Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അറേബ്യന്‍ നാട്ടിലെ മോദി തരംഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 02:19 am IST
in Editorial

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഏഴാമത്തെ യുഎഇ സന്ദര്‍ശനം ഇരുരാജ്യങ്ങളുടെയും ബന്ധത്തില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുകയാണ്. സ്വാമിനാരായണ്‍ വിഭാഗം നിര്‍മിച്ചിരിക്കുന്ന ക്ഷേത്രം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമായും ആ രാജ്യം സന്ദര്‍ശിച്ചതെങ്കിലും അവിടെ കഴിയുന്ന മലയാളികളടക്കമുള്ള ഭാരതീയരുടെയെല്ലാം മനം കവര്‍ന്നാണ് പ്രധാനമന്ത്രി മോദി മടങ്ങുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി അബുദാബിയിലെ ഷെയ്ഖ് സായിദ് സ്‌റ്റേഡിയത്തില്‍ നടന്ന ‘അഹ്‌ലന്‍ മോദി’ പരിപാടി ജനപങ്കാളിത്തംകൊണ്ടും അവര്‍ പ്രകടിപ്പിച്ച ആവേശംകൊണ്ടും വ്യത്യസ്തമായി. പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം 2015 ലാണ് മോദി ആദ്യമായി യുഎഇ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ സംബന്ധിക്കാനും യുഎഇ സന്ദര്‍ശിച്ചിരുന്നു. അഹ്‌ലാന്‍ മോദി അഥവാ ഹലോ മോദി പരിപാടിയില്‍ അരലക്ഷത്തിലേറെപ്പേരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം ഭേദഭാവങ്ങളേതുമില്ലാതെ സ്വന്തം ജനതയെ ഒരു ഭരണാധികാരി എത്രമാത്രം സ്‌നേഹിക്കുന്നുവെന്നതിന്റെ തെളിവായിരുന്നു. പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ ഭാരത്മാതാ കി ജയ്, മോദി മോദി വിളികളോടെയാണ് അവര്‍ എതിരേറ്റത്. ഭാരതം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് മലയാളം ഉള്‍പ്പെടെയുള്ള ഭാരതീയ ഭാഷകളിലും അറബിയിലും പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ സ്‌റ്റേഡിയം കരഘോഷങ്ങളാല്‍ പ്രകമ്പനംകൊള്ളുകയായിരുന്നു. ഭാരതത്തിന്റെ സുഗന്ധം ഈ മണ്ണിലേക്ക് കൊണ്ടുവന്നിരിക്കുന്ന എന്റെ കുടുംബാംഗങ്ങളെ കാണാനാണ് താന്‍ വന്നിരിക്കുന്നതെന്ന മോദിയുടെ വാക്കുകള്‍ കാതുകൊണ്ടല്ല, ഹൃദയംകൊണ്ടാണ് അവര്‍ കേട്ടതും ഉള്‍ക്കൊണ്ടതും.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭാരതവും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഗുണപരമായ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുകയുണ്ടായി. ഇരുരാജ്യങ്ങളും വലിയ വ്യാപാര പങ്കാൡകളാണ്. 2022-23 ല്‍ പതിനാറ് ശതമാനത്തിന്റെ വര്‍ധനവാണ് വാണിജ്യ ഇടപാടുകളില്‍ ഉണ്ടാ യിരിക്കുന്നത്. യുഎഇയിലേക്കുള്ള ഭാരതത്തിന്റെ കയറ്റുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പന്ത്രണ്ട് ശതമാനമാണ് വര്‍ധന. 2022-23 ലെ കണക്കനുസരിച്ച് ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ പ്രത്യക്ഷ വിദേശനിക്ഷേപം നടത്തിയിട്ടുള്ള നാല് രാജ്യങ്ങളില്‍ ഒന്ന് യുഎഇയാണ്. യുഎഇയിലെ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്ത് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും കാര്‍ബണ്‍ ബഹിര്‍ഗമനത്തെക്കുറിച്ചുമൊക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ ഹന്യാനും പ്രത്യേകം ചര്‍ച്ച നടത്തുകയുണ്ടായി. ഭാരതം അധ്യക്ഷപദവിയിലിരിക്കുമ്പോള്‍ യുഎഇയെ ജി-20 അംഗമാക്കിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വലിയതോതില്‍ ശക്തിപ്പെടുത്തുകയും മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. രാജ്യസുരക്ഷയ്‌ക്ക് ഭീഷണി ഉയര്‍ത്തുന്ന ഇസ്ലാമിക തീവ്രവാദ ശക്തികളെ നേരിടുന്നതിന് യുഎഇ അംഗമായ ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ രാജ്യങ്ങളിലുള്ള ഭാരതത്തിന്റെ വര്‍ധിച്ചുവരുന്ന സ്വാധീനം സഹായകമാവുകയും ചെയ്യുന്നു. ഖത്തറില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട എട്ട് ഭാരതീയരെ മോചിപ്പിക്കുന്നതിന് ഈ സ്വാധീനവും ഒരു ഘടകമാണ്. മതേതരത്വത്തിന്റെ വക്താക്കള്‍ ചമയുന്ന ഭരണാധികാരികള്‍ക്കൊന്നും ഇതിന് കഴിഞ്ഞിട്ടില്ലെന്ന് പ്രത്യേകം ഓര്‍ക്കണം.

യുഎഇ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ഊഷ്മള ബന്ധവും, അബുദാബിയിലെ പൊതുപരിപാടിയില്‍ മോദിക്ക് ലഭിച്ച അത്യുജ്വല സ്വീകരണവും ഇവിടുത്തെ മോദിവിരോധികള്‍ കണ്ണുതുറന്ന് കാണട്ടെ. ഒരു ഇസ്ലാമിക രാജ്യമായ യുഎഇയുടെ പ്രസിഡന്റ് പ്രോട്ടോക്കോള്‍ മാറ്റിവച്ചാണ് വിമാനത്താവളത്തില്‍ വന്ന് മോദിയെ സ്വീകരിച്ചത്. മോദിയുടെ പ്രസംഗം കേള്‍ക്കാനെത്തിയവരില്‍ വലിയൊരളവോളം മുസ്ലിംവിശ്വാസികളായിരുന്നു. ഭാരത്മാതാ കി ജയ് എന്നു വിളിക്കാനും മോദി മോദി എന്നു മുദ്രാവാക്യം വിളിക്കാനും അവര്‍ക്ക് യാതൊരു മടിയുമുണ്ടായില്ല. മതവിഭാഗീയത സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്നതിന്റെ ഭാഗമാണ് ഇവിടുത്തെ മോദിവിരോധമെന്ന് ഇതില്‍നിന്ന് വ്യക്തമാവുന്നു. പ്രധാനമന്ത്രി മോദി ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുന്ന അബുദാബിയിലെ സ്വാമിനാരായണ്‍ ശിലാക്ഷേത്രം മധ്യപൂര്‍വ ദേശത്തെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രമാണ്. 2015 ലെ സന്ദര്‍ശന സമയത്ത് നരേന്ദ്ര മോദിയാണ് അബുദാബിയില്‍ ഒരു ക്ഷേത്രമെന്ന ആവശ്യം മുന്നോട്ടുവച്ചത്. അത് അപ്പോള്‍ത്തന്നെ യുഎഇ പ്രസിഡന്റ് അംഗീകരിക്കുകയുണ്ടായി. ഏഴ് വര്‍ഷത്തിനുശേഷം മോദിതന്നെ ആ ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിലും ചരിത്രപരമായ പ്രസക്തിയുണ്ട്. കടുത്ത ഇസ്ലാമിക മതവിശ്വാസങ്ങള്‍ പുലരുന്ന ഒരു നാട്ടില്‍ ഇങ്ങനെയൊരു ക്ഷേത്രം ഉയര്‍ന്നുവരാന്‍ ഇടയാക്കിയ മാറ്റം അഭൂതപൂര്‍വമാണ്. മോദി ഭരണത്തില്‍ ‘വിശ്വബന്ധു’ എന്ന നിലയ്‌ക്കുള്ള ഭാരതത്തിന്റെ ഉയര്‍ച്ചയാണ് ഇത്തരം മാറ്റങ്ങളില്‍ പരിണമിക്കുന്നതെന്ന് നിസ്സംശയം പറയാം.

Tags: Narendra ModiBaps Hindu MandirArabian land
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.