Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിയെ വേട്ടയാടാന്‍ ഇടത്- കോണ്‍ഗ്രസ് ശ്രമം

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Mar 11, 2024, 08:58 am IST
inKerala

തൃശൂര്‍: പ്രചാരണരംഗത്ത് ജനപ്രീതി നേടി വന്‍ മുന്നേറ്റം നടത്തുന്ന തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ വ്യക്തിപരമായി വേട്ടയാടാന്‍ എല്‍ഡിഎഫ്- യുഡിഎഫ് ശ്രമം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് മുന്‍പ് തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സേവന പ്രവര്‍ത്തനങ്ങളും മറ്റുമായി മണ്ഡലത്തില്‍ സജീവമായിരുന്നു സുരേഷ് ഗോപി.

തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ നിരവധി പേരുടെ കണ്ണീരൊപ്പാന്‍ അദ്ദേഹത്തിനായി. 2019 ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ചുക്കാന്‍ പിടിച്ചു. ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിന്
ഒരു കോടി രൂപ നല്‍കി. ഈ ഇടപെടലുകളിലൂടെ വന്‍ ജനപിന്തുണയാണ് തൃശൂരില്‍ സുരേഷ് ഗോപിക്ക് ലഭിക്കുന്നത്. മറ്റ് രണ്ടു മുന്നണികളെയും വിറളി പിടിപ്പിക്കുന്നതും ഈ ജനപിന്തുണ തന്നെ.

ഇതോടെ തുടര്‍ച്ചയായി സുരേഷ് ഗോപിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സമീപനമാണ് രണ്ടു മുന്നണികളും സ്വീകരിക്കുന്നത്. തൃശൂര്‍ ലൂര്‍ദ്ദ് പള്ളിയില്‍ അദ്ദേഹം സമര്‍പ്പിച്ച കിരീടത്തെ ചൊല്ലിയായിരുന്നു ആദ്യം വിവാദം സൃഷ്ടിച്ചത്. ഒടുവില്‍ പള്ളി ഭാരവാഹികള്‍ തന്നെ സത്യം വെളിപ്പെടുത്തിയതോടെ ഈ വിവാദത്തിന്റെ മുനയൊടിഞ്ഞു. തന്റെ കഴിവിനൊത്ത കിരീടമാണ് സമര്‍പിച്ചതെന്ന സുരേഷ് ഗോപിയുടെ മറുപടിയും കൂടിയായപ്പോള്‍ വിവാദക്കാര്‍ മുങ്ങി.

തുടര്‍ന്നും സുരേഷ് ഗോപിയെ കേന്ദ്രീകരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമം തുടരുകയാണ്. ഇതില്‍ ഒടുവിലത്തെതാണ് ആളില്ലാത്തതിന് കഴിഞ്ഞദിവസം പാര്‍ട്ടി പ്രവര്‍ത്തകരെ ശാസിച്ചു എന്ന മട്ടില്‍ പുറത്തുവന്ന വാര്‍ത്ത. പുതുക്കാട് മണ്ഡലത്തിലെ ശാസ്താംപൂവ്വം ട്രൈബല്‍ കോളനിയില്‍ രണ്ട് ബാലന്മാരെ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവിടെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു സുരേഷ് ഗോപി. ഇതിനിടെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തോ എന്ന് അവരോട് ആരാഞ്ഞു. ഇല്ല എന്നായിരുന്നു മറുപടി. തുടര്‍ന്നാണ് ബിജെപി ബൂത്ത് ഭാരവാഹികളെ അദ്ദേഹം ശാസിച്ചത്. അവര്‍ ചെയ്യേണ്ട ജോലി അവര്‍ ചെയ്യണം എന്നാണ് പറഞ്ഞത്. എങ്കിലേ ഞാന്‍ ചെയ്യേണ്ട ജോലി എനിക്ക് കൃത്യമായി ചെയ്യാന്‍ കഴിയുകയുള്ളൂ. സുരേഷ് ഗോപി വിശദീകരിച്ചു. അതിനെയാണ് വക്രീകരിച്ച് ചില മാധ്യമങ്ങള്‍ വലിയ വിവാദമായി പെരുപ്പിച്ചത്.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് മുന്‍പ് തന്നെ സുരേഷ് ഗോപിയെ വേട്ടയാടാന്‍ ഇക്കൂട്ടര്‍ ശ്രമം ആരംഭിച്ചിരുന്നു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന് പ്രചരിപ്പിച്ചായിരുന്നു തുടക്കം. പിന്നീട് അദ്ദേഹത്തിന്റെ മകളുടെ വിവാഹം പോലും വിവാദമാക്കാന്‍ ശ്രമമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവോടെ ഗുരുവായൂരില്‍ മറ്റ് വിവാഹങ്ങള്‍ മുടങ്ങും എന്നായിരുന്നു പ്രചരണം.

2019 ല്‍ സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുമ്പോള്‍ പതിനൊന്ന് ദിവസം മാത്രമാണ് പ്രചരണത്തിന് ലഭിച്ചത്. അന്ന് പ്രചരണം തുടങ്ങിയ തുഷാര്‍ വെള്ളാപ്പള്ളിക്ക് പകരമാണ് സുരേഷ് ഗോപി അവസാന നിമിഷം രംഗത്ത് വന്നത്. തുഷാര്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും കോവിഡ് മൂലം അദ്ദേഹത്തിന് കൃത്യമായി പ്രചരണത്തിന് എത്താന്‍ കഴിഞ്ഞില്ല. എന്നിട്ടും രണ്ടു തെരഞ്ഞെടുപ്പിലും വന്‍ മുന്നേറ്റമാണ് സുരേഷ് ഗോപി ഉണ്ടാക്കിയത്. ഇക്കുറി അങ്ങനെയല്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി അദ്ദേഹം മണ്ഡലത്തിലുണ്ട്. നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. മറ്റ് സ്ഥാനാര്‍ത്ഥികളേക്കാള്‍ പ്രചരണത്തില്‍ ഏറെ മുന്നിലുമാണ്. ജനങ്ങള്‍ക്ക് സുരേഷ് ഗോപിയെ ഇഷ്ടവുമാണ്.

ഇതോടെ പരാജയം മണത്ത് തുടങ്ങിയ ഇടത്- കോണ്‍ഗ്രസ് പാളയങ്ങള്‍ അറ്റകൈയായി സുരേഷ് ഗോപിയുടെ പ്രതിഛായ തകര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കാത്ത അധിക്ഷേപങ്ങളാണ് അവര്‍ നടത്തുന്നത്. ചില മാധ്യമങ്ങളും ഇതിന് കൂട്ടുനില്‍ക്കുന്നു.

Tags: suresh gopiLoksabha Election 2024LDF - Congress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

Kerala

ഗുരുവായൂരപ്പന്റെ മുന്നിൽ സുമംഗലിയായി ബിഗ്‌ബോസ് വിന്നർ അനുമോൾ, ആശീർവാദമേകാൻ സുരേഷ് ഗോപിയും

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.