Categories: India

അമേരിക്കയുടെ മനുഷ്യാവകാശ റിപ്പോര്‍ട്ട് തളളി ഇന്ത്യ; റിപ്പോര്‍ട്ട് പക്ഷപാതപരം

മണിപ്പൂരില്‍ ആള്‍ക്കാര്‍ കൊല്ലപ്പെടുകയും ഭവനരഹിതരാവുകയും ചെയ്തത് മെയ്തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി : അമേരിക്കയുടെ മനുഷ്യാവകാശ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്നും ഇതിന് കേന്ദ്രസര്‍ക്കാര്‍ ഒരു വിലയും നല്‍കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം.മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍, ബിബിസിയില്‍ നടത്തിയ റെയ്ഡുകള്‍, കാനഡയില്‍ ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ വിഷയം കൈകാര്യം ചെയ്ത രീതി തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ മനുഷ്യാവകാശ റിപ്പോര്‍ട്ട്.

ഇന്ത്യയെ കുറിച്ച് തെറ്റായ ധാരണ പരത്തുന്നതാണ് യുഎസ് റിപ്പോര്‍ട്ടെന്നെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഇതിനൊരു വിലയും നല്‍കേണ്ടതില്ല.

മണിപ്പൂരില്‍ ആള്‍ക്കാര്‍ കൊല്ലപ്പെടുകയും ഭവനരഹിതരാവുകയും ചെയ്തത് മെയ്തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബിബിസിയുടെ ദല്‍ഹി, മുംബയ് ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളും ചൂണ്ടിക്കാട്ടുന്നു. 2002 ലെ ഗുജറാത്ത് കലാപം സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ ഡോക്യുമെന്ററി ബിബിസി പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു റെയ്ഡ്.

 

Recent Posts