തലമുറ എങ്ങിനെ ചിന്തിക്കും എന്നാണ് തോന്നുന്നത്?

രശ്മിക മന്ദന: ഇന്ത്യ ശരിക്കും സ്മാര്‍ട്ടായ രാജ്യമാണ്. നമ്മുടെ രാജ്യത്തെ വികസനം- അത് തടസ്സപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. അത് കൊണ്ട് ആ വികസനത്തിന് വേണ്ടി വോട്ട് ചെയ്യണം. യംഗ് ഇന്ത്യ വളരുകയാണ്. അതിവേഗം. യുവതലമുറയെക്കുറിച്ച് ഏറെ മതിപ്പുണ്ട്. യുവതലമുറയെ ആര്‍ക്കും അനാവശ്യമായി സ്വാധീനിക്കാന്‍ കഴിയില്ല. അവര്‍ സ്വയം ചിന്തിച്ച് വോട്ട് ചെയ്യും.

Tags: Infrastructure DevelopmentRashmika MandanaAtal SetuRashmika Mandanna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടിസ്ഥാന സൗകര്യ വികസനം: ഒന്നര വര്‍ഷത്തിനിടെ കേന്ദ്രം അനുവദിച്ചത് 12.6 ലക്ഷം കോടിയുടെ പദ്ധതികള്‍

World

സർവ്വ ഭവന്തു സുഖിനാ: ഇന്ത്യാ ദിന പരേഡ് നയിക്കാൻ വിജയ് ദേവരകൊണ്ടയും രശ്‍മിക മന്ദാനയും ന്യൂയോർക്കിലേക്ക്

Thiruvananthapuram

ഹൈടെക് റോഡ് നിര്‍മാണോദ്ഘാടനം കഴിഞ്ഞു; റോഡ് പണി തുടങ്ങിയില്ല, വാട്ടര്‍ അതോറിറ്റിയും മരാമത്ത് വകുപ്പും രണ്ടു തട്ടില്‍

India

അടിസ്ഥാനസൗകര്യവികസനത്തിന്റെ സുവര്‍ണ്ണകാലം:;തുരങ്ക പദ്ധതികൾക്ക് മാത്രം 2.5 ലക്ഷം മുതൽ 3 ലക്ഷം കോടി രൂപ വരെ: നിതിൻ ഗഡ്‌കരി

India

കോടികളുടെ റെയില്‍വേ,ഹൈവേ, ടെലികോം ഓര്‍ഡറുകള്‍ നേടി ഈ റെയില്‍വേ കമ്പനി; അഞ്ച് ദിവസത്തില്‍ ഒരു ഓഹരിയുടെ വില 54 രൂപ കൂടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.