Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വികസിത ഭാരതത്തിനുള്ള മോദിയുടെ ഉറപ്പുകള്‍

എഡിറ്റോറിയൽ by എഡിറ്റോറിയൽ
Apr 16, 2024, 02:49 am IST
in Editorial

വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാനുള്ളതല്ല, ലംഘിക്കാനുള്ളതാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുന്നതായിരുന്നു വിവിധ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പു മുതല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ ഇതായിരുന്നു അവസ്ഥ. ഗരീബി ഹഠാവോ പോലുള്ള കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ ജനവഞ്ചനയുടെ നിത്യസ്മാരകങ്ങളാണ്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും അതിനു മുന്‍പുള്ള തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വിസ്മരിക്കും. പുതിയ വാഗ്ദാനങ്ങള്‍ നല്‍കും. ഇത് പലപ്പോഴും പുതിയ കുപ്പിയിലെ പഴയ വീഞ്ഞായിരിക്കും. പൊതുജനങ്ങളുടെ ഓര്‍മശക്തി കമ്മിയാണെന്ന് വിശ്വസിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് പഴയതൊന്നും നടപ്പാക്കാതെ പുതിയ വാഗ്ദാനങ്ങളുമായി അവരെ സമീപിക്കാന്‍ യാതൊരു മടിയും മനഃസാക്ഷിക്കുത്തും ഉണ്ടാവാറില്ല. രാഷ്‌ട്രീയപാര്‍ട്ടികളുടെ ഓരോ തെരഞ്ഞെടുപ്പു പ്രകടന പത്രികയും വാഗ്ദാനങ്ങളുടെ ശവപ്പറമ്പുകളായിരിക്കും. ഇതിനൊരു മാറ്റം കൊണ്ടുവന്നത് ബിജെപിയും നരേന്ദ്ര മോദിയുമാണ്. വാഗ്ദാനങ്ങള്‍ കാറ്റില്‍പ്പറത്തി അഴിമതിയില്‍ മുങ്ങിക്കിടന്ന പത്ത് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിനുശേഷം അധികാരത്തില്‍ വന്ന നരേന്ദ്രമോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അതിവേഗം ബഹുദൂരം മുന്നോട്ടുപോവുകയുണ്ടായി. അഴിമതി ഭരണത്തിന് അന്ത്യംകുറിക്കുമെന്നതായിരുന്നു 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജനങ്ങള്‍ക്കു നല്‍കിയ വലിയ വാഗ്ദാനങ്ങളിലൊന്ന്. അഞ്ച് വര്‍ഷം അധികാരത്തിലിരുന്ന മോദി സര്‍ക്കാരിന് ഭരണരംഗം അഴിമതിമുക്തമാക്കാന്‍ കഴിഞ്ഞു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അധികാരത്തുടര്‍ച്ച ലഭിച്ച മോദി സര്‍ക്കാര്‍ ഈ ദൗത്യം തുടരുകയുമാണ്.

കശ്മീരിനു മാത്രം ബാധകമായ വിവേചനപരമായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കല്‍, എല്ലാ പൗരന്മാര്‍ക്കും ബാധകമാകുന്ന ഏകീകൃത സിവില്‍ നിയമം കൊണ്ടുവരല്‍ എന്നിവ പ്രകടനപത്രികയില്‍ ബിജെപി ആവര്‍ത്തിച്ചു നല്‍കിയ വാഗ്ദാനങ്ങളായിരുന്നു. നടപ്പാക്കാനാവാത്ത വാഗ്ദാനങ്ങളാണ് ഇവയെന്നു പറഞ്ഞ് എതിരാളികള്‍ ബിജെപിയെ പരിഹസിക്കുകയും ചെയ്തുപോന്നു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി തന്റെ ഭരണകാലത്തുതന്നെ അയോദ്ധ്യയില്‍ രാമക്ഷേത്രവും യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. മുസ്ലിം വനിതകളെ നിത്യനരകത്തില്‍ തള്ളിയിടുന്ന മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള നിയമനിര്‍മാണം പോലുള്ള നടപടികളിലൂടെ ഏകീകൃത സിവില്‍ നിയമത്തിലേക്ക് രാജ്യം മുന്നേറുകയുമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഈ നിയമം നടപ്പാക്കുന്നതിന്റെ വ്യത്യസ്ത ഘട്ടങ്ങളിലാണ്. വാഗ്ദാനങ്ങളില്‍നിന്ന് പിന്നോട്ടുപോകുന്ന പാര്‍ട്ടിയല്ല ബിജെപിയെന്ന് മോദി സര്‍ക്കാര്‍ തെളിയിച്ചുകഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് മോദി സര്‍ക്കാര്‍ മൂന്നാംമൂഴത്തിനുള്ള ജനവിധി തേടുന്ന പ്രകടനപത്രിക ബിജെപി പുറത്തിറക്കിയിട്ടുള്ളത്. ‘മോദിയുടെ ഗ്യാരന്റി’ എന്ന പേര് നല്‍കിയിരിക്കുന്ന ഈ പ്രകടനപത്രികയില്‍ വനിതകള്‍, യുവാക്കള്‍, അവഗണിക്കപ്പെടുന്നവര്‍, കര്‍ഷകര്‍ എന്നിവരുടെ ക്ഷേമം മുന്‍നിര്‍ത്തി മുഖ്യമായും പതിനാല് വാഗ്ദാനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മുദ്ര വായ്‌പയുടെ പരിധി 20 ലക്ഷമാക്കി ഉയര്‍ത്തുമെന്നതും, 70 വയസ്സു കഴിഞ്ഞവരെയും ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നതും പ്രധാന വാഗ്ദാനങ്ങളാണ്. കര്‍ഷകക്ഷേമം മുന്‍നിര്‍ത്തിയുള്ള പിഎം ഫസല്‍ ബീമയോജന ശക്തിപ്പെടുത്തുമെന്നും പ്രകടന പത്രികയില്‍ ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നു. ഇന്ധന വില കുറയ്‌ക്കുമെന്നത് മറ്റൊരു സുപ്രധാന വാഗ്ദാനമാണ്.

‘സങ്കല്‍പ്പപത്ര’ എന്നു പേരിട്ടിരിക്കുന്ന ബിജെപിയുടെ പ്രകടനപത്രികയുടെ മുഖമുദ്ര വിശ്വാസ്യതയാണ്. അടുത്തിടെ വലിയ ചര്‍ച്ചാ വിഷയമായ ‘ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ്’ എന്ന വ്യവസ്ഥ കൊണ്ടുവരുമെന്നതാണ് മറ്റൊരു പ്രമുഖ വാഗ്ദാനം. പരീക്ഷാ പേപ്പര്‍ ചോരുന്നത് തടയാന്‍ നിയമംകൊണ്ടുവരുമെന്നതാണ് മറ്റൊരു വാഗ്ദാനം. മോദി സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണത്തെ അടിസ്ഥാനമാക്കി 25 വര്‍ഷത്തേക്ക് നടപ്പാക്കേണ്ട കാര്യങ്ങളാണ് പ്രകടനപത്രിക വിഭാവനം ചെയ്യുന്നത്. 2047 ല്‍ ഭാരതത്തെ വികസിത രാഷ്‌ട്രമാക്കി മാറ്റുകയെന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്‌ച്ചപ്പാടാണ് പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നത്. ഓരോ ഭാരതീയന്റെയും അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള മോദിയുടെ ഉറപ്പുകളാണ് പ്രകടനപത്രികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ജനക്ഷേമത്തിന്റെ കാര്യത്തില്‍ ഐതിഹാസിക നേട്ടങ്ങളാണ് മോദി സര്‍ക്കാര്‍ കൈവരിച്ചിട്ടുള്ളത്. പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം നീട്ടുമെന്ന പ്രഖ്യാപനം ഇതിലൊന്നാണ്. പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴില്‍ നാലുലക്ഷം വീടുകളാണ് ഇതുവരെ നിര്‍മിച്ചത്. മൂന്നുലക്ഷം വീടുകള്‍കൂടി നിര്‍മിക്കുമെന്ന് പ്രകടനപത്രിക ഉറപ്പുനല്‍കുന്നു. വിശ്വാസ്യതയില്ലാതെയും വിനാശകരവുമായ വാഗ്ദാനങ്ങള്‍ കുത്തിനിറച്ച കോണ്‍ഗ്രസ് പ്രകടന പത്രികയില്‍നിന്ന് വ്യത്യസ്തമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതാണ് ബിജെപി പ്രകടനപത്രിക. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു മാത്രമായി 370 സീറ്റും എന്‍ഡിഎ സഖ്യത്തിന് 400 സീറ്റും നേടാനുള്ള ആത്മവിശ്വാസം ഇതില്‍ പ്രകടമാണ്.

 

Tags: Narendra ModiPICKdeveloped indiaSankalp Patra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
Kerala

എന്‍ഡിഎയ്‌ക്ക് അവസരം തരൂ… വികസിത കേരളം മോദിയുടെ ഗ്യാരണ്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.