Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അരിവാളം ടൂറിസം പദ്ധതി നാശത്തിന്റെ വക്കില്‍

ഇത്തരത്തില്‍ കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ കീഴില്‍, മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രാദേശിക ടൂറിസം വികസനത്തിനായി ഒന്നേകാല്‍ കോടിയിലധികം രൂപ ചെലവഴിച്ചാണ് വെട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ അരിവാളം ടൂറിസം പദ്ധതി നടപ്പിലാക്കിയത്.

സാജു പി.എം. വര്‍ക്കല by സാജു പി.എം. വര്‍ക്കല
May 13, 2024, 03:30 pm IST
in Thiruvananthapuram
അരിവാളം ടൂറിസം പദ്ധതി പ്രദേശം

അരിവാളം ടൂറിസം പദ്ധതി പ്രദേശം

FacebookTwitterWhatsAppTelegramLinkedinEmail

വര്‍ക്കല: വിനോദ സഞ്ചാര പ്രാധാന്യമുള്ള നിരവധി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് വര്‍ക്കലയിലെ ടൂറിസം മേഖല. വിവിധ പദ്ധതികളിലായി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ തലത്തില്‍ ഈ രംഗത്ത് ചെലവഴിക്കുന്നത്. ഇത്തരത്തില്‍ കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ കീഴില്‍, മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രാദേശിക ടൂറിസം വികസനത്തിനായി ഒന്നേകാല്‍ കോടിയിലധികം രൂപ ചെലവഴിച്ചാണ് വെട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ അരിവാളം ടൂറിസം പദ്ധതി നടപ്പിലാക്കിയത്.

ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ ലക്ഷ്യം വച്ച് 2016 മാര്‍ച്ചില്‍ യാഥാര്‍ഥ്യമായ പദ്ധതി ഇന്ന് പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. അന്നത്തെ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. വിശാലമായ അരിവാളം ബീച്ച് പാര്‍ക്കില്‍ വാരാന്ത്യദിനങ്ങളില്‍ നിരവധി ആഭ്യന്തര വിനോദസഞ്ചാരികളാണ് എത്തുന്നത്. സഞ്ചാരികള്‍ക്ക് ആവശ്യമായ വിശ്രമകേന്ദ്രങ്ങള്‍, ടോയ്‌ലെറ്റ് സംവിധാനങ്ങള്‍, കുടിവെള്ളം, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പാര്‍ക്ക് ഇന്ന് വികൃതമായ ടൂറിസത്തിന്റെ മുഖമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.

കുടിവെള്ള സംവിധാനങ്ങളും ടോയ്‌ലെറ്റുകളും തകര്‍ക്കപ്പെട്ട നിലയിലുള്ള ഇവിടത്തെ വിശ്രമകേന്ദ്രങ്ങള്‍ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി കഴിഞ്ഞു. വൈദ്യുതീകരണ വയറുകള്‍ മോഷ്ടിക്കപ്പെട്ട അവസ്ഥയിലും മീറ്ററുകള്‍ തുരുമ്പെടുത്തു നശിച്ച നിലയിലുമാണ്. ടോയ്‌ലെറ്റ് സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന കെട്ടിടത്തില്‍ തെരുവുനായയുടെ ജീര്‍ണിച്ച അവശിഷ്ടങ്ങള്‍ മനംമടുപ്പിക്കുന്ന കാഴ്ചകളായി മാറി. കടല്‍ത്തീരത്തും പാര്‍ക്കിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞിട്ടുണ്ട്. ഇതെല്ലാം തന്നെ സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. സമീപത്തെ പൈന്‍ മരങ്ങളും നൂറോളം തെങ്ങുകളും ടൂറിസം വികസനത്തിനായി നശിപ്പിക്കപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.

ആദ്യഘട്ടത്തില്‍ ഒരു സെക്യൂരിറ്റിയെ പാര്‍ക്കിന്റെ സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീടത് പിന്‍വലിക്കപ്പെട്ടു. ഒന്നാം പാലം മുതല്‍ ചിലക്കൂര്‍ വരെ ഇരുന്നൂറോളം എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നിടത്ത് അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതിനാല്‍ ഇരുളടഞ്ഞ പ്രദേശമായി ഇവിടം മാറി. ഒട്ടേറെ ലൈറ്റുകള്‍ ജലപാതാ വികസനവുമായി ബന്ധപ്പെട്ട് നടന്ന നവീകരണപ്രവര്‍ത്തനങ്ങളില്‍ നശിപ്പിക്കപ്പെട്ടു. ടൂറിസം വികസനത്തിനായി ഇവിടം തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പരമ്പരാഗത മത്സ്യബന്ധനം ഉപജീവനമാര്‍ഗമായിരുന്ന നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നതും വസ്തുതയാണ്.

പ്രദേശത്തേക്കുള്ള റോഡ് ഗതാഗതം പ്രധാന പ്രശ്‌നമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. റാത്തിക്കല്‍ വലിയ പള്ളിക്ക് സമീപമുള്ള റോഡ് കഴിഞ്ഞ മഴക്കാലത്ത് പൂര്‍ണമായും തകര്‍ന്നിരുന്നതിനാല്‍ ഇതുവഴി നിലവില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമാണ് കടന്നു പോകാന്‍ കഴിയുന്നത്. വാഹനപാര്‍ക്കിങ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ റോഡ് വികസനം സാധ്യമാകേണ്ടതുണ്ട്. വര്‍ക്കല വെട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ ടൂറിസം വികസന സ്വപ്‌നങ്ങളില്‍ വലിയ മാറ്റം വരുത്താന്‍ കഴിയുന്ന പദ്ധതിയാണ് അന്യാധീനപ്പെട്ട നിലയില്‍ ഇന്നുള്ളത്.

Tags: Kerala Tourism
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഗവി…. വനഭംഗിയില്‍ ഒളിപ്പിച്ച കണ്ണീര്‍ത്തടം

Kerala

ആലപ്പുഴയിലെ ജലടൂറിസം , മലമ്പുഴ ഉദ്യാനവും പാര്‍ക്കും: രണ്ട് ടൂറിസം പദ്ധതികള്‍ക്ക് 169.05 കോടി രൂപയുടെ കേന്ദ്രാനുമതി

മുഹമ്മ ജെട്ടിയില്‍ നിന്ന് പുറപ്പെടുന്ന വാട്ടര്‍ ടാക്‌സി
India

 പാതിരാമണല്‍ ദ്വീപിന്റെ സൗന്ദര്യം ആസ്വാദിക്കാം; മുഹമ്മ വാട്ടര്‍ ടാക്‌സി സര്‍വീസ് സഞ്ചാരികള്‍ക്ക് പ്രിയങ്കരമാകുന്നു

ഫോര്‍ട്ടുകൊച്ചിയില്‍ ഓടയില്‍ വീണ് കാലിന് പരിക്കേറ്റ ജര്‍മ്മന്‍ സ്വദേശി ലാന്‍ഡന്‍
Kerala

കേരള ടൂറിസം പൊളിയാണ്… കൊച്ചി കാണാനെത്തി, കാനയില്‍ വീണ് കാലൊടിഞ്ഞു

Kerala

പാലക്കാട്‌ ശിരുവാണിയുടെ സൗന്ദര്യം ഇനി സഞ്ചാരികള്‍ക്കും ആസ്വദിക്കാം

പുതിയ വാര്‍ത്തകള്‍

വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ക്ക് അറുപത്; സ്‌നേഹമതില്‍ തീര്‍ത്ത് കുട്ടികള്‍

വയോധികയുടെ വസ്തു തട്ടിപ്പ്: അണിയറയില്‍ വന്‍ സംഘമെന്നു സൂചന, ആധാരമെഴുത്തുകാരനിലേക്കും അന്വേഷണം

കേരളത്തിലെ ആരോഗ്യരംഗം ഭീകരമായ തകർച്ചയിൽ; ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പ് : കെ.സുരേന്ദ്രൻ

കടുക് എണ്ണയും ഉലുവയും മുടിയിൽ പുരട്ടുമ്പോൾ എന്ത് സംഭവിക്കും? എന്തൊക്കെ ഗുണങ്ങളാണെന്നും അത് എങ്ങനെ ഉപയോഗിക്കാമെന്നും അറിയൂ

ആദ്യം കാരണ ഭൂതത്തിന്റെ ഷെഡ്യൂള്‍ സംഘടിപ്പിക്കുക ; ശേഷം പ്രവചനം നടത്തുക അപ്പോള്‍ കറക്റ്റാകും ; തത്സുകിയ്‌ക്ക് ഉപദേശവുമായി യുവരാജ് ഗോകുൽ

റെക്കോഡ് തുകയ്‌ക്ക് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; 26.80 ലക്ഷം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുക

ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള ബന്ധം കുതിച്ചുയർന്നു ; ഒപ്പുവച്ചത് ആറ് സുപ്രധാന കരാറുകൾ

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

നീരജ് ചോപ്ര ക്ലാസിക്കിന് മുന്നോടിയായി ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ലോകോത്തര ജാവലിന്‍ താരങ്ങളായ ജൂലിയസ് യെഗോ, തോമസ് റോളര്‍, നീരജ് ചോപ്ര, സച്ചിന്‍ യാദവ് എന്നിവര്‍

നീരജ് ചോപ്ര ക്ലാസിക്: ലോകോത്തര താരങ്ങള്‍ ബംഗളൂരുവില്‍

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies