Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏരിയ കമ്മിറ്റിയംഗത്തിന്റെയും മകന്റെയും രാജി; അനുനയ നീക്കവുമായി സിപിഎം; പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ബിപിന്റെ വെളിപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2024, 08:45 am IST
in Kerala

ആലപ്പുഴ: പാര്‍ട്ടി വിടുമെന്നറിയിച്ചു സിപിഎം സംസ്ഥാന സെക്രട്ടറിക്കു കത്തു നല്‍കിയ ജില്ലാ പഞ്ചായത്തംഗം ബിപിന്‍ സി.ബാബുവിനെയും, കായംകുളം ഏരിയ കമ്മിറ്റിയംഗമായ അമ്മ കെ.എല്‍. പ്രസന്നകുമാരിയെയും അനുനയിപ്പിക്കാന്‍ നേതൃത്വം ശ്രമം തുടങ്ങി. ഇരുവരും ബിഡിജെഎസില്‍ ചേരുമെന്ന് പ്രചാരണം ശക്തമായതോടെയാണ് അടവുനയവുമായി സിപിഎം നേതൃത്വം രംഗത്തെത്തിയത്. പ്രസന്നകുമാരിയെ കഴിഞ്ഞ ദിവസം ബിഡിജെഎസ് നേതാക്കള്‍ വീട്ടിലെത്തി കണ്ടിരുന്നു. പ്രസന്നകുമാരിയുടെയും മകന്റെയും പിന്നാലെ കുടൂതല്‍ പേര്‍ സിപിഎം വിടാനുള്ള നീക്കത്തിലാണ്. ഇതോടെയാണ് കൂടുതല്‍ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി സിപിഎം ശ്രമം തുടങ്ങിയത്.

തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ ഇരുവരെയും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കും. പ്രസന്നകുമാരിയുമായി ചര്‍ച്ച നടത്താന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ. മഹേന്ദ്രനെയും ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷനെയും ചുമതലപ്പെടുത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗം മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സത്യനെ കൊലപ്പെടുത്തിയത് പാര്‍ട്ടിയാണെന്ന ബിപിന്റെ കത്ത് പുറത്തുവന്നത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി. ബിപിനും, പ്രസന്ന കുമാരിയും സംസ്ഥാന സെക്രട്ടറിക്കു നല്‍കിയ കത്തു ചോര്‍ന്നത് ആസൂത്രിതമാണെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിക്കെതിരെ കൊലപാതക ആരോപണം വരെയുള്ള ബിപിന്റെ കത്ത് തെരഞ്ഞെടുപ്പു കാലത്തു പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പു കാലമായതിനാല്‍, തല്‍ക്കാലം കത്തു ചോര്‍ന്നതിന്റെ പേരില്‍ നടപടി വേണ്ടെന്നാണു നേതൃത്വത്തിലെ ധാരണ. ഭാര്യയുടെ പരാതിയെ തുടര്‍ന്ന് നേരത്തെ ആറു മാസത്തേക്കു സസ്‌പെന്‍ഷനിലായ ബിപിനെ തിരിച്ചെടുത്തപ്പോള്‍ ബ്രാഞ്ച് കമ്മറ്റിയിലാണ് ഉള്‍പ്പെടുത്തിയത്. പാര്‍ട്ടി ആലോചിച്ചു നടത്തിയ കൊലപാതകമാണു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കളീക്കല്‍ സത്യന്റേതെന്നു ബിപിന്റെ കത്തില്‍ പറയുന്നുണ്ട്. സത്യന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു എന്നാണ് കത്തിലുള്ളത്. എന്നാല്‍ ആര്‍എസ്എസ് വിട്ട സത്യന്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസിലായിരുന്നെന്നുവെന്ന് സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. എന്നിട്ടും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എന്നു കത്തില്‍ പരാമര്‍ശിച്ചതു ബോധപൂര്‍വമാണെന്ന് അവര്‍ ആരോപിച്ചു. സത്യന്‍ കൊലക്കേസില്‍ നിരപരാധിയായ തന്നെ പ്രതിയാക്കിയെന്നാണു ബിപിന്‍ പറയുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പിനു ശേഷം ഇരുവര്‍ക്കും എതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് പാര്‍ട്ടിയിലെ മറുപക്ഷം പറയുന്നത്. ഇപ്പോഴത്തേത് താല്‍ക്കാലിക ഒത്തുതീര്‍പ്പ് മാത്രമാണെന്നും പാര്‍ട്ടിയെ വെല്ലുവിളിച്ചവര്‍ അധികനാള്‍ പാര്‍ട്ടിയില്‍ തുടരില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

Tags: alappuzhaBDJSLoksabha Election 2024Modiyude GuaranteeCPM Area Committee Member
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

ബിഡിജെഎസ് തെങ്ങിന്‍തോപ്പ് ചിഹ്നത്തില്‍ മത്സരിക്കും, ആദ്യ ഘട്ടം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.