Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അറേബ്യന്‍ നാട്ടിലെ മോദി തരംഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 02:19 am IST
in Editorial

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഏഴാമത്തെ യുഎഇ സന്ദര്‍ശനം ഇരുരാജ്യങ്ങളുടെയും ബന്ധത്തില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുകയാണ്. സ്വാമിനാരായണ്‍ വിഭാഗം നിര്‍മിച്ചിരിക്കുന്ന ക്ഷേത്രം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമായും ആ രാജ്യം സന്ദര്‍ശിച്ചതെങ്കിലും അവിടെ കഴിയുന്ന മലയാളികളടക്കമുള്ള ഭാരതീയരുടെയെല്ലാം മനം കവര്‍ന്നാണ് പ്രധാനമന്ത്രി മോദി മടങ്ങുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി അബുദാബിയിലെ ഷെയ്ഖ് സായിദ് സ്‌റ്റേഡിയത്തില്‍ നടന്ന ‘അഹ്‌ലന്‍ മോദി’ പരിപാടി ജനപങ്കാളിത്തംകൊണ്ടും അവര്‍ പ്രകടിപ്പിച്ച ആവേശംകൊണ്ടും വ്യത്യസ്തമായി. പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം 2015 ലാണ് മോദി ആദ്യമായി യുഎഇ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ സംബന്ധിക്കാനും യുഎഇ സന്ദര്‍ശിച്ചിരുന്നു. അഹ്‌ലാന്‍ മോദി അഥവാ ഹലോ മോദി പരിപാടിയില്‍ അരലക്ഷത്തിലേറെപ്പേരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം ഭേദഭാവങ്ങളേതുമില്ലാതെ സ്വന്തം ജനതയെ ഒരു ഭരണാധികാരി എത്രമാത്രം സ്‌നേഹിക്കുന്നുവെന്നതിന്റെ തെളിവായിരുന്നു. പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ ഭാരത്മാതാ കി ജയ്, മോദി മോദി വിളികളോടെയാണ് അവര്‍ എതിരേറ്റത്. ഭാരതം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് മലയാളം ഉള്‍പ്പെടെയുള്ള ഭാരതീയ ഭാഷകളിലും അറബിയിലും പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ സ്‌റ്റേഡിയം കരഘോഷങ്ങളാല്‍ പ്രകമ്പനംകൊള്ളുകയായിരുന്നു. ഭാരതത്തിന്റെ സുഗന്ധം ഈ മണ്ണിലേക്ക് കൊണ്ടുവന്നിരിക്കുന്ന എന്റെ കുടുംബാംഗങ്ങളെ കാണാനാണ് താന്‍ വന്നിരിക്കുന്നതെന്ന മോദിയുടെ വാക്കുകള്‍ കാതുകൊണ്ടല്ല, ഹൃദയംകൊണ്ടാണ് അവര്‍ കേട്ടതും ഉള്‍ക്കൊണ്ടതും.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭാരതവും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഗുണപരമായ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുകയുണ്ടായി. ഇരുരാജ്യങ്ങളും വലിയ വ്യാപാര പങ്കാൡകളാണ്. 2022-23 ല്‍ പതിനാറ് ശതമാനത്തിന്റെ വര്‍ധനവാണ് വാണിജ്യ ഇടപാടുകളില്‍ ഉണ്ടാ യിരിക്കുന്നത്. യുഎഇയിലേക്കുള്ള ഭാരതത്തിന്റെ കയറ്റുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പന്ത്രണ്ട് ശതമാനമാണ് വര്‍ധന. 2022-23 ലെ കണക്കനുസരിച്ച് ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ പ്രത്യക്ഷ വിദേശനിക്ഷേപം നടത്തിയിട്ടുള്ള നാല് രാജ്യങ്ങളില്‍ ഒന്ന് യുഎഇയാണ്. യുഎഇയിലെ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്ത് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും കാര്‍ബണ്‍ ബഹിര്‍ഗമനത്തെക്കുറിച്ചുമൊക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ ഹന്യാനും പ്രത്യേകം ചര്‍ച്ച നടത്തുകയുണ്ടായി. ഭാരതം അധ്യക്ഷപദവിയിലിരിക്കുമ്പോള്‍ യുഎഇയെ ജി-20 അംഗമാക്കിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വലിയതോതില്‍ ശക്തിപ്പെടുത്തുകയും മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. രാജ്യസുരക്ഷയ്‌ക്ക് ഭീഷണി ഉയര്‍ത്തുന്ന ഇസ്ലാമിക തീവ്രവാദ ശക്തികളെ നേരിടുന്നതിന് യുഎഇ അംഗമായ ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ രാജ്യങ്ങളിലുള്ള ഭാരതത്തിന്റെ വര്‍ധിച്ചുവരുന്ന സ്വാധീനം സഹായകമാവുകയും ചെയ്യുന്നു. ഖത്തറില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട എട്ട് ഭാരതീയരെ മോചിപ്പിക്കുന്നതിന് ഈ സ്വാധീനവും ഒരു ഘടകമാണ്. മതേതരത്വത്തിന്റെ വക്താക്കള്‍ ചമയുന്ന ഭരണാധികാരികള്‍ക്കൊന്നും ഇതിന് കഴിഞ്ഞിട്ടില്ലെന്ന് പ്രത്യേകം ഓര്‍ക്കണം.

യുഎഇ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ഊഷ്മള ബന്ധവും, അബുദാബിയിലെ പൊതുപരിപാടിയില്‍ മോദിക്ക് ലഭിച്ച അത്യുജ്വല സ്വീകരണവും ഇവിടുത്തെ മോദിവിരോധികള്‍ കണ്ണുതുറന്ന് കാണട്ടെ. ഒരു ഇസ്ലാമിക രാജ്യമായ യുഎഇയുടെ പ്രസിഡന്റ് പ്രോട്ടോക്കോള്‍ മാറ്റിവച്ചാണ് വിമാനത്താവളത്തില്‍ വന്ന് മോദിയെ സ്വീകരിച്ചത്. മോദിയുടെ പ്രസംഗം കേള്‍ക്കാനെത്തിയവരില്‍ വലിയൊരളവോളം മുസ്ലിംവിശ്വാസികളായിരുന്നു. ഭാരത്മാതാ കി ജയ് എന്നു വിളിക്കാനും മോദി മോദി എന്നു മുദ്രാവാക്യം വിളിക്കാനും അവര്‍ക്ക് യാതൊരു മടിയുമുണ്ടായില്ല. മതവിഭാഗീയത സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്നതിന്റെ ഭാഗമാണ് ഇവിടുത്തെ മോദിവിരോധമെന്ന് ഇതില്‍നിന്ന് വ്യക്തമാവുന്നു. പ്രധാനമന്ത്രി മോദി ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുന്ന അബുദാബിയിലെ സ്വാമിനാരായണ്‍ ശിലാക്ഷേത്രം മധ്യപൂര്‍വ ദേശത്തെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രമാണ്. 2015 ലെ സന്ദര്‍ശന സമയത്ത് നരേന്ദ്ര മോദിയാണ് അബുദാബിയില്‍ ഒരു ക്ഷേത്രമെന്ന ആവശ്യം മുന്നോട്ടുവച്ചത്. അത് അപ്പോള്‍ത്തന്നെ യുഎഇ പ്രസിഡന്റ് അംഗീകരിക്കുകയുണ്ടായി. ഏഴ് വര്‍ഷത്തിനുശേഷം മോദിതന്നെ ആ ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിലും ചരിത്രപരമായ പ്രസക്തിയുണ്ട്. കടുത്ത ഇസ്ലാമിക മതവിശ്വാസങ്ങള്‍ പുലരുന്ന ഒരു നാട്ടില്‍ ഇങ്ങനെയൊരു ക്ഷേത്രം ഉയര്‍ന്നുവരാന്‍ ഇടയാക്കിയ മാറ്റം അഭൂതപൂര്‍വമാണ്. മോദി ഭരണത്തില്‍ ‘വിശ്വബന്ധു’ എന്ന നിലയ്‌ക്കുള്ള ഭാരതത്തിന്റെ ഉയര്‍ച്ചയാണ് ഇത്തരം മാറ്റങ്ങളില്‍ പരിണമിക്കുന്നതെന്ന് നിസ്സംശയം പറയാം.

Tags: Narendra ModiBaps Hindu MandirArabian land
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
Kerala

എന്‍ഡിഎയ്‌ക്ക് അവസരം തരൂ… വികസിത കേരളം മോദിയുടെ ഗ്യാരണ്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.