Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വീരസവര്‍ക്കര്‍ സിനിമ മനോരമപത്രത്തിന് നനഞ്ഞ പടക്കം; ലാഭം നേടിയെന്ന് രണ്‍സീപ് ഹുഡ തന്നെ പറഞ്ഞ് ചൂടാറുമ്പോഴേക്കും മനോരമയുടെ പരിഹാസം

വീര സവര്‍ക്കറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി രണ്‍ദീപ് ഹുഡ നിര്‍മ്മിയ്‌ക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത 'സ്വതന്ത്ര വീരസവര്‍ക്കര്‍' സാമ്പത്തിക വിജയം നേടിയെന്ന് രണ്‍ദീപ് ഹുഡ. എന്ന സിനിമ ബോക്സോഫീസില്‍ നനഞ്ഞ പടക്കമായെന്ന്  കേരളത്തിലെ മനോരമ ദിനപത്രത്തിന്റെ വിദ്വേഷ കമന്‍റ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2024, 10:09 pm IST
in Entertainment
മനോരമ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്‍റെ ചിത്രം (ഇടത്ത്) സ്വതന്ത്ര വീരസവര്‍ക്കര്‍ എന്ന സിനിമയിലെ രംഗം (വലത്ത്)

മനോരമ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്‍റെ ചിത്രം (ഇടത്ത്) സ്വതന്ത്ര വീരസവര്‍ക്കര്‍ എന്ന സിനിമയിലെ രംഗം (വലത്ത്)

വീര സവര്‍ക്കറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി രണ്‍ദീപ് ഹുഡ നിര്‍മ്മിയ്‌ക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ‘സ്വതന്ത്ര വീരസവര്‍ക്കര്‍’ സാമ്പത്തിക വിജയം നേടിയെന്ന് രണ്‍ദീപ് ഹുഡ. എന്ന സിനിമ ബോക്സോഫീസില്‍ നനഞ്ഞ പടക്കമായെന്ന്  കേരളത്തിലെ മനോരമ ദിനപത്രത്തിന്റെ വിദ്വേഷ കമന്‍റ്. വാസ്തവത്തില്‍ സിനിമ സാമ്പത്തിക വിജയം നേടിയെന്ന് കഴിഞ്ഞ ദിവസം രണ്‍ദീപ് ഹുഡ തന്നെ വെളിപ്പെടുത്തി ചൂടാറും മുമ്പാണ് മനോരമയുടെ ഈ അധിക്ഷേപം.

മനോരമയുടെ റിപ്പോര്‍ട്ട് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വതന്ത്ര വീരസവര്‍ക്കര്‍ എന്ന ചിതം സാമ്പത്തികവിജയം നേടിയെന്ന റിപ്പോര്‍ട്ട് വായിക്കുക

വ്യാഴാഴ്ച നടത്തിയ വെളിപ്പെടുത്തലില്‍ ചിത്രം 23.99 കോടി ബോക്സോഫീസില്‍ കളക്ഷന്‍ നേടിയെന്ന് രണ്‍ദീപ് ഹുഡ വ്യക്തമാക്കിയിരുന്നു. 20 കോടിയായിരുന്നു ചെലവ്. ഇപ്പോള്‍ തന്റെ ചിത്രം നിശ്ശബ്ദ ഹിറ്റ് (Sleeper hit) ആയി മാറിയിരിക്കുകയാണെന്നും അതില്‍ സന്തോഷിക്കുന്നുവെന്നും രണ്‍ദീപ് ഹുഡ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇനി ഏതാനും ആഴ്ചകള്‍ കൂടി തിയറ്ററില്‍ കളിക്കും. അത് കഴിഞ്ഞാല്‍ ഒടിടി വഴി വരുമാനം ബാക്കിയുണ്ട്. കാര്യങ്ങള്‍ ഇങ്ങിനെ ഇരിക്കുന്നതിനിടയിലാണ് മനോരമ പത്രത്തിന്റെ വിദ്വേഷ പരാമര്‍ശം. സിനിമ പൊട്ടിപ്പാളീസായെന്നും ഇനി ഷൂ നക്കിയ കഥ പറയിക്കരുതെന്ന് ട്രോളന്മാര്‍ പറയുന്നുവെന്നുമാണ് മനോരമയുടെ റിപ്പോര്‍ട്ട്.

വളരെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് രണ്‍ദീപ് ഹുഡ സ്വതന്ത്ര വീരസവര്‍ക്കര്‍ എന്ന സിനിമ പൂര്‍ത്തിയാക്കിയത്. രണ്‍ദീപ് ഹുഡ തന്നെയാണ് സവര്‍ക്കറായി അഭിനയിച്ചത്. സവര്‍ക്കര്‍ ജയിലില്‍ കഴിയുന്ന സമയത്തുള്ള രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ ശരീരഭാരം 32 കിലോയോളം കുറച്ചത് ജീവനു തന്നെ ഭീഷണിയായി എന്ന് പിന്നീടുള്ള അഭിമുഖങ്ങളില്‍ രണ്‍ദീപ് ഹുഡ വ്യക്തമാക്കിയിരുന്നു. നിര്‍മ്മാണച്ചെലവിന് പണമില്ലാതെ വന്നപ്പോള്‍ അച്ഛനോട് പണം ആവശ്യപ്പെട്ടുവെന്നും അച്ഛന്‍ സ്ഥലം വിറ്റ് പണം നല്‍കിയെന്നും രണ്‍ദീപ് ഹുഡ പറഞ്ഞിരുന്നു. സവര്‍ക്കറുടെ ഭാര്യ യമുന ബായിയായി ചിത്രത്തില്‍ അഭിനയിച്ചത് നടി അങ്കിത ലോഖാണ്ഡെയാണ്. ഒരു പ്രതിഫലവും വാങ്ങാതെയാണ് നടി അഭിനയിച്ചത്. വലിയൊരു ദൗത്യമാണ് രണ്‍‍ദീപ് ഹുഡ ചെയ്യുന്നതെന്ന തിരിച്ചറിവായിരുന്നു അങ്കിത ലോഖാണ്ഡെയുടെ ത്യാഗത്തിന് പിന്നില്‍.

എന്നാല്‍ സിനിമ സാമ്പത്തിക വിജയമായതോടെ അച്ഛന് പുതിയ ഒരു ഭൂമി വാങ്ങിത്തരട്ടെ എന്ന് ചോദിച്ചെന്നും രണ്‍ദീപ് ഹുഡ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വീര സവര്‍ക്കറുടെ ജീവിതം കോണ്‍ഗ്രസിനും അതിനോട് പ്രതിപത്തിയുള്ള മനോരമയ്‌ക്കും അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നായിരിക്കുമെന്നത് സ്വാഭാവികം. കേരളത്തില്‍ മാധ്യമം ദിനപത്രവും രണ്‍ദീപ് ഹുഡയുടെ സിനിമയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങളും തിയറ്ററില്‍ പരാജയപ്പെട്ടെന്ന റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചിരുന്നു. ദേശീയ മാധ്യമങ്ങളില്‍ സംഘി വിരോധികളായ മാധ്യമങ്ങളും ഇതുപോലെ സിനിമയ്‌ക്കെതിരെ വലിയ നെഗറ്റീവ് പ്രചാരണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ചാണ് സിനിമ ചെറിയ തോതിലെങ്കിലും സാമ്പത്തിക വിജയം നേടിയത്.

ഗാന്ധിജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബഹുമാനിച്ചിരുന്ന, ബ്രിട്ടീഷുകാര്‍ ഏറ്റവുമധികം ഭയപ്പെട്ടിരുന്ന നേതാവായിരുന്നു വീര സവര്‍ക്കര്‍. പക്ഷെ പിന്നീട് വീര സവര്‍ക്കറുടെ ത്യാഗങ്ങള്‍ ചരിത്രപുസ്തകങ്ങളില്‍ നിന്നും മായ്ച്ചുകളയുകയായിരുന്നു പിന്നീട് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്. ആ കഥ ഓര്‍മ്മപ്പെടുത്തുന്നതാണ് രണ്‍ദീപ് ഹുഡയുടെ ‘സ്വതന്ത്രവീരസവര്‍ക്കര്‍’ എന്ന സിനിമ.

ബ്രിട്ടീഷുകാര്‍ക്കെതിരെ ഗൂഢാലോചന നടത്തി എന്ന കുറ്റത്തിന്റെ പേരില്‍ 27 വര്‍ഷമാണ് വീര സവര്‍ക്കര്‍ ജയിലില്‍ കഴിഞ്ഞത്. 11 വര്‍ഷം ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലിലും മൂന്ന് വര്‍ഷം രത്നഗിരി ജയിലിലും 13 വര്‍ഷം വീട്ടുതടങ്കലിലുമാണ് കഴിഞ്ഞത്. ഇന്ത്യയിലെ ഗാന്ധിജി ഉള്‍പ്പെടെ മറ്റൊരു സ്വാതന്ത്ര്യസമരസേനാനിയും ഇത്രയും കാലം ബ്രിട്ടീഷ് തടവില്‍ കിടന്നിട്ടില്ല. രാഹുല്‍ഗാന്ധിയുടെ അച്ചമ്മ ഇന്ദിരാഗാന്ധിയുടെ പിതാവായ നെഹ്രു ആകെ ജയിലില്‍ കിടന്നത് നാല് വര്‍ഷമാണ്. ഒടുവില്‍ പൊതുമാപ്പിന് അപേക്ഷിച്ച ശേഷമാണ് വീരസവര്‍ക്കറിനെ ജയില്‍ മോചിതനാക്കിയത്. ഇതിന്റെ പേരിലാണ് രാഹുല്‍ ഗാന്ധി പല തവണയും ഇപ്പോള്‍ മനോരമയും ബ്രിട്ടീഷുകാരുടെ ഷൂ നക്കി എന്ന് വീര സവര്‍ക്കറെ വിശേഷിപ്പിച്ചത്.

ഏറ്റവും അപകടകാരിയായ രാജ്യദ്രോഹി എന്നാണ് ബ്രിട്ടീഷുകാര്‍ വീര്‍ സവര്‍ക്കറെ വിശേഷിപ്പിച്ചത്. അതിന് കാരണമുണ്ട്. ഇന്ത്യയുടെ ബ്രിട്ടീഷുകാരില്‍ നിന്നും മോചിപ്പിക്കാന്‍ ബ്രിട്ടനില്‍ ഊന്നിനിന്ന് അയര്‍ലാന്‍റ്, അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ഇറ്റലി, എന്നിവിടങ്ങളില്‍ നിന്നുള്ള വിപ്ലവകാരികളെയും വിദേശ മാധ്യമങ്ങളെയും കൂട്ടുപിടിച്ച് ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാനുള്ള വലിയ പദ്ധതിയാണ് വീരസവര്‍ക്കര്‍ തയ്യാറാക്കിയത്. അത് സായുധസമരത്തിലൂടെ ആകാമെന്നും ബ്രിട്ടീഷുകാരെ ആക്രമിക്കാന്‍ തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളും സംഘടിപ്പിക്കാനും തുടങ്ങിയിരുന്നു സവര്‍ക്കര്‍.

 

Tags: hate commenthate newsHate speechManorama Newsrandeep hoodaBollywood MovieVeersavarkarSwatantra veersavarkarManorama daily
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനോരമയുടെ സര്‍വ്വേ ഫലത്തിനെതിരെ ട്രോളന്‍മാര്‍;’മാമൻ മാപ്പിള വീട്ടിലെ കുടുംബ സർവേയിൽ ഞെട്ടൽ: മോദിക്ക് 30% പിന്തുണയുമായി ബിജെപി

Entertainment

ഇഷ്ടനായകന്‍, പക്ഷെ സൂപ്പര്‍ സ്റ്റാറല്ല

Kerala

അമിത് ഷായുടെ അനുമതി വാങ്ങി പള്ളിപ്പുറം സിആര്‍പിഎഫ് കേന്ദ്രം എമ്പുരാന്‍ ഷൂട്ടിന് നല്‍കി…എമ്പുരാന്‍ കാണില്ലെന്നും സുരേഷ് ഗോപി

Kerala

ഒടുവില്‍ ബിജെപിയെ വേട്ടയാടുന്ന മനോരമയും സമ്മതിച്ചു കള്ളം പറഞ്ഞത് രാഹുല്‍ ഗാന്ധിയാണ്

Entertainment

രൺവീർ സിങ് – ആദിത്യ ധർ ചിത്രം “ധുരന്ദർ” ഫസ്റ്റ് ലുക്ക് പുറത്ത്; റിലീസ് 2025 ഡിസംബർ 5 ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.