ന്യൂഡല്‍ഹി:ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്പ്രദേശിലെഅമേഠിയില് നിന്ന് മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര.അമേഠിയിലെ നിലവിലെ എം പി സ്മൃതി ഇറാനി പരാജയമാണെന്നും മണ്ഡലത്തിലെ ജനങ്ങള്‍ക്ക് അവരുടെ തെറ്റ് മനസിലായെന്നുമാണ് റോബര്‍ട്ട് വാദ്രയുടെ വാദം.
ഗാന്ധി കുടുംബത്തിലെ ഒരാള്‍ മണ്ഡലത്തെ പ്രതിനിധീകരിക്കണമെന്നാണ് ഇപ്പോള്‍ മണ്ഡലത്തിലെ ജനങ്ങളുടെ ആഗ്രഹമെന്നും റോബര്‍ട്ട് വാദ്ര അവകാശപ്പെടുന്നു.ഗാന്ധികുടുംബത്തിന്റെ കുത്തക മണ്ഡലമായാണ് പതിറ്റാണ്ടുകളായി അമേഠി അറിയപ്പെട്ടിരുന്നത്. 2004, 2009, 2014 തെരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധി ഇവിടെ നിന്നു വിജയിച്ചു.
എന്നാല്‍ 2019തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടു.അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല എന്നിരിക്കെയാണ് റോബര്‍ട്ട് വാദ്രയുടെ അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: