Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളത്തിന് വേണ്ടതും മോദിയുടെ ഉറപ്പ്

എഡിറ്റോറിയൽ by എഡിറ്റോറിയൽ
Feb 28, 2024, 03:24 am IST
in Editorial

ഈവര്‍ഷം മൂന്നാംതവണ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവുപോലെ ഇക്കുറിയും ജനശ്രദ്ധയാകര്‍ഷിച്ചു. ഭാരതം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബഹിരാകാശ പദ്ധതിയായ ‘ഗഗന്‍യാന്‍’ യാത്രികരാകാന്‍ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതായിരുന്നു പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ പരിപാടി. വിമാനമിറങ്ങി വിഎസ്എസ്‌സിയിലേക്കുപോയ പ്രധാനമന്ത്രി അവിടെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നടന്ന ചടങ്ങില്‍ മലയാളിയായ പ്രശാന്ത് നായര്‍ നയിക്കുന്ന ബഹിരാകാശ സംഘത്തെ പരിചയപ്പെടുത്തിയത് ചരിത്രസംഭവമായിരുന്നു. പ്രശാന്ത് അടക്കം പ്രത്യേക പരിശീലനം നേടിയ നാലുപേരാകും ബഹിരാകാശത്ത് പോവുക. എയര്‍ഫോഴ്‌സിലെ ഗ്രൂപ്പ് ക്യാപ്റ്റന്മാരായ അജിത് കൃ ഷ്ണന്‍, അംഗദ് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരാണിവര്‍. റഷ്യയിലും ബെംഗളൂരുവിലും ഇവര്‍ ഇതിനായി പ്രത്യേക പരിശീലനം നേടുകയുണ്ടായി. ഈ നാല് ഗഗന്‍യാന്‍ സഞ്ചാരികള്‍ വെറും നാല് വ്യക്തികളല്ലെന്നും, 140 കോടി ഭാരതീയരുടെ അഭിലാഷങ്ങള്‍ ബഹിരാകാശത്തേക്ക് കൊണ്ടു പോകുന്ന നാല് ശക്തികളാണെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആവേശദായകമാണ്. 40 വര്‍ഷത്തിനു ശേഷമാണ് ഒരു ഭാരതീയന്‍ ബഹിരാകാശത്ത് പോകുന്നതെന്നും, ഇത്തവണ സമയവും കൗണ്ട്ഡൗണും റോക്കറ്റും നമ്മുടേതാണെന്നും പറഞ്ഞ പ്രധാനമന്ത്രി, 2035 ആകുമ്പോഴേക്കും ഭാരതത്തിന് സ്വന്തമായി ബഹിരാകാശ നിലയമുണ്ടാകുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാഷ്‌ട്രത്തിന്റെ അമൃതകാലത്ത് ഭാരതത്തിലെ ബഹിരാകാശ സഞ്ചാരികള്‍ സ്വന്തം റോക്കറ്റില്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. അവസരങ്ങള്‍ ഏറെയുണ്ടായിട്ടും ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിന്റെ അഭാവംകൊണ്ട് ബഹിരാകാശരംഗത്ത് നേടാന്‍ കഴിയാതിരുന്ന കുതിപ്പുകള്‍ക്കാണ് ഭാരതം ഇപ്പോള്‍ സാക്ഷ്യംവഹിക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന പരിപാടിയിലും പ്രധാനമന്ത്രി മോദി പങ്കെടുക്കുകയുണ്ടായി. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഈ സമ്മേളനത്തില്‍ പതിനായിരങ്ങളെ അഭിസംബോ ധന ചെയ്ത് മോദി നടത്തിയ പ്രസംഗം ബിജെപിക്കെതിരെയുള്ള എല്‍ഡിഎഫ്-യുഡിഎഫ് രാഷ്‌ട്രീയത്തിന്റെ കാപട്യം തുറന്നുകാണിക്കുന്നതും, മാറിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ കേരളത്തില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ സാധ്യതയിലേക്കു വിരല്‍ചൂണ്ടുന്നതുമായിരുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടിങ് ശതമാനം രണ്ടക്കത്തിലേക്ക് ഉയര്‍ത്തിയപോലെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ്‌നില രണ്ടക്കമാക്കണമെന്നും മോദി ആഹ്വാനം ചെയ്തു. കേരളം വിട്ടാല്‍ കോണ്‍ഗ്രസ്സും സിപിഎമ്മും അടുത്ത സുഹൃത്തുക്കളാണെന്നും, തിരുവനന്തപുരത്ത് പറയുന്ന ഭാഷയും രീതികളുമല്ല ദല്‍ഹിയിലെത്തിയാലെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. കേരളത്തില്‍ സര്‍ക്കാരുകള്‍ മാറിമാറി വന്നെങ്കിലും രാഷ്‌ട്രീയ സാഹചര്യം മാറിയില്ലെന്നും, ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത് സംഭവിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞതിനെ ശരിവയ്‌ക്കുന്ന ചലനങ്ങള്‍ ഇപ്പോള്‍തന്നെ ദൃശ്യമാണ്. ഇത്തവണയും മോദി സര്‍ക്കാര്‍ എന്നതായിരുന്നു 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപി മുദ്രാവാക്യമെന്നും, മൂന്നാം വട്ടം 400 ലേറെ സീറ്റ് എന്നതാണ് വരുന്ന ലോക്‌സഭാ െതരഞ്ഞെടുപ്പിലെ മുദ്രാവാക്യമെന്നും പ്രധാനമന്ത്രി പറഞ്ഞത് കേരളത്തിലെ ജനങ്ങളും ആവേശത്തോടെ ഏറ്റെടുക്കും.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാര്‍ വീഴുമെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായാണ് കേരളത്തില്‍നിന്ന് കോണ്‍ഗ്രസ്സിന് കൂടുതല്‍ സീറ്റ് ലഭിക്കാനിടയായത്. ഇങ്ങനെയൊരു സാഹചര്യം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലില്ല. പ്രതിപക്ഷം ഇപ്പോള്‍തന്നെ തോല്‍വി ഉറപ്പിച്ചുകഴിഞ്ഞെന്നും, ജനങ്ങള്‍ക്കു മുന്നില്‍ മറ്റൊന്നും വയ്‌ക്കാനില്ലാത്തതിനാല്‍ തന്നെ അസഭ്യം പറയുകയാണ് അവരുടെ പണിയെന്നും പ്രധാനമന്ത്രി പറയുന്നത് കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് ഒരുപോലെ ബാധകമാണ്. മോദിവിരോധത്തില്‍ ഇവര്‍ ഒറ്റക്കെട്ടാണ്. മോദിസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയാണെന്ന കള്ളപ്രചാരണം അവര്‍ നടത്തുന്നുണ്ടെങ്കിലും ജനങ്ങള്‍ അത് വിശ്വസിക്കാന്‍ പോകുന്നില്ല. കൊല്ലം എംപിയായ പ്രേമചന്ദ്രന്‍ പോലും സന്തുലിത വികസനത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയാണല്ലോ. ജനവികാരം മനസ്സിലാക്കിക്കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. മോദിക്കൊപ്പം നിന്നാല്‍ വോട്ടുകിട്ടുമെന്ന് പ്രതിപക്ഷ എംപിപോലും കരുതുന്നിടത്തേക്ക് സ്ഥിതിഗതികള്‍ എത്തിയിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ തന്നെ സ്‌നേഹിക്കുന്നതില്‍ നന്ദി പറഞ്ഞ പ്രധാനമന്ത്രി അത് ഇരട്ടിയായി തിരിച്ചുനല്‍കുമെന്ന് വാക്കുനല്‍കിയിരിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പരിഗണനതന്നെ കേരളത്തിന് നല്‍കിയെന്നും, ഇക്കാര്യത്തില്‍ ഒരു ഇരട്ടത്താപ്പുമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി. ഈ വികസന രാഷ്‌ട്രീയത്തോട് ഇവിടുത്തെ ജനങ്ങളും അനുകൂലമായി പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

Tags: Narendra ModiKERALA VISITNDA Kerala Padayatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
Kerala

എന്‍ഡിഎയ്‌ക്ക് അവസരം തരൂ… വികസിത കേരളം മോദിയുടെ ഗ്യാരണ്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാടിന് മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസിയില്‍ ജോലികിട്ടാന്‍ ഹിന്ദുപേര് സ്വീകരിച്ചു, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’.

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.