Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുസ്ലിങ്ങളും മോദിക്കൊപ്പം

എഡിറ്റോറിയൽ by എഡിറ്റോറിയൽ
Apr 25, 2024, 03:05 am IST
in Editorial

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തെയാണ് സോണിയാ കോണ്‍ഗ്രസ് മുന്നില്‍ കാണുന്നത്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും നേരിട്ടതിനെക്കാള്‍ കനത്ത പരാജയമാണ് ഇക്കുറി കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്. വിവിധ ഏജന്‍സികള്‍ നടത്തിയ അഭിപ്രായ സര്‍വെകളെല്ലാം പ്രവചിക്കുന്നത് ബിജെപി റെക്കോര്‍ഡ് വിജയം നേടുമെന്നും, കോണ്‍ഗ്രസിന് വീണ്ടും ദയനീയമായ പരാജയം സംഭവിക്കുമെന്നുമാണ്. ബിജെപി ഒറ്റയ്‌ക്ക് 350 സീറ്റു നേടുമെന്നും, എന്‍ഡിഎ സഖ്യത്തിന് 400 സീറ്റിലേറെ ലഭിക്കുമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത്. ഇതുമായി പൊരുത്തപ്പെടുന്നതാണ് അഭിപ്രായ സര്‍വെ ഫലങ്ങള്‍. കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയത്തെ പിന്തുണയ്‌ക്കുന്ന മാധ്യമങ്ങള്‍ പോലും ബിജെപിയും മോദിയും വന്‍വിജയം നേടുമെന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ പരിഭ്രാന്തിയിലായ കോണ്‍ഗ്രസ് നേതൃത്വം പ്രധാനമന്ത്രിക്കെതിരെ അപവാദ പ്രചാരണം കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. രാജസ്ഥാനിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ കോണ്‍ഗ്രസ്സിന്റെ വര്‍ഗീയപ്രീണന രാഷ്‌ട്രീയത്തെ തുറന്നുകാണിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ അപവാദപ്രചാരണം നടത്തുന്നത്. വിശ്വാസ്യത നശിച്ച കോണ്‍ഗ്രസ് മറ്റൊന്നും പറയാനില്ലാത്തതിനാല്‍ വിദ്വേഷ പ്രചാരണത്തെ ആശ്രയിക്കുകയാണ്. ഇത് ഒരുതരത്തിലും ഈ പാര്‍ട്ടിയെ രക്ഷിക്കാന്‍ പോകുന്നില്ല.

ജലോറില്‍ പ്രസംഗിക്കുമ്പോഴാണ് കോണ്‍ഗ്രസ് പതിറ്റാണ്ടുകളായി തുടരുന്ന അപകടകരമായ വര്‍ഗീയ പ്രീണന രാഷ്‌ട്രീയത്തിനെതിരെ പ്രധാനമന്ത്രി മോദി ആഞ്ഞടിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തിനാണ് രാജ്യത്തിന്റെ സമ്പത്തില്‍ അവകാശമെന്നും, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കുവരെ നല്‍കുമെന്നുമാണ് മോദി പറഞ്ഞത്. ഇത് രണ്ടും പ്രധാനമന്ത്രിയുടെ ആരോപണങ്ങളല്ല. രാജ്യത്തെ വിഭവങ്ങളുടെ പ്രഥമാവകാശം മുസ്ലിങ്ങള്‍ക്കാണെന്ന് യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഒരു നയപ്രഖ്യാപനപ്രസംഗത്തില്‍ പറഞ്ഞതാണ്. അന്നും പിന്നീടും ഇത് വലിയ വിവാദമായെങ്കിലും മന്‍മോഹന്‍ സിങ് ഇക്കാര്യം നിഷേധിച്ചിട്ടില്ല. കോണ്‍ഗ്രസ് ഇതുസംബന്ധിച്ച് വിശദീകരിക്കുകയുണ്ടായില്ല. ഏതറ്റംവരെയും പോയി സംഘടിത മതവിഭാഗത്തെ പ്രീണിപ്പിക്കുകയെന്ന കോണ്‍ഗ്രസിന്റെ നയമാണ് മന്‍മോഹന്‍ വ്യക്തമാക്കിയത്. ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും മതേതര വിരുദ്ധവുമായ ഇത്തരം നയങ്ങള്‍ക്കെതിരെയാണ് 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും നരേന്ദ്ര മോദിക്കും അനുകൂലമായി ജനങ്ങള്‍ വിധിയെഴുതിയത്. കോണ്‍ഗ്രസും ഇന്‍ഡി മുന്നണിയും രാജ്യത്തെ ജനങ്ങളുടെ സ്വത്തിലാണ് കണ്ണുവയ്‌ക്കുന്നതെന്നും, അവര്‍ക്ക് അധികാരം ലഭിച്ചാല്‍ നമ്മുടെ അമ്മമാരുടെ താലിമാല വരെ അവര്‍ പിടിച്ചുപറിക്കുമെന്നും മോദി ജലോറില്‍ പറയുകയുണ്ടായി. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ സമ്പത്തിന്റെ പുനര്‍വിതരണത്തെക്കുറിച്ച് പറയുന്നതാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.

അധികാരത്തിലിരുന്നപ്പോള്‍ വിതച്ചതു കൊയ്യുകയാണ് തങ്ങളെന്ന കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ മറന്നുപോകുകയാണ്. വര്‍ഗീയ പ്രീണനത്തെ തുറന്നുകാട്ടുമ്പോള്‍ മോദിയെ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുന്നത് വിലപ്പോവില്ല. മുസ്ലിങ്ങളെ മതജീവികളായല്ല, ഈ രാജ്യത്തെ പൗരന്മാരായാണ് ബിജെപിയും മോദി സര്‍ക്കാരും കാണുന്നത്. ‘ആരോടും പ്രീണനമില്ല എല്ലാവര്‍ക്കും നീതി’ എന്ന ഭാരതീയ ജനസംഘത്തിന്റെ കാലംമുതലുള്ള നയമാണ് ബിജെപിയും പിന്തുടരുന്നത്. മുസ്ലിം ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, രാജ്യത്തെ വികസന മുന്നേറ്റത്തില്‍ അവരെ പങ്കാളികളാക്കാനുമാണ് തുടക്കംമുതല്‍ തന്നെ മോദി സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. സൗദിയിലെ രാജാവുമായി ചര്‍ച്ച നടത്തി ഹജ്ജ് ക്വാട്ട ഉയര്‍ത്തിയതും, മുസ്ലിം വനിതകള്‍ക്ക് ഒറ്റയ്‌ക്ക് ഹജ്ജിനു പോകാനുള്ള സൗകര്യമൊരുക്കിയതും, മുത്തലാഖ് നിര്‍ത്തലാക്കി മുസ്ലിം വനിതകളുടെ കണ്ണീരൊപ്പിയതുമൊക്കെ ഇതിനു തെളിവാണ്. മുസ്ലിങ്ങളോട് ഒരു വിവേചനവും ബിജെപിക്കില്ല. എം.സി. ഛക്ലയും ആരിഫ് ബേഗും സിക്കന്തര്‍ ഭക്തുമൊക്കെ പരമ്പരാഗതമായി ബിജെപിക്കൊപ്പം നിന്ന മുസ്ലിം നേതാക്കളാണ്. മുക്തര്‍ അബ്ബാസ് നഖ്‌വിയെയും ഷാസിയ ഇല്‍മിയെയും പോലുള്ളവരുടെ നീണ്ടനിര ഇപ്പോഴുമുണ്ട്. കോണ്‍ഗ്രസിന്റെ വര്‍ഗീയ പ്രീണനം തിരിച്ചറിഞ്ഞ് ബിജെപിക്കൊപ്പം പോന്നവരാണ് നജ്മ ഹെപ്തുള്ള മുതല്‍ എ.പി. അബ്ദുള്ളക്കുട്ടി വരെയുള്ളവര്‍. ഈ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥി മുന്‍ കാലിക്കറ്റ് വിസിയായ ഡോ.അബ്ദുള്‍ സലാമാണ്. ബിജെപിയും മോദിയും മുസ്ലിം വിരുദ്ധമാണെന്ന് 2014 ലും 2019 ലും കോണ്‍ഗ്രസ് പ്രചരിപ്പിച്ചിരുന്നു. രണ്ട് തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി മോദിക്ക് മുസ്ലിം ജനവിഭാഗങ്ങളുടെ പിന്തുണ ലഭിച്ചു. ഇക്കുറിയും ഇതിന് മാറ്റം വരാന്‍ പോകുന്നില്ല.

 

Tags: Narendra ModiLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഭാരതത്തിന്റെ ആത്മവിശ്വാസം ആകാശത്തോളം

India

ഭാരതത്തിന്റെ യുവശക്തിയെ ലോകം ആദരിക്കുന്നു: പ്രധാനമന്ത്രി

Main Article

മാധ്യമ റാങ്കിങ്ങിനെക്കാള്‍ വലുതാണ് രാജ്യം

Editorial

നോര്‍വെയില്‍ കണ്ട മോദി പ്രഭാവം

Main Article

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

പുതിയ വാര്‍ത്തകള്‍

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.