Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ചീറ്റിപ്പോയ ആരോപണവും ചീറ്റാത്ത വീണയും

ഉത്തരന്‍ by ഉത്തരന്‍
Feb 14, 2024, 02:23 am IST
in Article

എഴുതി കൊടുത്തേ സഭയില്‍ ആരോപണം ഉന്നയിക്കാവൂ എന്ന നിബന്ധന വന്നിട്ട് കുറച്ചുകാലമേ ആയുള്ളൂ. അതിനുശേഷം മന്ത്രിമാര്‍ക്കെതിരെ ആരോപണമുന്നയിക്കാന്‍ സ്പീക്കര്‍ക്ക് എഴുതിക്കൊടുത്ത് ഉന്നയിക്കാവുന്നതാണ്. എഴുത്തിന്റെ ആധികാരികത ആരും നോക്കാറില്ല. ഒറിജിനല്‍ രേഖ വേണമെന്ന് മറ്റൊരു സ്പീക്കറും ആവശ്യപ്പെടുന്നത് കേട്ടതേയില്ല. പക്ഷേ മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴല്‍നാടന്‍ നല്‍കിയ രേഖ ഫോട്ടോസ്റ്റാറ്റായിപ്പോയി. അതുകൊണ്ട് അനുവദിക്കാന്‍ നിര്‍വാഹമില്ലെന്നറിയിച്ച സ്പീക്കര്‍ ഷംസീര്‍, കുഴല്‍നാടന്റെ മൈക്ക് ഓഫാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്താ സംഭവം അല്ലേ?

ഇതിനിടയില്‍ മാത്യു കുഴല്‍നാടന്‍ പറയുന്നുണ്ടായിരുന്നു, ‘പ്രതിപക്ഷ നേതാവിനെതിരെ പി.വി. അന്‍വര്‍ ആരോപണം ഉന്നയിക്കുമ്പോള്‍ രേഖയൊന്നും ഹാജരാക്കിയില്ലല്ലൊ. അതുകൊണ്ടുതന്നെ അന്‍വറിന്റെ ആരോപണം ചീറ്റിപ്പോയില്ലെ എന്ന്.’ മുഖ്യമന്ത്രിയുടെയും തൈക്കണ്ടിവീണയുടേയും പേരിലെ ആരോപണം അങ്ങിനെ ചീറ്റാതെ പോകട്ടെ എന്ന് ഷംസീര്‍ കരുതിക്കാണുമോ എന്തോ! ആരോപണത്തെക്കുറിച്ച് വീണയില്‍ നിന്ന് ഒരു പൊട്ടലും ചീറ്റലും കണ്ടിട്ടേയില്ല. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ 150 കോടി രൂപ കോഴസ്വീകരിച്ചു എന്നും മീന്‍വണ്ടിയിലാണത് എത്തിയതെന്നുമാണ് ആരോപണം. മാത്യുവിന്റെ ആരോപണവും സ്പീക്കറുടെ നിലപാടും പ്രതിപക്ഷം കാര്യമായെടുത്തില്ല. എടുത്തിരുന്നുവെങ്കില്‍ ഒരു പ്രതിഷേധത്തില്‍ പ്രതിപക്ഷം നിര്‍ത്തുമായിരുന്നോ? മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിലൊരു കൊടുക്കല്‍ വാങ്ങല്‍ ഇടപാടുണ്ടോ എന്ന സംശയമാണ് ഇത് ബലപ്പെടുത്തുന്നത്.

മാസപ്പടി വിഷയത്തില്‍ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി തന്നെയാണെന്ന് കുഴല്‍നാടന്റെ ആരോപണം. 2016 ഡിസംബര്‍ മുതല്‍ തുടര്‍ന്നുള്ള എല്ലാ മാസത്തിലും വീണാ വിജയന് മാസപ്പടി ലഭിച്ചെന്നും സിഎംആര്‍എല്ലിനെ സഹായിക്കാന്‍ കരിമണല്‍ ഖനന നയത്തില്‍ മുഖ്യമന്ത്രി തിരുത്ത് വരുത്തിയെന്നും മാത്യു കുഴല്‍നാടന് ആരോപണമുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ വീണയ്‌ക്ക് മാസത്തില്‍ അഞ്ച് ലക്ഷം രൂപ സിഎംആര്‍എല്‍ നല്‍കി. സിഎംആര്‍എല്ലിന്റെ ഏറ്റവും വലിയ ആവശ്യം എന്നത് ലീസ് അനുവദിച്ച് കിട്ടണം എന്നതാണ്. 2017 മുതല്‍ ഈ അഞ്ച് ലക്ഷത്തിന് പുറമെ മൂന്ന് ലക്ഷം രൂപ വീതം എക്‌സാലോജിക് എന്ന കമ്പനിയിലേക്ക് സിഎംആര്‍എല്‍ കൊടുത്തുകൊണ്ടിരുന്നു. 2004 മുതലുള്ള സര്‍ക്കാരുകള്‍ എടുത്ത സമീപനം കരിമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രം മതിയെന്നാണ്.

സിഎംആര്‍എല്ലിന് പാട്ടത്തിനു അനുമതി നല്‍കാന്‍ പിണറായി സര്‍ക്കാര്‍ വ്യവസായ നയത്തില്‍ മാറ്റം വരുത്തുകയായിരുന്നു. സിഎംആര്‍എല്ലിന് പാട്ടത്തിന് അനുവദിച്ച പ്രദേശം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് സുപ്രീംകോടതി അധികാരം നല്‍കിയിട്ടും ചെയ്തില്ല. ഇതിനിടെ 2019ല്‍ കേന്ദ്രസര്‍ക്കാര്‍ ആറ്റമിക് ധാതു ഖനനം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാത്രമാക്കി. തുടര്‍ന്ന് ആ വര്‍ഷം ഏപ്രിലില്‍ സിഎംആര്‍എല്ലിനുള്ള പാട്ട അനുമതി റദ്ദാക്കി. അന്ന് സിഎംആര്‍എല്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി. മുഖ്യമന്ത്രി വ്യവസായ സെക്രട്ടറിയോട് നോട്ട് തയാറാക്കാന്‍ ആവശ്യപ്പെട്ടു.

സിഎംആര്‍എല്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കായി കരിമണല്‍ ഖനന അനുമതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി അസാധാരണമായി ഇടപെട്ടു. മുന്‍ കരാര്‍ റദ്ദാക്കിയ ഫയല്‍ പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുഖ്യമന്ത്രി ഫയല്‍ പരിശോധിക്കുകയാണെന്ന് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2019ല്‍ എഴുതി. നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി അധ്യക്ഷനായി യോഗം ചേര്‍ന്നു. വിഷയത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സ്പീക്കര്‍ കഴിഞ്ഞ ദിവസം തനിക്ക് അനുവദിച്ചു കിട്ടിയ സമയത്ത് നടത്തിയ ഇടപെടല്‍ എന്നും മാത്യു ആരോപിച്ചു.

സിഎംആര്‍എല്‍ കമ്പനിയുമായുള്ള പണമിടപാടുകള്‍ സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ വീണയുടെ എക്‌സാലോജിക് കമ്പനിയോടു കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. അന്വേഷണം റദ്ദാക്കണമെന്ന വീണയുടെ ഹര്‍ജിയില്‍, വിധി പറയുംവരെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രമാണെന്നും കടുത്ത നടപടിയുണ്ടാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. റജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം പ്രഖ്യാപിച്ചശേഷം എസ്എഫ്‌ഐഒ സമാന്തര അന്വേഷണം നടത്തുന്നത് നിയമപരമല്ലെന്നും ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ ‘സീരിയസ് ഫ്രോഡ്’ അല്ലെന്നുമാണ് എക്‌സാലോജിക് വാദിച്ചത്. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് 135 കോടി രൂപയുടെ ക്രമക്കേട് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ സുതാര്യമല്ലാത്ത ഒട്ടേറെ ഇടപാടുകള്‍ നടന്നിരിക്കാമെന്നും പൊലീസിനെയും മറ്റും ഇടപെടുത്താന്‍ അധികാരമുള്ള എസ്എഫ്‌ഐഒ തന്നെ അന്വേഷിക്കേണ്ടതുണ്ടെന്നും കേന്ദ്രം വാദിച്ചു. സമാനമായുള്ള നിരൂപണവും തീരുമാനവും തന്നെയാണ് കേരള ഹൈക്കോടതിയും നടത്തിയിട്ടുള്ളത്.

എക്‌സാലോജിക് സൊല്യൂഷന്‍സ് കമ്പനിയുമായുള്ള പണമിടപാടു സംബന്ധിച്ച് സിഎംആര്‍എല്ലിനോടു വിശദീകരണം തേടിയതിന്റെ രേഖ ഹാജരാക്കാന്‍ കെഎസ്‌ഐഡിസിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. സിഎംആര്‍എല്ലിനോടു വിശദീകരണം തേടിയെങ്കിലും മറുപടി ലഭിച്ചില്ലെന്നു കെഎസ്‌ഐഡിസി അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഈ നിര്‍ദേശം നല്‍കിയത്. കെഎസ്‌ഐഡിസി സാവകാശം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി 26നു പരിഗണിക്കാന്‍ മാറ്റിവച്ചിട്ടുണ്ട്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ (എസ്എഫ്‌ഐഒ) അന്വേഷണം നിര്‍ത്തണമെന്ന് കെഎസ്‌ഐഡിസി ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. പണമിടപാട് ആരോപണം ശരിയെങ്കില്‍, കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്‌ഐഡിസിയുടെ പണമാണു പാഴാക്കിയിരിക്കുന്നത്. സിഎംആര്‍എല്ലില്‍ കെഎസ്‌ഐഡിസിക്കു നോമിനി ഡയറക്ടറുണ്ട്. സ്വതന്ത്ര ഡയറക്ടറെക്കാള്‍ ഉത്തരവാദിത്വം ഇക്കാര്യത്തിലുണ്ട്. വ്യവസായങ്ങള്‍ക്കു പണം നല്‍കുന്ന സാമ്പത്തിക സ്ഥാപനമായ കെഎസ്‌ഐഡിസിയുടെ വിശ്വാസ്യതയെയും ക്രെഡിറ്റ് റേറ്റിങ്ങിനെയും അന്വേഷണം ബാധിക്കുമെന്ന് കെഎസ്‌ഐഡിസി വിചിത്രമായ വാദമാണ് നിരത്തിയത്. ഏതായാലും ഈ വാദം കേന്ദ്രം അംഗീകരിച്ചില്ല. എസ്എഫ്‌ഐഒ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജി 26നു പരിഗണിക്കാന്‍ മാറ്റിയ സാഹചര്യത്തില്‍ രണ്ടുംകൂടി കൂട്ടിക്കുഴച്ച് രംഗം വഷളാക്കുമെന്ന് തീര്‍ച്ച. ഇതൊന്നും കളിക്കാനിട്ട പന്തലല്ലെന്നുറപ്പ്. കളികാര്യമാകും തീര്‍ച്ച.

 

Tags: Veena VijayanK KunhikannanExalogic scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)
Kerala

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

Kerala

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

Kerala

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.