Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എംപി നേതാവിന്റെ വീട്ടില്‍ ബോംബേറ്: ആക്രമണം ഉണ്ടാകുമെന്ന് പരക്കെ ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2024, 01:52 am IST
in Kerala

കോഴിക്കോട്: ആര്‍എംപി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് ബോംബെറിഞ്ഞ സംഭവത്തില്‍ തേഞ്ഞിപ്പലം പോലീസ് ഹരിഹരന്റെ മൊഴിയെടുത്തു. സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

നേതാക്കളുടെ അറിവോടെ, പാര്‍ട്ടി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് മൊഴിയെന്നറിയുന്നു. സംഭവത്തിലുള്‍പ്പെട്ട ചിലരുടെ പേര് ഹരിഹരന്റെ പരാതിയിലും മൊഴിയിലുമുണ്ടെങ്കിലും പോലീസ് ഇതുവരെ ആരെയും കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. എന്നാല്‍, തെരഞ്ഞെടുപ്പുഫലം എന്തായാലും വടകരയില്‍ സംഘര്‍ഷങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും സാധ്യത ഏറെയാണെന്നാണ് പോലീസിന്റേയും നാട്ടുകാരുടേയും വിലയിരുത്തലുകള്‍.

ബോംബേറു ദിവസം അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും ചിലര്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞു. കെഎല്‍ 18, 7009 രജിസ്‌ട്രേഷന്‍ നമ്പരാണ് വണ്ടിയുടേതെന്നും അതില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നുവെന്നും എഫ്‌ഐആറിലുണ്ട്.

ഞായറാഴ്ച രാത്രിയായിരുന്നു ബോംബേറ്. വടകരയിലെ തെരഞ്ഞെടുപ്പ് അനുബന്ധ വിവാദത്തില്‍ ഹരിഹരന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥി കെ.കെ. രമയെ അപഹസിക്കുന്ന തരത്തിലുള്ള അശ്ലീല വീഡിയോ പ്രചരിച്ചിരുന്നു. ഇതിനെക്കുറിച്ചു വിശദീകരിക്കുമ്പോള്‍, കെ.കെ. ശൈലജയേയും നടി മഞ്ജുവാര്യരെയും മറ്റും കുറിച്ച് പറഞ്ഞത് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളായിരുന്നു. വിഷയത്തില്‍ പിന്നീട് ഹരിഹരന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മലപ്പുറം തേഞ്ഞിപ്പലത്തെ ഒലിപ്രംകടവിലുള്ള ഹരിഹരന്റെ വീടിന് ബോംബേറുണ്ടായത്. ബോംബ് മതിലില്‍തട്ടി അപകടം ഒഴിവായി. ആക്രമിച്ചത് സിപിഎംകാരാണെന്നും സംഭവത്തിനുമുമ്പ് ചിലര്‍ വണ്ടിയില്‍ സ്ഥലത്ത് നിരീക്ഷിക്കാന്‍ ഉണ്ടായിരുന്നുവെന്നും അക്രമികള്‍ തന്നെ ബോംബേറിന്റെ തെളിവ് നശിപ്പിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്.

കണ്ണൂര്‍ മോഡല്‍ ആക്രമണമാണ് നടന്നതെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു. ഹരിഹരന്റെ പ്രസംഗം ന്യായീകരിക്കുന്നില്ല. അദ്ദേഹം ഖേദം പ്രകടിപ്പിച്ചതോടെ പ്രശ്‌നം തീരേണ്ടതാണ്. പക്ഷേ, മാപ്പുകൊണ്ട് പ്രശ്‌നം തീരില്ല എന്ന് പറഞ്ഞ സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയും ഹരിഹരന്റെ വീടിനുനേരെ നടന്ന ബോംബേറും ചേര്‍ത്ത് വായിക്കണം. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാണ് ബോംബേറ് നടന്നത്. പാനൂര്‍ ബോംബ് സ്‌ഫോടനത്തിന്റെ തുടര്‍ച്ചയാണിത്, വേണു ആരോപിച്ചു.

രാഷ്‌ട്രീയ വിരോധംവച്ച് തന്നേയും കുടുംബത്തേയും അപകടപ്പെടുത്താനുള്ള ലക്ഷ്യത്തിലാണ് ആക്രമണമെന്ന് തേഞ്ഞിപ്പലം പോലീസില്‍ നല്കിയ പരാതിയില്‍ ഹരിഹരന്‍ പറയുന്നു.

ആക്രമണത്തിന്റെ ഉത്തരവാദി സിപിഎമ്മാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഹരിഹരനെതിരെ ആക്രമണം നടത്താന്‍ സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ കഴിഞ്ഞ ദിവസം പരോക്ഷമായി ആഹ്വാനം ചെയ്തു. ഷാഫി പറമ്പില്‍ ജയിക്കുമ്പോള്‍ വടകരയെ സിപിഎം സംഘര്‍ഷ ഭൂമി ആക്കും, പ്രവീണ്‍കുമാര്‍ പറഞ്ഞു.

ഹരിഹരന്റെ പ്രസംഗം ജനാധിപത്യ വിശ്വാസികള്‍ക്ക് വലിയ പ്രയാസം ഉണ്ടാക്കിയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പ്രസ്താവിച്ചു. ഹരിഹരന്റെ പ്രസംഗം കേട്ട് യുഡിഎഫ് നേതൃത്വം കുലുങ്ങി ചിരിക്കുന്നത് ഓഡിയോയില്‍ കേള്‍ക്കാം.

വടകരയില്‍ ബോധപൂര്‍വം വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ഗൂഢസംഘം പ്രവര്‍ത്തിച്ചു. അതില്‍ കെ.കെ. രമയും സതീശനും ഉണ്ട്. അവരെ ചോദ്യം ചെയ്താല്‍ എല്ലാത്തിനും ഉത്തരം കിട്ടും. വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ ഡിവൈഎഫ്‌ഐ വലിയ കാമ്പെയ്ന്‍ നടത്തുമെന്നും വസീഫ് പറഞ്ഞു.

Tags: CPM Bomb PoliticsRMP LeaderKS Hariharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബോംബുരാഷ്‌ട്രീയം; വിശദീകരിക്കാന്‍ സിപിഎം വിയര്‍ക്കും

Kerala

ബോംബ് സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം; രൂക്ഷ വിമര്‍ശനവുമായി കെ.കെ രമ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.