Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാസപ്പടി കേസില്‍ വീണ വിജയന് തിരിച്ചടി; എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി; എക്‌സാലോജിക്കിന്റെ ഹര്‍ജി തള്ളി

2021 ജനുവരിയിലാണ് ചട്ടവിരുദ്ധ ഇടപാടില്‍ അന്വേഷണം തുടങ്ങിയത്. അതിന്റെ ഭാഗമായി എക്‌സാലോജിക്കിന്റെ ഉടമ വീണ വിജയനില്‍ നിന്ന് 2022 ജൂലൈ 22ന് നേരിട്ടു മൊഴിയെടുത്തു. ബെംഗളൂരു ആര്‍ഒസി (രജിസ്ട്രാര്‍ ഓഫ് കമ്പനീസ്) ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെയാണ് വീണ ചോദ്യം ചെയ്യലിനും മൊഴിയെടുക്കലിനും ഹാജരായത്.

Janmabhumi Online by Janmabhumi Online
Feb 16, 2024, 02:58 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ നല്‍കിയ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി. ഉച്ചകഴിഞ്ഞ് 2.30നാണ് ഇതു സംബന്ധിച്ചുള്ള ഇടക്കാല വിധിവന്നത്. എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ഉത്തരവിറക്കിയത്.

എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ എസ്എഫ്ഐഒ അന്വേഷണം തുടരാം. കമ്പനിയുടെ പ്രമോട്ടര്‍മാരിൽ ഒരാളായ മുഖ്യമന്ത്രിയുടെ മകൾ വീണയാണ് കേസിൽ ആരോപണ വിധേയയായി നിൽക്കുന്ന പ്രധാനി. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ സി.എം.ആർ.എല്ലിന്റെ ഇടപാടിൽ നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായതായി എസ്.എഫ്.ഐ.ഒയ്‌ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കുളൂർ അരവിന്ദ് കാമത്ത് വ്യക്തമാക്കി.

അതേസമയം മാസപ്പടി വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ). വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മിലെ ദുരൂഹ ഇടപാടില്‍ 2021ല്‍ അന്വേഷണം ആരംഭിച്ചിരുന്നതായി എസ്എഫ്‌ഐഒ. കര്‍ണാടക ഹൈക്കോടതിയിലാണ് എസ്എഫ്‌ഐഒ ഇതു വെളിപ്പെടുത്തിയത്.

2021 ജനുവരിയിലാണ് ചട്ടവിരുദ്ധ ഇടപാടില്‍ അന്വേഷണം തുടങ്ങിയത്. അതിന്റെ ഭാഗമായി എക്‌സാലോജിക്കിന്റെ ഉടമ വീണ വിജയനില്‍ നിന്ന് 2022 ജൂലൈ 22ന് നേരിട്ടു മൊഴിയെടുത്തു. ബെംഗളൂരു ആര്‍ഒസി (രജിസ്ട്രാര്‍ ഓഫ് കമ്പനീസ്) ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെയാണ് വീണ ചോദ്യം ചെയ്യലിനും മൊഴിയെടുക്കലിനും ഹാജരായത്. അന്ന് വീണ വിജയനു പിഴ ഇട്ടിരുന്നു. അതേ വര്‍ഷം നവംബറിലാണ് എക്‌സാലോജിക് പൂട്ടിയതെന്നും എസ്എഫ്‌ഐഒ അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് ഏജന്‍സികളാണ് വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിച്ചത്. ആദായ നികുതി വകുപ്പിന്റെ ഇന്‍ട്രിം സെറ്റില്‍മെന്റ് ബോ ര്‍ഡ്, രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി), സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്. മൂന്നു വര്‍ഷം മുമ്പ് വീണയുടെ എക്‌സാലോജിക്കിനെതിരേ രജിസ്ട്രാര്‍ ഓഫ് കമ്പനീസിനു ലഭിച്ച പരാതിയില്‍ പ്രാഥമികാന്വേഷണം തുടങ്ങുമ്പോള്‍ പല തവണ വീണയുടെ കമ്പനിയെ വിളിച്ചുവരുത്തുകയും വിവരങ്ങള്‍ തിരക്കുകയും ചെയ്തിരുന്നു. എന്നാല്‍, വിഷയം കേരളത്തില്‍ ചര്‍ച്ചയായത് ഇന്‍ട്രിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ്.

ആദ്യം ബെംഗളൂരു ആര്‍ഒസി അന്വേഷണമായിരുന്നു. അന്നെല്ലാം പല തവണ വീണയുടെ കമ്പനിക്ക് സമന്‍സ് അയച്ചു, വിശദീകരണങ്ങള്‍ തേടി. അതിനൊന്നും വീണ വ്യക്തമായി മറുപടി നല്കിയില്ല. ജിഎസ്ടി അടച്ചിട്ടുണ്ടെന്നാണ് വീണ പറഞ്ഞത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി കൈപ്പറ്റിയതുള്‍പ്പെടെയുള്ള ഇടപാടുകളിലാണ് എസ്എഫ്‌ഐഒ അന്വേഷണം. എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ എക്‌സാലോജിക് കഴിഞ്ഞ ദിവസം ഹര്‍ജി നല്കിയിരുന്നു. ഹര്‍ജിയില്‍ വീണയ്‌ക്ക് തിരിച്ചടിയേറ്റു. എസ്എഫ്‌ഐഒ ആവശ്യപ്പെട്ട രേഖകള്‍ കൊടുക്കണമെന്ന് എക്‌സാലോജിക്കിനോട് കോടതി ആവശ്യപ്പെട്ടു.

Tags: Veena GeorgeKarnataka High CourtExalogic Solutions
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് :ബ്ലോക്ക് പഴയ പടിയാകാന്‍ സമയം എടുക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരണം: ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക : മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി

Kerala

ആര്‍ സി സിയെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി വീണ ജോര്‍ജിനെ ഒഴിവാക്കിയെന്ന് ആരോപണം

Kerala

എ.പത്മകുമാറിനെ ഉള്‍പ്പെടുത്താതെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ്

പുതിയ വാര്‍ത്തകള്‍

നിലമ്പൂരിൽ കേരള കോൺഗ്രസ് മുൻ നേതാവ് അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി; പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി

കൊച്ചിയില്‍ നടന്ന കോന്‍ക്വര്‍ എച്ച്പിവി ആന്‍ഡ് കാന്‍സര്‍ കോണ്‍ക്ലേവില്‍ മോഡറേറ്റര്‍ ഡോ. അനൂപ് കൃഷ്ണന്‍ 
സംസാരിക്കുന്നു. ഡോ. ജീന ബാബുരാജ്, ഡോ. രമ പി., ഡോ. കെ. ചിത്രതാര, ഡോ. ആഗ്‌നസ് മാത്യു, ഡോ. ലിസമ്മ 
ജോസഫ്, ഡോ. എം. നാരായണന്‍, ഡോ. സി. ജയകുമാര്‍ എന്നിവര്‍ സമീപം

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എച്ച്പിവി-കാന്‍സര്‍ ദേശീയ ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കം

താനും കുടുംബവും ഭീകരവാദത്തിന്റെ ഇരകള്‍: അനുപം ഖേര്‍

ദേശീയ സെമിനാര്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. മഹേഷ് 
ചന്ദ്രശര്‍മ്മ സമീപം

ഏകാത്മ മാനവദര്‍ശനം ഭാരതത്തിന്റെ സമഗ്ര വികസനത്തിനുള്ള മൂലമന്ത്രം: അരുണ്‍ കുമാര്‍

പരാജയത്തിന്റെ ചേരുവകള്‍

വിരമിക്കല്‍ മരിക്കലാകരുതല്ലോ…

തുഞ്ചത്തെഴുത്തച്ഛന്റെ പിന്‍ഗാമികള്‍

തുഞ്ചത്തെഴുത്തച്ഛന്റെ വംശവൃക്ഷം

യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്ന പാക് വാദം ഭാരതം തള്ളി

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആലപ്പുഴ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വേണുഗോപാലിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍ക്ക് രക്ഷകരായി സേവാഭാരതി

അഹല്യബായ് ഹോള്‍ക്കറുടെ 300-ാം ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച മഹിളാ സശക്തീകരണ മഹാസമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹല്യബായിയുടെ പ്രതിമയെ വണങ്ങുന്നു

ഭാരതത്തിന്റെ നാരീശക്തിയെ വെല്ലുവിളിച്ച് പാക് ഭീകരര്‍ സ്വയംനാശം വിളിച്ചുവരുത്തി: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies