Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലീഡറേയും മകളേയും വീഴ്‌ത്തിയത് തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍

ചിത്രംവര പഠിയ്‌ക്കാനായി കണ്ണൂരില്‍ നിന്ന് തൃശൂരിലെത്തിയ കണ്ണോത്ത് കരുണാകരന്‍ പിന്നീട് കേരളത്തിന്റെ രാഷ്‌ട്രീയചരിത്രമെഴുതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2024, 04:23 pm IST
in Kerala, Thrissur
കെ. കരുണാകരനും പത്മജയും (ഫയല്‍ ചിത്രം)

കെ. കരുണാകരനും പത്മജയും (ഫയല്‍ ചിത്രം)

തൃശൂര്‍: കേരള രാഷ്‌ട്രീയത്തിലെ ഭീഷ്മാചാര്യനെന്നറിയപ്പെട്ടിരുന്ന ലീഡര്‍ കെ.കരുണാകരന്റെ രാഷ്‌ട്രീയ തട്ടകമാണ് തൃശൂര്‍. എന്നാല്‍ കരുണാകരനേയും മകള്‍ പത്മജയേയും വീഴ്‌ത്തിയത് അതേ തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കളും.

ചിത്രംവര പഠിയ്‌ക്കാനായി കണ്ണൂരില്‍ നിന്ന് തൃശൂരിലെത്തിയ കണ്ണോത്ത് കരുണാകരന്‍ പിന്നീട് കേരളത്തിന്റെ രാഷ്‌ട്രീയചരിത്രമെഴുതി. എന്നാല്‍ തന്റെ രാഷ്‌ട്രീയ ജീവിതത്തിന് തുടക്കമിട്ട അതേ തൃശൂരില്‍ നിന്നു തന്നെ അദ്ദേഹം വേദന അറിഞ്ഞു. 1996ല്‍ തൃശൂര്‍ ലോക്സഭാ സീറ്റില്‍ വി.വി.രാഘവനോട് തോറ്റപ്പോള്‍, പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തിയെന്ന കരുണാകരന്റെ വിലാപം കാലങ്ങളോളം കേരള രാഷ്‌ട്രീയത്തില്‍ മുഴങ്ങി.

കെട്ടിച്ചമച്ച ചാരക്കേസ് വഴി മുഖ്യമന്ത്രിക്കസേരയില്‍ നിന്നും നിഷ്‌കാസിതനായ കരുണാകരനെ രാഷ്‌ട്രീയ വനവാസത്തിന് അയക്കാനായിരുന്നു പാര്‍ട്ടിയിലെ എതിര്‍ ചേരിയുടെ നീക്കം. മക്കളെപ്പോലെ കരുതി കൂടെ നിര്‍ത്തി വളര്‍ത്തി വലുതാക്കിയവര്‍ പോലും ലീഡറെ ചതിച്ചു.

ലീഡര്‍ പറഞ്ഞ അതേ വാചകം പറയാതെ പറഞ്ഞാണ് മകള്‍ പത്മജയും കോണ്‍ഗ്രസിന്റെ പടിയിറങ്ങുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാലണ മെമ്പര്‍ഷിപ്പുമായി തൃശൂര്‍ നഗരത്തില്‍ നിന്നാണ് കരുണാകരന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്ക് പ്രവേശിച്ചതും അടവുകള്‍ പഠിച്ചതും. പൂങ്കുന്നത്തെ സീതാറാം മില്ലിന്റെ പടിക്കലെ ചായപ്പീടികയിലാണ് തൃശൂരിന്റെ തൊഴിലാളി രാഷ്‌ട്രീയവും കെ.കരുണാകരനെന്ന നേതാവും തഴച്ചുവളര്‍ന്നത്.

ചേറ്റുപുഴക്കാരന്‍ പടിഞ്ഞാറേ തലയ്‌ക്കല്‍ നാണു എഴുത്തച്ഛന്റെ ചായക്കടയിലെ മരബഞ്ചിലിരുന്നാണ് കരുണാകരന്‍ തൊഴിലാളികളെ ചാക്കിട്ട് പിടിച്ച് കോണ്‍ഗ്രസിന് സീതാറാമില്‍ യൂണിയനുണ്ടാക്കിയത്. 1960 തൊഴിലാളികള്‍ കൈയില്‍ ചെങ്കൊടി പിടിച്ചപ്പോള്‍ 40 പേര്‍ കരുണാകരനൊപ്പം മൂവര്‍ണ്ണക്കൊടി പിടിച്ചു.

കേരളരാഷ്‌ട്രീയത്തിലെ ചില ഭാഷാപ്രയോഗങ്ങളും തന്ത്രങ്ങളും തൃശൂരിലെ രാഷ്‌ട്രീയത്തില്‍ നിന്നാണ് പിറന്നത്. കരിങ്കാലിയും ഗൂഢാലോചനയും കരിഞ്ചന്തയുമെല്ലാം രാഷ്‌ട്രീയക്കാരുടെ പ്രയോഗമായി മാറിയതും ഇവിടെ നിന്നാണ്. കൊച്ചി രാജ്യപ്രജാ മണ്ഡലത്തിലെ ഒരു പ്രവര്‍ത്തകനായി തുടങ്ങിയ കരുണാകരന്‍, പിന്നീട് തൃശൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായി. 1945ല്‍ ചെമ്പൂക്കാവില്‍ നിന്നാണ് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

കരുണാകരനെന്ന രാഷ്‌ട്രീയനേതാവിന്റെ ആദ്യതിരഞ്ഞെടുപ്പ് വിജയം. മാളയായിരുന്നു പിന്നീട് കരുണാകരന്റെ തറവാട്. 1967 മുതല്‍ 1991 വരെ ഇവിടെ നിന്നും നിയമസഭയിലെത്തിയപ്പോള്‍ മാളയുടെ മാണിക്യമെന്ന് ലീഡര്‍ വിശേഷിപ്പിക്കപ്പെട്ടു. കരുണാകരന്‍ രണ്ട് തവണ തോല്‍വിയറിഞ്ഞതും അതേ തൃശൂരില്‍ തന്നെയായിരുന്നു. 1957ല്‍ തൃശൂര്‍ നിയമസഭാസീറ്റില്‍ എ.ആര്‍.മേനോനോടും 96 ല്‍ ലോക്‌സഭ സീറ്റില്‍ വി.വി.രാഘവനോടും. വിസ്മയിപ്പിക്കുന്ന രാഷ്‌ട്രീയനീക്കങ്ങളിലൂടെ എതിരാളികളെ നിഷ്പ്രഭരാക്കുന്ന ചാണക്യതന്ത്രജ്ഞന്റെ മകളും കോണ്‍ഗ്രസിന്റെ പടിയിറങ്ങുകയാണ്. ആ നഷ്ടം കോണ്‍ഗ്രസിന് ചെറുതല്ല.

Tags: Thrissurcongresspadmaja venugopalK Karunakaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.