Friday, June 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭീകരരുടെ ഒളിത്താവളത്തില്‍ നിന്ന് ആത്മീയ അനുഭവത്തിലേയ്‌ക്ക് : ഹസ്രത്ബാല്‍ പള്ളിയുടെ സംയോജിത വികസന പദ്ധതി നരേന്ദ്രമോദി നിര്‍വഹിക്കുമ്പോള്‍

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Mar 6, 2024, 02:44 pm IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

 

ജമ്മു കാശ്മീരിലെ ‘ഹസ്രത്ബാല്‍ പള്ളിയുടെ സംയോജിത വികസനം’ പദ്ധതി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമ്പോള്‍ അത് മാറിയ കാശ്മീരിന്റെ ഏറ്റവും മികച്ച ഉദാഹരണമാകും. ഭീകരരുടെ ഒളിത്താവളം എന്ന നിലയില്‍ വാര്‍ത്ത സൃഷ്ടിച്ച പള്ളി, സമഗ്രമായ ആത്മീയ അനുഭവം മെച്ചപ്പെടുത്തുന്ന കേന്ദ്രമായി മാറും.18-ം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ മുഹമ്മദ് നബിയുടെ വിശുദ്ധ തിരുശേഷിപ്പ് കൈവശം വച്ചിരിക്കുന്ന പള്ളിയാണ് ഹസ്രത്ബാല്‍. സിഖുകാര്‍ക്ക് സുവര്‍ണ്ണ ക്ഷേത്രം എന്നതുപോലെയാണ് കാശ്മീരികള്‍ക്ക് ഹസ്രത്ബാല്‍.
എന്നാല്‍ കാശ്മീര്‍ തീവ്രവാദത്തോട് ചേര്‍ത്താണ് ഹസ്രത്ബാല്‍ പള്ളിയുടെ പേര് ശ്ര്‌ദ്ധേയമായത്.

1990 ല്‍ തീവ്രവാദികളുടെ സംഗമസ്ഥാനമായി ഈ പള്ളി മാറി. 1993ല്‍, അവര്‍ സുരക്ഷിതമായ പള്ളി വളപ്പില്‍ ഒളിത്താവളങ്ങള്‍ സ്ഥാപിച്ചു. 1993 ഒക്‌ടോബര്‍ 15 ന് തീവ്രവാദികള്‍ പള്ളിയുടെ പൂട്ടുകള്‍ തകര്‍ത്തുവെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) പള്ളി സമുച്ചയം വളഞ്ഞു. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്), ഓപ്പറേഷന്‍ ബാലാകോട്ട്, അല്‍ജിഹാദ് എന്നിവയുടെ 70ഓളം സായുധരായ തീവ്രവാദികള്‍ പള്ളിയുടെ നിയന്ത്രണം പിടിമുറുക്കി.
നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസാണ് കേന്ദ്രം ഭരിക്കുന്നത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ഹിന്ദി ഹൃദയഭൂമിയിലെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ആരാധനാലയ പരിസരത്ത് വെടിവെപ്പും രക്തച്ചൊരിച്ചിലും ഉണ്ടാകരുതെന്ന നിര്‍ദ്ദേശത്തോടെ പ്രധാനമന്ത്രി റാവു എല്ലാകാര്യവും ഗവര്‍ണര്‍ കൃഷ്ണ റാവുവിന്റെ വിവേചനാധികാരത്തിന് വിട്ടു. കൃഷ്ണ റാവുവിന് സൈന്യവുമായി നല്ല ബന്ധമുണ്ടായിരുന്നില്ല. ആഭ്യന്തര മന്ത്രി എസ് ബി ചവാനും സഹമന്ത്രി രാജേഷ് പൈലറ്റും രണ്ടു ദിശയിലായിരുന്നു.

ബ്യൂറോക്രസിക്കും സുരക്ഷാ സേനയ്‌ക്കും വ്യക്തതയോ ദിശാബോധമോ ഇല്ലാതെ, അരാജകത്വവും ആശയക്കുഴപ്പവും സംസ്ഥാനം ഭരിച്ചു. ഞങ്ങള്‍ തീവ്വ്രാദികളെ ക്ഷീണിപ്പിക്കുകയും അവരുടെ ഇഷ്ടം തകര്‍ക്കുകയും ചെയ്യുമെന്നും തീവ്രവാദികള്‍ക്ക് സുരക്ഷിതമായ ഒരു വഴിയും ഇല്ലെന്നും കരസേനാ മേധാവി ബി സി ജോഷി പറഞ്ഞു. എന്നാല്‍ ഹുറിയത്ത് സുഹൃത്തുക്കളുടെ സഹായത്തോടെ പ്രതിസന്ധി പരിഹരിക്കുമെന്നാണ് ചീഫ് സെക്രട്ടറി ഷെയ്ഖ് ഗുലാം റസൂല്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്. ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ ഉന്നത നേതാക്കളായ പ്രൊഫ. അബ്ദുള്‍ ഗനി ഭട്ടും മൗലവി അബ്ബാസ് അന്‍സാരിയും ചീഫ് സെക്രട്ടറി റസൂലിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് മിക്കവാറും എല്ലാ ദിവസവും കാണാറുണ്ടായിരുന്നു. ഡിവിഷണല്‍ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ള തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തുകയും അവര്‍ക്കെല്ലാം ഭക്ഷണവും പുതപ്പും വിതരണം ചെയ്യുകയും ചെയ്തു. ജെകെഎല്‍എഫ് മേധാവി യാസിന്‍ മാലിക്കുമായി ഹബീബുള്ള അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

ഗവര്‍ണര്‍ കൃഷ്ണറാവുവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടം, പ്രതിസന്ധിക്ക് മേല്‍നോട്ടം വഹിക്കുന്ന ആഭ്യന്തര മന്ത്രാലയം, ഉപരോധം കൈകാര്യം ചെയ്യുന്ന പ്രധാന സേനയില്‍ നിന്നുള്ള പരസ്പര വിരുദ്ധ സൂചനകള്‍ എന്നിവ പള്ളിയില്‍ തമ്പടിച്ചിരിക്കുന്ന തീവ്രവാദികള്‍ക്ക് അനാവശ്യ സ്വാധീനം നല്‍കി.ഹസ്രത്ബാലില്‍ ഒളിഞ്ഞിരിക്കുന്ന തീവ്രവാദികള്‍ ഗവര്‍ണറുടെ ഭരണത്തെ സമ്മര്‍ദത്തിലാക്കി, അവര്‍ക്ക് അവരുടെ സന്ദേശങ്ങള്‍ ലോകത്തെ മുഴുവന്‍ അറിയിക്കാന്‍ ടെലിഫോണും നല്‍കി. തീവ്രവാദികളുടെ നേതാവും ജെകെഎല്‍എഫിന്റെ സൈനിക ഉപദേഷ്ടാവുമായ ഇദ്രീസിനെ വിദേശ പത്രപ്രവര്‍ത്തകര്‍ അഭിമുഖം നടത്തിയത് ഇതേ ടെലിഫോണിലൂടെയാണ്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിവിധ ദിശകളിലേക്കാണ് വലിക്കപ്പെട്ടത്. പള്ളി സമുച്ചയത്തിലേക്ക് വെള്ളവും വൈദ്യുതിയും തടസ്സപ്പെടുത്താന്‍ സൈന്യം നിര്‍ദ്ദേശം നല്‍കി. ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും ഒളിഞ്ഞിരിക്കുന്ന തീവ്രവാദികള്‍ക്ക് നല്‍കാനുള്ള ഉത്തരവ് സുപ്രീം കോടതിയില്‍ നിന്നും ജമ്മുകാശ്മീര്‍ വാര്‍ അസോസിയേന്‍ നേടിയെടുത്തു. പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിംഗ്, പവര്‍ വകുപ്പുകളിലെ ചീഫ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ ഗവര്‍ണറുടെ ഉത്തരവുകള്‍ നടപ്പിലാക്കാന്‍ വിസമ്മതിച്ചു. അത് സൈന്യത്തിന്റെ ‘ഓപ്പറേഷന്‍ സൈക്കോ’യെ ‘ഓപ്പറേഷന്‍ ബൂമറാംഗ്’ ആയി ചുരുക്കി!

ഒരു മാസത്തെ സംഘര്‍ഷത്തിന് ശേഷം, തീവ്രവാദികള്‍ക്ക് അവരുടെ നേതാവില്‍ നിന്ന് ഐബി വഴിയും ഹബീബുള്ള വഴിയും ആയുധം താഴെവെച്ച് പുറത്തിറങ്ങാന്‍ ഉപദേശിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചു. ജുഡീഷ്യല്‍ നടപടിയിലൂടെ എല്ലാവരെയും വിട്ടയക്കുമെന്നും ആരെയും തടങ്കലില്‍ വയ്‌ക്കില്ലെന്നും ഉറപ്പുകിട്ടി.
തീവ്രവാദികള്‍ കഴിയുന്നത്രയും ഇതിനകം നേടിക്കഴിഞ്ഞിരുന്നു. അവരെല്ലാവരും വീരന്മാരായിക്കഴിഞ്ഞു. ഓള്‍ പാര്‍ട്ടി ഹുറിയത്ത് കോണ്‍ഫറന്‍സ് (എപിഎച്ച്‌സി) എന്ന പേരില്‍ തീവ്രവാദികള്‍ക്കായി പാകിസ്ഥാന്‍ രാഷ്‌ട്രീയ പിന്തുണ രൂപപ്പെടുത്തുകയും അന്താരാഷ്‌ട്ര പ്രചാരണത്തോടെ അത് അവതരിപ്പിക്കുകയും ചെയ്തു. അവസാനം പള്ളിയില്‍ ഒളിച്ചിരുന്ന എല്ലാ തീവ്രവാദികളെയും സ്വതന്ത്രരാക്കുകയും അവരുടെ സംഘടനകളിലേക്ക് മടങ്ങുകയും ചെയ്തു.
കാശ്മീരില്‍ തീവ്രവാദികളക്കെതിരായ പോരാട്ടത്തിന്റെ നിര്‍ണായക സമയത്ത് താഴ്‌വരയില്‍ ഭാരത വിരുദ്ധ ടെമ്പോ ഉയര്‍ത്തുകയും തീവ്രവാദ പ്രസ്ഥാനത്തിന് വലിയ ഉത്തേജനം നല്‍കുകയും ചെയ്ത സംഭവമായിരുന്നു ഹസ്രത്ബാല്‍.
മൂന്നു വര്‍ഷങ്ങല്‍ക്കുശേഷം 1996 ല്‍ ഹസ്രത്ബാല്‍ വീണ്ടും തീവ്രവാദികളുടെ ഒളിത്താവളമായി. ജെകെഎല്‍എഫ് അമാനുള്ള ഖാന്‍ ഗ്രൂപ്പ് പളളിക്ക് പുറത്തുള്ള ഗ്രീന്‍ ഹൗസില്‍ അവരുടെ ആസ്ഥാനം സ്ഥാപിച്ചു. തീവ്രവാദികളുടെ പ്രത്യേക സംഘത്തെ ശല്യപ്പെടുത്തരുത് എന്ന നിര്‍ദ്ദേശമായിരുന്നു സൈന്യത്തില്‍ ലഭിച്ചിരുന്നത്. എന്നിരുന്നാലും, ജെകെഎല്‍എഫ് ഭീകരര്‍ സൈന്യത്തിന്റെ കാവല്‍പുരയ്‌ക്ക്് നേരെ വെടിയുതിര്‍ത്തു, ഇത് സായുധ തിരിച്ചടിക്ക് കാരണമായി. ആറ് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു.
ഉടന്‍ തന്നെ എല്ലാ തീവ്രവാദികളും ആരാധനാലയ പരിസരത്തേക്ക് പാഞ്ഞുകയറി, സംഘര്‍ഷം 5 ദിവസത്തോളം തുടര്‍ന്നു. ഗവര്‍ണറുടെ ഭരണകൂടം ചര്‍ച്ചകളിലൂടെ ഒളിഞ്ഞിരിക്കുന്ന ഭീകരരെ പുറത്തെടുക്കാന്‍ ശ്രിമിക്കുന്നതിനിടയില്‍ സൈന്യം അറ്റകൈ പ്രയോഗം നടത്തി. 30 ഓളം തീവ്രവാദികളേയും ഏറ്റുമുട്ടലുകളില്‍ കൊന്നു.
നരേന്ദ്രമോദി സര്‍ക്കാറിന്റെ ഭരണം കാശ്മീരിലെ വെടിയൊച്ച് ഇല്ലാതാക്കി എന്നുമാത്രമല്ല സന്തോഷത്തിന്‍രേയും സമാധാനത്തിന്റേയും സന്ദേശമാണ് നല്‍കുന്നത് എന്നതിന് അടിവരയിടുകയാണ് ‘ഹസ്രത്ബാല്‍ ദേവാലയത്തിന്റെ സംയോജിത വികസനം’ എന്ന പദ്ധതി .

ഹസ്രത്ബാല്‍ ദേവാലയം സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ലോകോത്തര അടിസ്ഥാനസൗകര്യങ്ങളും സുഖസൗകര്യങ്ങളും സൃഷ്ടിക്കുന്നതിനും അവരുടെ സമഗ്രമായ ആത്മീയ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായുളള പദ്ധതിയാണിത്,ദേവാലയത്തിന്റെ അതിര്‍ത്തിമതില്‍ നിര്‍മാണം ഉള്‍പ്പെടെ മുഴുവന്‍ പ്രദേശത്തിന്റെയും വികസനം, ഹസ്രത്ബാല്‍ ആരാധനാലയങ്ങളുടെ ചുറ്റുപ്രദേശങ്ങളിലെ പ്രകാശാലങ്കാരം; ദേവാലയത്തിനു ചുറ്റുമുള്ള ഘാട്ടുകളുടെയും ദേവ്രി പാതകളുടെയും മെച്ചപ്പെടുത്തല്‍; സൂഫി വ്യാഖ്യാന കേന്ദ്രത്തിന്റെ നിര്‍മാണം; വിനോദസഞ്ചാര സൗകര്യകേന്ദ്രത്തിന്റെ നിര്‍മാണം; അടയാളങ്ങള്‍ സ്ഥാപിക്കല്‍; ബഹുനില കാര്‍ പാര്‍ക്കിങ്; ആരാധനാലയത്തിന്റെ പൊതു സൗകര്യ ബ്ലോക്കിന്റെയും പ്രവേശന കവാടത്തിന്റെയും നിര്‍മാണം തുടങ്ങിയവയും പദ്ധതിയുടെ പ്രധാന ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.

 

Tags: JKLFHazratbalTerrorist HideoutSpiritual ExperienceHazratbal Shrine
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

1990 ജൂലായ് 4ന് തീവ്രവാദികളുടെ ക്രൂരപീഢനത്തില്‍ കൊല ചെയ്യപ്പെട്ട  രാധാ കിഷന്‍ റസ്ദാന്‍റെ ജഡം ചുമന്ന് പോകുന്ന കശ്മീരി പണ്ഡിറ്റുകള്‍. തുടര്‍ച്ചയായ തട്ടിക്കൊണ്ടുപോകലും ഭീഷണികളും ക്രൂരമായ കൊലകളും ഒരു ലക്ഷം പേരെ കശ്മീര്‍ താഴ് വരയില്‍ നിന്നും പലായനം ചെയ്യാന്‍ പ്രേരിപ്പിച്ചു.
Kerala

മലയാള മാധ്യമങ്ങള്‍ തമസ്കരിക്കുന്ന കശ്മീര്‍ കലാപവും കൊട്ടിഘോഷിക്കുന്ന ഗുജറാത്ത് കലാപവും താരതമ്യം ചെയ്യുന്ന സമൂഹമാധ്യമപോസ്റ്റ് വൈറലാവുന്നു

പുതിയ വാര്‍ത്തകള്‍

വിമാനാപകടത്തെക്കുറിച്ച് അന്വേഷണത്തിന് സഹായിക്കാന്‍ ഇന്ത്യയിലേക്ക് വിദഗ്ധ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്‍

അഹമ്മദാബാദ് വിമാനാപകടം: 294 മൃതദേഹങ്ങള്‍ സിറ്റി സിവില്‍ ആശുപത്രിയിലേക്ക് മാറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച അഹമ്മദാബാദില്‍ , വിമാനാപകടം നടന്ന സ്ഥലം അദ്ദേഹം സന്ദര്‍ശിക്കും

വിമാന ദുരന്തം വിവരണാതീതമായ വേദന: അമിത് ഷാ

വിജയ് രൂപാണി യുകെയിലേക്ക് പോയത് ഭാര്യ അഞ്ജലി രൂപാണിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍…വീണ്ടും രൂപാണികുടുംബത്തില്‍ കരിനിഴല്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ഗോപകുമാറിന്റെ വീട്ടിലെത്തി സുരേഷ് ഗോപി,ഡി എന്‍ എ പരിശോധനയ്‌ക്കായി രഞ്ജിതയുടെ സഹോദരന്‍ വെളളിയാഴ്ച അഹമ്മദാബാദിലേക്ക്

പത്ത് മിനിട്ട് വൈകിയതിനാൽ വിമാനം നഷ്ടമായി ; തിരിച്ച് ലഭിച്ചത് ജീവൻ : തന്നെ രക്ഷിച്ചത് മഹാഗണപതിയെന്ന് ഭൂമി ചൗഹാൻ

ഓണ്‍ലൈനില്‍ പണമടച്ചിട്ടും ഓവന്‍ നല്‍കാതെ തട്ടിപ്പ്: ദല്‍ഹി പുഷ്പ വിഹാര്‍ സ്വദേശിയെ തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടി

എയറിന്ത്യ വിമാനത്തിന്‍റെ മുന്‍ഭാഗം അഹമ്മദാബാദ് എയര്‍പോര്‍ട്ടിന് സമീപമുള്ള വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ഇടിച്ച് തുളച്ചുകയറി നില്‍ക്കുന്ന നിലയില്‍ (ഇടത്ത്) വിമാനത്തിന്‍റെ വാല്‍ഭാഗം റോഡില്‍ തകര്‍ന്ന് വീണ നിലയില്‍ (വലത്ത്)

30 സെക്കന്‍റ് കഴിഞ്ഞപ്പോള്‍ മുഴക്കമുള്ള ബൂം ശബ്ദം…രണ്ട് എഞ്ചിനും ഓഫായി…പക്ഷെ പിന്നില്‍ അട്ടിമറിയില്ലെന്ന് വിദഗ്ധര്‍

നിക്ഷേപകരില്‍ നിന്നും കൈപ്പറ്റിയ പണം അടച്ചില്ല: 2 മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies