ചിറ്റഗോഗ്: ബംഗ്ലാദേശിലെത്തി രണ്ട് മത്സര ടെസ്റ്റ് പരമ്പര രണ്ടിലും ജയിച്ച് ശ്രീലങ്ക. ഇന്നലെ രാവിലെ അവസാനിച്ച രണ്ടാം ടെസ്റ്റില്‍ ആതിഥേയരെ ലങ്ക തോല്‍പ്പിച്ചത്. 192 റണ്‍സിന്. മൂന്ന് വിക്കറ്റ് വീഴ്ത്തിയാല്‍ ജയിക്കാവുന്ന നിലയിലാണ് രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്നലെ ശ്രീലങ്ക കളിക്കിറങ്ങിയത്. രാവിലത്തെ സെഷനില്‍ തന്നെ മത്സരം പൂര്‍ത്തിയായി. തലേന്നത്തെ സ്കോറിനോട് കൃത്യം 50 റണ്‍സ് കൂടി ചേര്‍ക്കുമ്പോല്‍ ബംഗ്ലാദേശ് വീണു.
സ്കോര്‍: ശ്രീലങ്ക-531, 157/7; ബംഗ്ലാദേശ്- 178, 318/10(85)
ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സുമായി ബംഗ്ലാദേശ് ഇന്നലെ രാവിലെ ബാറ്റിങ്ങിനിറങ്ങിയത്. വെറും 18 ഓവറുകളുടെ അദ്ധ്വാനത്തില്‍ ലങ്കന്‍ പട ബംഗ്ലാദേശിനെ തീര്‍ത്തു. 14 റണ്‍സെടുത്ത തൈജുല്‍ ഇസ്ലാമിനെ പുറത്താക്കി കമിന്ദു മെന്‍ഡിസ് എട്ടാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചു. തലേന്ന് ഒന്നിച്ച തൈജുലും മെഹ്ദി ഹസനും ചേര്‍ന്ന് 38 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നീട് 25 പന്തുകള്‍ നേരിട്ട് ആറ് റണ്‍സുമായി നിന്ന ഹസന് മഹ്മൂദിനെ രഹിലു കുമാര പുറത്താക്കി. 31 റണ്‍സ് പിറന്ന ഒമ്പതാം വിക്കറ്റില്‍ 80 ശതമാനം റണ്‍സും പിറന്നത് മെഹ്ദി ഹസന്റെ ബാറ്റില്‍ നിന്നാണ്. വാലറ്റക്കാരനായി എത്തിയ ഖാലിദ് അഹമ്മദ് ഒരു വിധത്തില്‍ രണ്ട് റണ്‍സെടുത്ത് ലഹിരുവിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായതോടെ ബംഗ്ലാ കടുവകള്‍ തോല്‍വി സമ്മതിച്ചു. ഈ സമയം മറുവശത്ത് തലേന്ന് ക്രീസിലെത്തിയ മെഹ്ദി ഹസന് മിറാസ് 110 പന്തുകള്‍ നേരിട്ട് 14 ബൗണ്ടറിയുടെ ബലത്തില്‍ 81 റണ്‍സെടുത്ത് പുറത്താകാതെ നില്ക്കുന്നുണ്ടായിരുന്നു.
രണ്ട് ടെസ്റ്റിലും കമിന്ദു മെന്‍ഡിസിന്റെ തകര്‍പ്പന്‍ ബാറ്റിങ് ലങ്കന്‍ ഇന്നിങ്സുകള്‍ക്ക് കരുത്തേകുകയായിരുന്നു. ഇതിനാലാണ് താരം കളിയിലെയും പരമ്പരയിലെയും താരമായ തെരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: