Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടുത്ത ബെല്ലോടുകൂടി അയോധ്യാനാടകം തുടങ്ങും; പൂമാലയും കാഷായവും കുങ്കുമവുമായി രാഹുലും പ്രിയങ്കയും എത്തും; വയനാട്ടിലെ പോളിംഗ് കഴിഞ്ഞല്ലോ…

അയോധ്യ ക്ഷേത്രത്തില്‍പോയി ശ്രീരാമനെ തൊഴാന്‍ ഇത്രയും നാള്‍ കാത്തിരിക്കുകയായിരുന്നു രാഹുലും പ്രിയങ്ക ഗാന്ധിയും. കേരളത്തിലെ പോളിംഗ് കഴിഞ്ഞല്ലോ, ഇനി ന്യൂനപക്ഷപ്രീണനം ആവശ്യമില്ല. അതിനാല്‍ ശനിയാഴ്ച തന്നെ അയോധ്യക്ഷേത്രത്തിലേക്ക് നീങ്ങിക്കോളൂ എന്ന ട്രോള്‍ വ്യാപകമാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2024, 09:16 pm IST
in India

ന്യൂദല്‍ഹി: അയോധ്യ ക്ഷേത്രത്തില്‍പോയി ശ്രീരാമനെ തൊഴാന്‍ ഇത്രയും നാള്‍ കാത്തിരിക്കുകയായിരുന്നു രാഹുലും പ്രിയങ്ക ഗാന്ധിയും. കേരളത്തിലെ പോളിംഗ് കഴിഞ്ഞല്ലോ, ഇനി ന്യൂനപക്ഷപ്രീണനം ആവശ്യമില്ല. അതിനാല്‍ ശനിയാഴ്ച തന്നെ അയോധ്യക്ഷേത്രത്തിലേക്ക് നീങ്ങിക്കോളൂ എന്ന ട്രോള്‍ വ്യാപകമാവുകയാണ്.

കേരളത്തില്‍ രണ്ടാംഘട്ട പോളിംഗിന്റെ ഭാഗമായി ഏപ്രില്‍ 26 വെള്ളിയാഴ്ചയായിരുന്നു വോട്ടെടുപ്പ്. വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി ഇവിടുത്തെ മുസ്ലിംവോട്ടുകളില്‍ കണ്ണുവെച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മോദിയെ തോല്‍പിക്കുന്ന എന്ന ലക്ഷ്യത്തോടെ ഇവിടുത്തെ മുസ്ലിം ന്യൂനപക്ഷം ഒറ്റക്കെട്ടായി 2019ല്‍ രാഹുല്‍ ഗാന്ധിക്ക് വോട്ടുനല്‍കിയതോടെ ഏകദേശം 4,31000 വോട്ടുകളുടെ മൃഗീയ ഭൂരിപക്ഷത്തിനായിരുന്നു രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചത്. വയനാട്ടിലെ വോട്ടെടുപ്പ് കഴിയുന്നതുവരെ അയോധ്യ ക്ഷേത്ര സന്ദര്‍ശനം നീട്ടിവെയ്‌ക്കുകയായിരുന്നു രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എന്ന് രാഷ്‌ട്രീയ വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.

അമ്മൂമ്മയായ ഇന്ദിരാഗാന്ധിയുടെയും അച്ഛന്‍ രാജീവ് ഗാന്ധിയുടെയും കാലത്ത് സ്ഥിരം നടന്ന നാടകമായിരുന്നു ഇത്. അസമില്‍ പോകുമ്പോള്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ഡ്രസിട്ട് അവരോടൊപ്പം നൃത്തമാടും. ഹൈദരാബാദ്, ബംഗാള്‍ എന്നിവിടങ്ങളില്‍ എത്തിയാല്‍ മുസ്ലിങ്ങള്‍ക്കായി വാതോരാതെ പ്രസംഗിക്കും. ഉത്തര്‍പ്രദേശില്‍ എത്തിയാല്‍ വാരണസിയിലും മറ്റുമെല്ലാം മഞ്ഞമാലയും രുദ്രാക്ഷവും കുങ്കുമവുമായി ചുറ്റിയടിക്കും. പക്ഷെ ഈ നാടകങ്ങള്‍ ഇനി 2024ല്‍ രാഹുലിന്റെയും പ്രിയങ്കയുടെയും കാലത്ത് വിലപ്പോകുമോ? കാരണം 24-7 വാര്‍ത്തകള്‍ വന്നുവീഴുന്ന ഈ സോഷ്യല്‍ മീഡിയയുടെ കാലത്ത് ഇത്തരം കള്ളങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പം കണ്ടുപിടിക്കാനാവും.

അയോധ്യാക്ഷേത്രം ഉയരുമ്പോള്‍ അതിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചവരാണ്. മുസ്ലിങ്ങളുടെ ബാബര്‍ പള്ളി പോളിച്ച് അവിടെ ക്ഷേത്രം ഉയര്‍ത്തി എന്നതായിരുന്നു ആദ്യ വിമര്‍ശനം. മോദി പ്രാണപ്രതിഷ്ഠ നടത്തുന്നതിനായി അടുത്ത വിമര്‍ശനം. ഐശ്വര്യാറായിയെപ്പോലുള്ള സിനിമാതാരങ്ങള്‍ വന്നു എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറ്റൊരു വിമര്‍ശനം (വാസ്തവത്തില്‍ അമിതാഭ് ബച്ചനും അഭിഷേകും വന്നിരുന്നെങ്കിലും ഐശ്വര്യ അയോധ്യയില്‍ എത്തിയിരുന്നില്ലെന്ന കാര്യം കൂടി മനസ്സിലാക്കാതെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവന). ദളിതരെ ക്ഷണിച്ചില്ലെന്ന വിമര്‍ശനവും ഉയര്‍ത്തി. തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ചില ശങ്കരാചാര്യന്മാരെക്കൊണ്ട് മോദി പ്രാണപ്രതിഷ്ഠനടത്തുന്നതിനെ വിമര്‍ശിച്ചു. പ്രാണപ്രതിഷ്ഠയ്‌ക്ക് ക്ഷണക്കത്ത് നല്‍കിയെങ്കിലും രാഹുലും പ്രിയങ്കയും ഇത് തള്ളിക്കളഞ്ഞു. ഇതെല്ലാം കഴിഞ്ഞാണ് യാതൊരു നാണവുമില്ലാതെ അയോധ്യസന്ദര്‍ശനത്തിന് ഒരുങ്ങുകയാണ് രാഹുലും പ്രിയങ്കയും.

ഉത്തര്‍പ്രദേശില്‍ ഹിന്ദുമതത്തിന് നല്ല ഡിമാന്‍റാണ്. അതിനാലാണ് ക്ഷണമുണ്ടായിട്ടും പ്രാണപ്രതിഷ്ഠാ സമയത്ത് അയോധ്യാക്ഷേത്രത്തില്‍ പോകാത്ത ഇരുവരും ഇപ്പോള്‍ അയോധ്യയിലേക്ക് നീങ്ങുന്നത്. അതിന് ശേഷം ഉത്തര്‍പ്രദേശിലെ രണ്ട് സീറ്റുകളില്‍- അമേഠിയിലും റായ് ബറേലിയും- ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ പോകുന്നത്.

കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മില്‍ അധികാരവടംവലിയുണ്ട്. തന്റെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയെ അമേഠിയില്‍ സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസിന് മേലുള്ള തന്റെ അധികാരം അരക്കിട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രിയങ്ക. കോണ്‍ഗ്രസില്‍ റോബര്‍ട്ട് വധേരയും പ്രിയങ്കയും രണ്ട് മക്കളും അടങ്ങുന്ന സ്വന്തം കുടുംബത്തിന്റെ അധികാരം പ്രബലമാക്കാന്‍ ഒരു പ്രത്യേക പ്രിയങ്ക ഗ്രൂപ്പ് തന്നെ കോണ്‍ഗ്രസിനുള്ളില്‍ അതീവ രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യം സമൂഹമാധ്യമത്തിലൂടെ തനിക്ക് അമേഠിയില്‍ സ്ഥാനാര്‍ത്ഥിയായാല്‍ കൊള്ളാമെന്ന് റോബര്‍‍ട്ട് വധേര സൂചന നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാകട്ടെ റോബര്‍ട്ട് വധേരയുടെ അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായുള്ള പോസ്റ്ററുകളും പ്രചരിച്ചിരുന്നു.

അമേഠിയില്‍ രാഹുല്‍ ഗാന്ധിയെയും റായ് ബറേലിയില്‍ പ്രിയങ്കയേയും സ്ഥാനാര്‍ത്ഥിയാക്കുമെന്ന മറ്റൊരു പ്രചാരണവും നടക്കുന്നുണ്ട്. മിക്കവാറും റായ് ബറേലിയില്‍ പ്രിയങ്ക തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി എന്നറിയുന്നു. അമേഠിയില്‍ കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയെ 55,120 വോട്ടുകള്‍ക്ക് തോല്‍പിച്ച സ്മൃതി ഇറാനിയാണ് ബിജെപി സ്ഥാനാര്‍ത്ഥി. ഇവിടെ സ്മൃതി ഇറാനി സ്വന്തം വീട് പണിത് അമേഠിയെ സ്വന്തം മണ്ഡലമാക്കി മാറ്റിക്കഴിഞ്ഞു. കൃത്യമായ വികസനപദ്ധതികള്‍ നടപ്പാക്കി അവര്‍ മുന്നേറുമ്പോള്‍ രാഹുല്‍ ഗാന്ധി ഇവിടെ മത്സരിക്കാനുള്ള ബുദ്ധിമോശം കാണിക്കില്ല. റായ് ബറേലിയില്‍ പ്രിയങ്കയാണെങ്കില്‍ അവിടെ ഗാന്ധി കുടുംബത്തില്‍ നിന്നുള്ള വരുണ്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ആലോചിക്കുന്നതായി ചില സൂചനകള്‍ ഉണ്ട്. പരമ്പരാഗത ഗാന്ധി കുടുംബകോട്ടയായി അറിയപ്പെടുന്ന ലോക് സഭാ മണ്ഡലങ്ങളായിരുന്നു അമേഠിയും റായ് ബറേലിയും. എന്നാല്‍ അമേഠി കഴിഞ്ഞ തവണ കോണ്‍ഗ്രസിന് നഷ്ടമായി.

റായ് ബറേളി സോണിയാഗാന്ധി രണ്ട് ദശകത്തോളം തുടര്‍ച്ചയായി വിജയിച്ച മണ്ഡലമാണ്. ഇവിടെ ഇന്ദിരാഗാന്ധി, ഫിറോസ് ഗാന്ധി, അരുണ്‍ നെഹ്രു എന്നിവര്‍ വിജയിച്ചിട്ടുണ്ട്. ഇവിടെ 2019ല്‍ ജയിച്ചത് സോണിയാഗാന്ധിയാണ്. 2.34 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ജയം. ഗംഭീര വിജയം. ഇക്കുറി പ്രായാധിക്യം കാരണം സോണിയാഗാന്ധി മത്സരരംഗത്ത് നിന്നും പിന്‍മാറുകയും പകരം രാജ്യസഭാ സീറ്റ് നേടുകയും ചെയ്തു. പകരം മകള്‍ പ്രിയങ്ക ഗാന്ധിയെ അവിടെ നിര്‍ത്താനാണ് ശ്രമം. ഇവിടെ പ്രിയങ്കയെ തോല്‍പിക്കണം എന്ന ആഗ്രഹം ബിജെപിയ്‌ക്കുണ്ട്. അതിനാണ് വരുണ്‍ ഗാന്ധിയെ കൊണ്ടുവരുന്നത്. 2019ല്‍ പിലിബിത് ലോക് സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച വരുണ്‍ ഗാന്ധിക്ക് ബിജെപി ആ സീറ്റ് നല്‍കിയിട്ടില്ല. ഇതാണ് വരുണ്‍ ഗാന്ധി റായ് ബറേലിയിലേക്ക് വരുമെന്ന അഭ്യൂഹത്തെ ശക്തമാക്കുന്നത്.

Tags: LokSabhaElections2024secondphaseofvotingSecondphaseRaebarelliRahul GandhiAmethi.Ayodhya templePriyanka GandhiModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

India

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)
India

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

India

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

പുതിയ വാര്‍ത്തകള്‍

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.