Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നൂറ്റാണ്ടുകളായി വെയിലും മഴയമേറ്റ് പാടവരമ്പത്ത് പ്രതിഷ്ഠിച്ചിരുന്ന പെരുംപറയന് മങ്കൊമ്പില്‍ ക്ഷേത്രമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2024, 09:14 pm IST
in Kerala

മങ്കൊമ്പ്: നൂറ്റാണ്ടുകളായി വെയിലും മഴയമേറ്റ് പാടവരമ്പത്ത് പ്രതിഷ്ഠിച്ചിരുന്ന പെരും പറയെന്റെ കല്‍ വിഗ്രഹം നൂറ് കണക്കിനാളുടെ സാന്നിദ്ധ്യത്തില്‍ പുതിയ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. ചരിത്ര താളുകളില്‍ ഇടം തേടാതെ പോയതാണ് കുട്ടനാടിന്റെ നെല്‍വയലുകളുടെ കാവാലാളായിരുന്ന പെരും പറയന്‍.

ചരിത്രവും വിശ്വാസവും കൂടി ചേര്‍ന്ന പെരുംപറയന്റെ ജീവിതം കുട്ടനാടിന്റെ ഇതിഹാസമാണ്, പെരും പറയന്റെ ആ ചരിത്രം ഇങ്ങനെ: തെക്കും കൂറിന്റെയും വടക്കന്‍ കൂറിന്റെയും ഭരണകാലത്ത് പുളിംകുന്നില്‍ രാജാക്കന്മാരുടെ കീഴില്‍ പ്രാദേശിക ഭരണ കാര്യങ്ങള്‍ നടത്തിയിരുന്നത് മാടമ്പി മാരായിരുന്നു. മുത്ത കുറ്റുപുറം കൈമള്‍ക്ക് കൃഷിയുടെ മേല്‍നോട്ടവും ഇളങ്കുറ്റില്‍ കൈമള്‍ക്ക് ഭരണകാര്യങ്ങളില്‍ മേല്‍നോട്ടവുമായിരുന്നു. മൂത്തകൂറ്റുപുറം കൈമളുടെ ശാഖയില്‍ പെട്ട കുടുംബത്തിലെ അയ്യനാട് പാടശേഖരത്ത് മട വീണു. അയ്യനാട് പാടശേഖരത്തില്‍ മടവീഴ്ച പതിവായിരുന്നു. പാടശേഖരത്തിന്റെ വടക്കെ പറമ്പില്‍ മണലിന്റെ ആധിക്യം കൂടുതല്‍ ആയതിനാല്‍ എത്ര ബലപ്പെടുത്തി ബണ്ട് നിര്‍മ്മിച്ചാലും മട വീണ് കൃഷി നശിക്കുന്നത് പതിവായിരുന്നു.

പാടശേഖരത്തിന്റെ ഉടമയായ കൈമള്‍ക്കും കുടുംബത്തിനും ഇതൊരു തലവേദനയായി മാറി. മടവീഴ്ചക്ക് കാരണം അറിയാന്‍ കുടുംബ കാരണവര്‍ ജ്യോത്സ്യനെ വിളിച്ചു വരുത്തി കവടി നിരത്തി പ്രശ്‌നം വച്ചു. പ്രശ്‌നത്തില്‍ തെളിഞ്ഞത് മടയുറക്കാന്‍ പരിഹാരമായി ഒരു കുരുതി വേണം ഇതിനായി അവര്‍ കണ്ടെത്തിയത് പെരുംപറയനെ ആയിരുന്നു. ഈ സംഭവത്തിന് ശേഷം കാടിയാടത്തെ കുടുംബത്തിന്റ നാശത്തിന് തുടക്കമായി, അനര്‍ത്ഥങ്ങള്‍ ഒന്നൊന്നായി കുടുംബത്ത് സംഭവിച്ചു. ഇതോടെ കാരണവര്‍ ജ്യോത്സ്യനെ വരുത്തി പ്രശ്‌നം വെച്ചു. പ്രശ്‌നത്തില്‍ തെളിഞ്ഞത് മടയില്‍ കുരുതി കഴിച്ച പെരുംപറയന്റെ ശക്തമായ കോപത്തിന് തറവാടും വരും തലമുറയും പെട്ടിരിക്കുകയാണെന്നായിരുന്നു. പരിഹാരമായി പെരും പറയന്റെ പൂര്‍ണ്ണകായ പ്രതിമ നിര്‍മ്മിച്ച് പ്രായ്ഛിത്തം പറഞ്ഞ് പെരുംപറയനെ പ്രതിമയില്‍ ആവാഹിച്ച് കുടിയിരുത്തണം. കാരണവര്‍ പെരുംപറയന്റെ പ്രതിമ നിര്‍മ്മിച്ച് പ്രശ്‌നവിധി പ്രകാരം കുടിയിരുത്തി.

എന്നാല്‍ പിന്നിട് നൂറ്റാണ്ടുകളോളംമഴയും വെയിലുമേറ്റ് പാട വരമ്പത്തിരുന്ന പെരുംപറയന്റെ ആ കല്‍ വിഗ്രഹം നൂറ് കണക്കിനാളുടെ സാന്നിദ്ധ്യത്തില്‍ മങ്കൊമ്പില്‍ ചതുര്‍ത്ഥ്യാകരി തോപ്പില്‍ ചിറയില്‍ ക്ഷേത്രം നിര്‍മ്മിച്ചു പ്രതിഷ്ഠിക്കുകയായിരുന്നു. പരമ്പരഗത രീതിയില്‍. കളള്, മലര്‍, അവല്‍, ശര്‍ക്കര, കല്‍ക്കണ്ടം, പഴം, മുന്തിരി, വറപൊരി, എന്നിവ വിറങ്ങള്‍ കൊണ്ട് വെളളം കുടിവെച്ച ശേഷമാണ് പെരും പറയന്റെ പ്രതിഷ്ഠ നടത്തിയത്. തുടര്‍ന്ന് ഇതര വിഭാഗങ്ങളില്‍ പെട്ടവര്‍ ചേര്‍ന്നാണ് പ്രതിഷ്ഠ നടത്തിയത്.

Tags: PerumparayanTempleKuttanadMankomb
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരാണ് ദ്വാരപാലകര്‍? ഒരു ക്ഷേത്രത്തില്‍ ദ്വാരപാലകര്‍ക്കുള്ള പ്രാധാന്യം എന്താണ്?

India

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

Samskriti

ആദ്യം തൊഴുന്നത് പ്രധാന മൂര്‍ത്തിയെ ആണോ? എങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്!!

India

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

Kerala

കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമല്ല; കൊടുങ്ങല്ലൂർ ക്ഷേത്രദർശനത്തിൽ വിശദീകരണവുമായി പി. ജയരാജൻ

പുതിയ വാര്‍ത്തകള്‍

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.