Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം മുന്‍മന്ത്രിയുടെ അടുപ്പക്കാരന്‍ സര്‍ക്കാരിന് നല്‍കാനുള്ളത് ഒന്നരക്കോടി

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
Mar 27, 2024, 02:20 am IST
in Kerala

തിരുവനന്തപുരം: കേരളസര്‍വകലാശാലയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍ സര്‍വകലാശാലയ്‌ക്ക് നല്‍കാനുള്ളത് ഒന്നരക്കോടിയോളം രൂപ. തലസ്ഥാനത്തെ പ്രമുഖനായ ഒരു സിപിഎം നേതാവായ മുന്‍മന്ത്രിയുടെ അടുത്തയാളായതുകൊണ്ട് പണം തിരിച്ചു പിടിക്കുന്നതില്‍ സര്‍വകലാശാലയ്‌ക്ക് മെല്ലെപ്പോക്ക്.

സര്‍വകലാശാല ജോയിന്റ് രജിസ്ട്രാറായി വിരമിച്ച ഡോ.പി. രാഘവനാണ് ഒന്നരക്കോടിയോളം രൂപ നല്‍കാനുള്ളത്. ഇയാള്‍ വിരമിച്ചിട്ട് മൂന്ന് വര്‍ഷത്തോളമായിട്ടും തുക തിരിച്ചു പിടിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

യൂണിവേഴ്‌സിറ്റിയിലെ കേരളാ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സോസൈറ്റിയില്‍ നിന്നും കേരള യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും എടുത്ത വായ്‌പകളില്‍ പതിമൂന്ന് ലക്ഷത്തോളം രൂപ തിരിച്ചടയ്‌ക്കാനുണ്ട്. കൂടാതെ ഇയാളുടെ സര്‍വീസ് അക്കൗണ്ടില്‍ രജിസ്ട്രാര്‍ അവധിയിലായപ്പോള്‍ 1,36,79000 മാറ്റിയിരുന്നു. ഈ തുക ചെലവഴിച്ചതിന്റെ കണക്കും നല്‍കിയിട്ടില്ല. ഇത് ഡോ. രാഘവന്റെ ബാധ്യതയിലാണെന്നാണ് സര്‍വകലാശാല രേഖകളില്‍. ബാധ്യത ഉള്ളതിനാല്‍ മുഴുവന്‍ പ്രൊവിഷണല്‍ പെന്‍ഷനാണ് ഇയാള്‍ക്ക് നല്‍കി വരുന്നത്. ആനുകൂല്യങ്ങളും നല്‍കുന്നില്ല. ഇതോടെ നേതാവ് ഇടപെട്ട് ഇയാളെ കാമ്പസിലെ ഹരിതം പദ്ധതിയുടെ കോ ഓര്‍ഡിനേറ്ററായി നിയമിച്ചു.

യൂണിവേഴ്‌സിറ്റിക്ക് ഇത്രയധികം ബാധ്യത വരുത്തിയ ഇയാള്‍ ഇപ്പോഴും അവിടെ നിന്ന് ശമ്പളം വാങ്ങുന്നത് നിയമ വിരുദ്ധമാണ്. സര്‍വകലാശാല വളപ്പില്‍നിന്നും മരം മുറിച്ച വകയില്‍ കോടികള്‍ നല്‍കാനുമുണ്ട്. കാര്യവട്ടം കാമ്പസിലെ മലയാളം ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്‍വശത്ത് നിന്ന വനംവകുപ്പിന്റെ വനവല്‍ക്കരണത്തിനായി ഹരിതം പദ്ധതിയില്‍പ്പെടുത്തി നട്ടു വളര്‍ത്തിയ തേക്ക്, ഈട്ടി, മഹാഗണി തുടങ്ങിയ വര്‍ഷങ്ങളുടെ പഴക്കമുള്ള വന്‍ മരങ്ങളാണ് മുറിച്ചത്. പത്ത്‌കോടി രൂപ വിലവരുന്ന മരങ്ങളാണ് ഇയാളുടെ നേതൃത്വത്തില്‍ മുറിച്ച് കടത്തിയതെന്ന് മറ്റ് ജീവനക്കാര്‍ ആരോപിക്കുന്നു.

തൃപ്പാദപുരം മഹാദേവക്ഷേത്തില്‍ ഇയാള്‍ പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ നടത്തിയ സാമ്പത്തിക തിരിമറിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് പ്രകാരം ദേവസ്വം വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. അന്വേഷണത്തില്‍ ഇതുവരെ കണ്ടെത്തിയത് ഒരുകോടി അന്‍പത്തിമൂന്ന് ലക്ഷം രൂപയുടെ ക്രമക്കേട്. ക്ഷേത്രത്തിലെ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളുടെ സ്റ്റോക്ക് രജിസ്റ്ററിലും തിരിമറി നടത്തിയ സംഭവം വിജിലന്‍സ് എസ്പി നേരിട്ട് അന്വേഷിക്കുന്നുണ്ട്. സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളില്‍ കുറവ് വന്നിട്ടുണ്ടെന്ന പരാതിയില്‍ ദേവസ്വം ബോര്‍ഡ് സീല്‍ ചെയ്ത് കൊടുക്കുന്ന രസീത് കൂടാതെ ഉറപ്പ്ശീട്ട് എന്ന പേരില്‍ ഇയാള്‍ സ്വന്തമായി രസീത് അടിച്ച് വ്യാപകമായി ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയതായും പരാതിയുണ്ട്. സിപിഎം മുന്‍മന്ത്രിയുടെ അടുപ്പക്കാരനായതിനാല്‍ ദേവസ്വം ബോര്‍ഡ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഒടുവില്‍ നാട്ടുകാര്‍ കോടതിയില്‍ പോയതോടെയാണ് നടപടിക്ക് ദേവസ്വം നിര്‍ബന്ധിതമായത്.

 

Tags: Kerala Universitykadakampally surendranKerala GovernmentDr.P Raghavanhalf crore to the government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

പുതിയ വാര്‍ത്തകള്‍

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.