Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ് അന്വേഷണം തൃപ്തികരമല്ല: വസ്തുതാന്വേഷണ സംഘം, തെളിവ് നല്കാന്‍ സാക്ഷികള്‍ക്ക് ഭയം, കോളജ് ഡീനിന്റെ നിലപാട് ദുരൂഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2024, 02:14 pm IST
in Kerala

കല്‍പ്പറ്റ: പൂക്കോട് ഗവ. വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും സ്ഥലം സന്ദര്‍ശിച്ച വസ്തുതാന്വേഷണ സംഘം. സിദ്ധാര്‍ത്ഥിന്റെ മരണകാരണം എസ്എഫ്‌ഐയില്‍പ്പെട്ടവര്‍ നടത്തിയ ക്രൂരപീഡനത്തിന്റെ ഫലമാണ്. അത് ആത്മഹത്യയോ അസാധാരണ മരണമോ അല്ല. പ്രതികള്‍ വിദ്യാര്‍ത്ഥികളാണെങ്കിലും കുറ്റകൃത്യം ലഘുവല്ല. ആസൂത്രിതമായി, അനേക ദിവസങ്ങള്‍ കൊണ്ട് നടപ്പാക്കിയ കൊലപാതകമാണ്. മര്‍ദനത്തിനും നഗ്നനാക്കി അധിക്ഷേപിച്ചതിനും സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ക്ക് അക്രമത്തെക്കുറിച്ച് തുറന്ന് പറയാന്‍ ധൈര്യമില്ലാത്ത സാഹചര്യമാണ്.

കോളജ് ഡീന്‍ പലതും ഒളിച്ചുവയ്‌ക്കുകയാണ്. സര്‍ക്കാരും ഭരണകക്ഷിയായ സിപിഎമ്മും പ്രതികള്‍ക്ക് രക്ഷ നല്കുന്നുവെന്ന ആക്ഷേപം വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, വിവിധ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ പങ്കുവയ്‌ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിശാലമായ അധികാരവും സംവിധാനവുമുള്ള ഏജന്‍സി അന്വേഷിക്കണം. കോളജ് ഹോസ്റ്റല്‍ നിഗൂഢതയുടെ കേന്ദ്രമാണ്. ഒരു ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് താമസിക്കുന്ന ഡോര്‍മെട്രിയിലെ പൊതു ശുചിമുറിയിലാണ് സിദ്ധാര്‍ത്ഥിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ആത്മഹത്യാ വാദം നിലനില്‍ക്കുന്നതല്ല. കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷയൊരുക്കണം. കേസില്‍ തെളിവു നല്കാന്‍ തയാറാകുന്നവര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പാക്കണം. ഹോസ്റ്റലിലുള്‍പ്പെടെ സുതാര്യവും കുറ്റമറ്റതുമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം.

കുറ്റരോപിതരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാലാ ചട്ടപ്രകാരവും ക്രിമിനല്‍ ചട്ടക്രമത്തിലും തുടര്‍ നടപടികള്‍ വേണം. പോലീസ് അന്വേഷണം തൃപ്തികരമല്ല. സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തിന് പരിഹാരമില്ല. എന്നാല്‍ സമര്‍ത്ഥനായി പഠിച്ച് ഔദ്യോഗിക രാജ്യസേവനം ചെയ്യേണ്ട സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്കാന്‍ സര്‍ക്കാര്‍ തയാറാകണം. എസ്എഫ്‌ഐ യൂണിറ്റ്, ജില്ലാ നേതാക്കളുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ ആ സംഘടനയ്‌ക്കെതിരെ പൊതു ശിക്ഷാനടപടി സ്വീകരിക്കണമെന്നും വസ്തുതാന്വേഷണ സംഘം ആവശ്യപ്പെട്ടു. ഡോ. എന്‍.ആര്‍. മധു, വത്സന്‍ നെല്ലിക്കോട്, അഡ്വ. പി. ജയഭാനു, സാബു കൊയ്യേരി, കാവാലം ശശികുമാര്‍ എന്നിവരാണ് വസ്തുതാന്വേഷണ സമിതിയില്‍ ഉണ്ടായിരുന്നത്.

Tags: policesidharthVeterinary student sidharth death casePookodu Veterinary college
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

Kerala

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

Entertainment

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

Kerala

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.