Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്താംക്ലാസ് വിജയിക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തില്‍ നിലവാരത്തകര്‍ച്ച ഉണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെ പരീക്ഷാ മൂല്യനിര്‍ണയത്തില്‍ മാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2024, 02:23 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാന സിലബസില്‍ പത്താംക്ലാസ് വിജയിക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തില്‍ നിലവാരത്തകര്‍ച്ച ഉണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെ പരീക്ഷാ മൂല്യനിര്‍ണയത്തില്‍ മാറ്റംവരുത്തുന്നു. എസ്എസ്എല്‍സി പരീക്ഷയ്‌ക്ക് ഹയര്‍സെക്കന്‍ഡറി മാതൃകയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചന. ദേശീയ പരീക്ഷകളില്‍ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ പിന്നോട്ടുപോകുന്നതിന് കാരണം പഠനരീതിയിലെയും പരീക്ഷ മൂല്യനിര്‍ണയത്തിലെയും അപകാതയാണെന്ന് വിദ്യാഭ്യാസ വിദഗ്ധരടക്കം ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്പോള്‍നിരന്തര മൂല്യനിര്‍ണയ(സിഇ)ത്തിനുള്ള മാര്‍ക്കും പരീക്ഷാ മാര്‍ക്കും കൂടി 30 മാര്‍ക്കുണ്ടെങ്കില്‍ വിജയിക്കും. സിഇയുടെ 20 മാര്‍ക്കും വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്നുണ്ട്. അതോടെ 10 മാര്‍ക്ക് മാത്രമാണ് പരീക്ഷയിലൂടെ വേണ്ടിവരിക. അതില്‍ മാറ്റം വരുത്തി ഒരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് പരീക്ഷയിലൂടെ നേടിയാല്‍ മാത്രമേ വിജയിക്കാനാകൂ. 40 മാര്‍ക്കിന്റെ പരീക്ഷയില്‍ മിനിമം 12 മാര്‍ക്കും 80 മാര്‍ക്കിന്റെ പരീക്ഷയില്‍ 24 മാര്‍ക്കുമാണ് നേടേണ്ടത്. എട്ടാം ക്ലാസില്‍ എല്ലാവരെയും വിജയിപ്പിക്കുന്ന രീതിക്കും മാറ്റം വരുത്താനുള്ള ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. അദ്ധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവരുമായും കൂടിയാലോചിച്ച് അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കാനാണ് തീരുമാനം.

നിലവിലെ മൂല്യനിര്‍ണയത്തില്‍ അപാകതകള്‍ ഏറെയാണ്. സിഇ മാര്‍ക്ക് നല്കുന്നതിന് മാനദണ്ഡങ്ങള്‍ ഇല്ല. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സിഇ മാര്‍ക്ക് മുഴുവന്‍ നല്കുകയാണ്. വര്‍ഷങ്ങള്‍ക്ക്മുമ്പ് സിഇ മാര്‍ക്ക് നല്കുന്നതിന് മാനദണ്ഡവും നിരീക്ഷണവും ഉണ്ടായിരുന്നെങ്കിലും അത് പിന്നീട് പിന്‍വലിച്ചു. ഇതോടെ എയിഡഡ്, അണ്‍എയിഡഡ് സ്‌കൂളുകളിലെല്ലാം സിഇ മാര്‍ക്ക് മുഴുവന്‍ നല്കിത്തുടങ്ങി. പിന്നാലെ സര്‍ക്കാര്‍ സ്‌കൂളുകളും ഈ രീതിയിലേക്ക് മാറി. ഒരുവിഷയത്തില്‍ 10 മാര്‍ക്കിന് വേണ്ടി മാത്രം പഠിച്ചാല്‍ മതിയെന്ന സ്ഥിതിയായി. ഇത് ഉന്നത വിദ്യാഭ്യാസ രംഗത്തും വലിയ അപചയം ഉണ്ടാക്കി. ഹയര്‍സെക്കന്‍ഡറി പഠനത്തിനുള്‍പ്പെടെ എത്തുന്നവര്‍ക്ക് അടിസ്ഥാന വിവരംപോലും ഇല്ലാത്ത അവസ്ഥയെത്തി. ഫുള്‍ എപ്ലസ് നേടുന്നവര്‍ക്ക് സ്വന്തം പേരുപോലും എഴുതാനറയാത്ത അവസ്ഥയാണെന്ന് പലപഠനങ്ങളിലും വ്യക്തമായി. ഇതോടെയാണ് മിനിമം മാര്‍ക്കെന്ന പഴയ രീതിയിലേക്ക് സര്‍ക്കാര്‍ മടങ്ങുന്നത്. അതിനൊപ്പം സിഇ മാര്‍ക്കിന് മാനദണ്ഡം നിശ്ചയിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്‌ക്കുന്നതായി വ്യാപകമായ ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിലാണ് മൂല്യനിര്‍ണയത്തില്‍ സമഗ്ര മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു. മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയാല്‍ വിദ്യാഭ്യാസ ഗുണനിലവാരം കുറച്ചൂകൂടി മെച്ചപ്പെടും. ഇക്കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ മാത്രമാണ് വ്യത്യസ്ത അഭിപ്രായങ്ങളുള്ളത്. എല്ലാവരുമായും കൂടിയാലോചിച്ചു മാത്രമേ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തൂ. ഇതുമായി ബന്ധപ്പെട്ട സമഗ്ര ചര്‍ച്ചകള്‍ നടത്തുന്നതിനായി വിദ്യാഭ്യാസ കോണ്‍ക്ലേവ് സംഘടിപ്പിക്കും. ഇതില്‍ വരുന്ന നിര്‍ദേശങ്ങള്‍ കൂടി സ്വീകരിച്ചാകും തീരുമാനം.

മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയാല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഒരു ഗൗരവം ഉണ്ടാകും. അതിലൂടെ സമൂഹത്തിനാകെ ഗുണകരമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയശതമാനമുയര്‍ത്താന്‍ മൂല്യനിര്‍ണയം ഉദാരമാക്കിയിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ എഴുത്തുപരീക്ഷയിലെ പ്രകടനത്തിന് അനുസരിച്ചുള്ള മാര്‍ക്കുകളാണ് ലഭിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

Tags: Education DepartmentSSLC examDegradationKerala State Syllabus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പത്താംക്ലാസ് പരീക്ഷയ്‌ക്കിടെ പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്, വിവാഹ നിശ്ചയം കഴിഞ്ഞ കുട്ടി ഗർഭിണിയായത് മറ്റൊരാളിൽ നിന്നും

Kerala

പി എം ശ്രീ; കത്ത് അയക്കാത്തതിൽ സിപിഐയ്‌ക്ക് അതൃപ്തി, വിഷയം മന്ത്രിസഭാ യോഗത്തിൽ ഉന്നയിക്കാൻ സിപിഐ മന്ത്രിമാർ

Education

മാര്‍ച്ച് 5ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷക്ക് നവംബര്‍ 12 മുതല്‍ ഫീസ് അടയ്‌ക്കാം

Kerala

പിഎം ശ്രീ പദ്ധതി; ഇടതുകേന്ദ്രങ്ങളിൽ അമ്പരപ്പ്, എതിർപ്പ് പരസ്യമാക്കി ആർജെഡിയും, തലയില്‍ മുണ്ടിട്ടുപോയി ഒപ്പിട്ടുവെന്ന് സന്തോഷ് കുമാർ എം.പി

Kerala

വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ: 123 പൊതു വിദ്യാലയങ്ങള്‍ വാടക കെട്ടിടത്തില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.