ഭുവനേശ്വര്‍: മുന്നറിയിപ്പ് നല്‍കിയിട്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കാനഡ വിസ നല്‍കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഒഡീഷയിലെ ഭുവനേശ്വറില്‍ അദ്ദേഹത്തിന്റെ വൈ ഭാരത് മാറ്റേര്‍സ് എന്ന പുസ്തകവുമായി ബന്ധപ്പെട്ട സംവാദ പരിപാടിക്കിടെയാണ് കാനഡയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്.
കാനഡയില്‍ പാകിസ്ഥാന് അനുകൂല ചായ്വുള്ളവര്‍ രാഷ്ട്രീയമായി സംഘടിക്കുകയും സ്വാധീനമുള്ള ഒരു രാഷ്ടീയ ലോബിയായി മാറിയിരിക്കുകയാണ്. കാനഡയിലെ ഭരണാധികാരികളും മറ്റു പാര്‍ട്ടികളും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഭീകരതയ്ക്കും വിഘടനവാദത്തിനും അക്രമത്തിന്റെ വക്താക്കള്‍ക്കും നിയമസാധുത നല്കുന്നു.
ഈ ലോകം ഒരു വഴിയിലൂടെ മാത്രം സഞ്ചരിക്കുന്ന ഒന്നല്ലെന്ന് അവര്‍ മനസിലാക്കണം. പ്രതിപ്രവര്‍ത്തനമുണ്ടാകും. മറ്റുള്ളവര്‍ അതിനെ പ്രതിരോധിക്കാനായി നടപടികളെടുക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചാബില്‍നിന്നുള്ള കുറ്റവാളികളെ കാനഡ സ്വാഗതംചെയ്യുകയാണ്. ഭാരതം കുറ്റവാളികളായി പ്രഖ്യാപിച്ചവര്‍ക്കാണ് വിസ നല്‍കിയതെന്ന് കാനഡയെ അറിയിച്ചതാണ്. വ്യാജരേഖ നല്‍കിയാണ് അവര്‍ കാനഡയിലെത്തുന്നത്. എന്നിട്ടും അവരെ അവിടെ താമസിക്കാന്‍ ഭാരണകൂടം അനുവദിക്കുന്നു. അവിടെ എന്തെങ്കിലും സംഭവിച്ചാല്‍ അവരാണ് അതില്‍ വിഷമിക്കേണ്ടതെന്നും ജയശങ്കര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: