Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയ രാഷ്‌ട്രീയത്തിലെ തെരഞ്ഞെടുപ്പ് കാലത്തെ പിന്നാമ്പുറ ചരിത്രത്തിലൂടെ; സഖ്യാന്വേഷണ പരീക്ഷണങ്ങള്‍

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Mar 15, 2024, 08:30 am IST
in India
ആല്‍ബം... അടിയന്തരാവസ്ഥ പിന്‍വലിച്ചതിന് പിന്നാലെ ജയില്‍ മോചിതരായ പ്രതിപക്ഷ നേതാക്കള്‍ ഒന്നിച്ചപ്പോള്‍: രാജ് നാരായണ്‍, മധു ദന്തവാതെ, ആചാര്യ കൃപലാനി, മൊറാര്‍ജി ദേശായി, എല്‍.കെ. അദ്വാനി തുടങ്ങിയവര്‍ക്കൊപ്പം കോണ്‍ഗ്രസ് ഇതര പാര്‍ട്ടി നേതാക്കള്‍

ആല്‍ബം... അടിയന്തരാവസ്ഥ പിന്‍വലിച്ചതിന് പിന്നാലെ ജയില്‍ മോചിതരായ പ്രതിപക്ഷ നേതാക്കള്‍ ഒന്നിച്ചപ്പോള്‍: രാജ് നാരായണ്‍, മധു ദന്തവാതെ, ആചാര്യ കൃപലാനി, മൊറാര്‍ജി ദേശായി, എല്‍.കെ. അദ്വാനി തുടങ്ങിയവര്‍ക്കൊപ്പം കോണ്‍ഗ്രസ് ഇതര പാര്‍ട്ടി നേതാക്കള്‍

‘ഇന്‍ഡി’ ഒരു ദേശീയ രാഷ്‌ട്രീയ മുന്നണിയാകുമോ എന്ന സംശയം തെരഞ്ഞെടുപ്പ് ഇന്നല്ലെങ്കില്‍ നാളെ പ്രഖ്യാപിക്കപ്പെടുമെന്നിരിക്കെയും നിലനില്‍ക്കുകയാണ്. സംശയിക്കാന്‍ കാരണം, രാഷ്‌ട്രീയത്തില്‍ കണക്കും കണക്കുകൂട്ടലും എപ്പോഴും തെറ്റാമെന്നതുകൊണ്ടാണ്. ഒന്നും ഒന്നും അവിടെ രണ്ടല്ല, ചിലപ്പോള്‍ വലിയ ഒന്നാകാം.

മുന്നണിയുടെ മര്യാദകള്‍, നിയമങ്ങള്‍, ധാരണകള്‍, വിട്ടുവീഴ്ചകള്‍, പൊതു ലക്ഷ്യങ്ങള്‍ ഒക്കെ പ്രധാനമാണ്. ആറ് പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും എന്‍ഡിഎ(ദേശീയ ജനാധിപത്യ സഖ്യം) എന്ന മുന്നണി ശക്തമായി നിലനില്‍ക്കുന്നതും അതിനിടയിലുണ്ടായ ഐക്യമുന്നണി(യുഎഫ്), ഐക്യ പുരോഗമന സഖ്യം(യുപിഎ), ഇടതു സഖ്യം(എല്‍എഫ്) തുടങ്ങിയവ അപ്രസക്തമായതും പുതിയ ഇന്‍ഡി (ഇന്ത്യന്‍ നാഷണല്‍ ഡവലപ്മെന്റല്‍ ഇന്‍ക്ലുസീവ് സഖ്യം) രൂപപ്പെടാന്‍ തുടങ്ങിയതും ഒക്കെ പരിശോധിക്കുമ്പോള്‍ ഇത് ബോദ്ധ്യപ്പെടും.

ഭാരതത്തിലെ രാഷ്‌ട്രീയ മുന്നണി പരീക്ഷണങ്ങള്‍ക്ക് ഏറെ പഴക്കമുണ്ട്. പ്രാദേശിക തലത്തില്‍ ഉണ്ടായ രാഷ്‌ട്രീയ സഖ്യങ്ങളും മുന്നണികളും ഏറെ. പഞ്ചായത്ത്-മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ മുതല്‍ അത്തരം കൂട്ടുമുന്നണികള്‍ ഉണ്ടായി. എന്നാല്‍ ദേശീയ തലത്തില്‍ ഒരു രാഷ്‌ട്രീയ ബദല്‍ മുന്നണി ഉണ്ടായതും വിജയകരമായതും 1977ലാണ്. 1977 മാര്‍ച്ച് 16 മുതല്‍ 21 വരെ നടന്ന ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരേ രൂപീകരിച്ച ബദല്‍ മുന്നണി ഭരിക്കാന്‍ ആറാം ലോക്സഭയിലേക്ക് ജനവിധി നേടി.

ജനതാ പാര്‍ട്ടി എന്ന മുന്നണിയായിരുന്നു അത്. 542 സീറ്റില്‍ 295 സീറ്റ് നേടി. ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നതില്‍ 23 സീറ്റ് അധികം. അങ്ങനെ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി. 54.9 ശതമാനം വോട്ടര്‍മാരുടെ പിന്തുണ കിട്ടി. 1951 മുതല്‍ തുടര്‍ച്ചയായി ഭരിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിപക്ഷത്തായി. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നീ പേരുകള്‍ക്കു പിന്നാലേ പ്രധാനമന്ത്രിപ്പട്ടികയില്‍ മൊറാര്‍ജി ദേശായി എന്ന പേരുവന്നു; കോണ്‍ഗ്രസിനു പകരം ജനതാ പാര്‍ട്ടിയും.

അതൊരു പുതിയ രാഷ്‌ട്രീയ ചരിത്രമായിരുന്നു; ഭാരതത്തില്‍ ഭരണഘടന മരവിപ്പിച്ചു നിര്‍ത്തി, അടിയന്തരാവസ്ഥ നിലനില്‍ക്കെ നടന്ന തെരഞ്ഞെടുപ്പായിരുന്നു. ഇന്ന് ചിലര്‍ സങ്കല്‍പ്പിച്ചു പറയുന്ന ‘ഫാസിസ’ത്തിനു പകരം യഥാര്‍ത്ഥ ഫാസിസം നിലനിന്ന കാലത്ത്, ജനാധിപത്യം ഇല്ലാതിരുന്ന കാലത്ത്, നടന്ന ‘ജനാധിപത്യ’ പ്രവര്‍ത്തനം. പ്രധാനമന്ത്രിയായിരിക്കെ കോണ്‍ഗ്രസ് നേതാവായിരുന്ന ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്‍വലിച്ചത് തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞ്, 1977 മാര്‍ച്ച് 21 നായിരുന്നു.

ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയാണോ അടിയന്തരാവസ്ഥയെന്ന മാരകാവസ്ഥയിലേക്ക് ഇന്ദിരയെ നയിച്ച സ്വാതന്ത്ര്യസമര സേനാനിയും തലമുതിര്‍ന്ന രാഷ്‌ട്രീയ നേതാവുമായിരുന്ന രാജ് നാരായണനാണോ അദ്ദേഹത്തിനെ ഇന്ദിരയ്‌ക്കെതിരേ തിരിയാന്‍ പ്രേരിപ്പിച്ച ഇന്ദിരയുടെ അഴിമതി ഭരണമാണോ ഭാരതത്തിലെ ആ ദേശീയ രാഷ്‌ട്രീയ മുന്നണിക്ക് കാരണമായത്. ചിന്തിച്ചാല്‍ കൗതുകകരമാണത്.

ജനതാ പാര്‍ട്ടിയെന്ന ആ മുന്നണിയുടെ രൂപീകരണം പറയുമ്പോള്‍ അടിയന്തരാവസ്ഥയെക്കുറിച്ച് പറയണം. അതാവട്ടെ എത്ര പറഞ്ഞാലും തീരില്ല. എന്നാല്‍, മുന്നണി രാഷ്‌ട്രീയം പറയുന്നതിനിടെ അത് അപ്രസക്തവുമാണ്. എങ്കിലും ഇത്രമാത്രം പറയാം: അടിയന്തരാവസ്ഥ അതിഭീതിദമായ രീതിയില്‍, നമ്മുടെ ജനാധിപത്യ സ്വാതന്ത്ര്യങ്ങളെ ഇല്ലാതാക്കി. സാമൂഹ്യ- രാഷ്‌ട്രീയ നേതാക്കളെ ജയിലിലടച്ചു, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഇല്ലാതാക്കി, തെരഞ്ഞെടുപ്പ് നീട്ടി, സമരങ്ങള്‍ നിരോധിച്ചു, പ്രകടനങ്ങള്‍ പറ്റില്ലെന്നായി, എല്ലാം സര്‍ക്കാര്‍ എന്ന പേരില്‍ ഒന്നോ രണ്ടോ വ്യക്തികളുടെ നിയന്ത്രണത്തിലായി, എതിര്‍ക്കുന്നവരെ മര്‍ദ്ദിച്ചു, ഭരണകൂടം കൊന്നുകളഞ്ഞാലും ചോദിക്കാനാളില്ലാതായി, നീതിന്യായ സംവിധാനങ്ങള്‍ പോലും കടിഞ്ഞാണിനും ചാട്ടവാറിനും വിധേയമായി.

(തുടരും)

 

Tags: bjpModiyude Guaranteebackground historyhistory of election timenational politicsAlliance detection experiments
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.