Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്യായമായ കോടതി ഫീസ് വര്‍ദ്ധന പിന്‍വലിക്കണം: ഭാരതീയ അഭിഭാഷക പരിഷത്

കുടുംബ ജീവിതത്തിന്റെ താളം തെറ്റലില്‍ സ്വന്തം അവകാശങ്ങളും സ്വത്തും സംരക്ഷിക്കാന്‍ കോടതിയെ ആശ്രയമായിക്കാണുന്ന ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കുള്ള ഇരുട്ടടിയാണ് ധനമന്ത്രിയുടെ കുടുംബക്കോടതി ഫീസ് വര്‍ദ്ധന നിര്‍ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2024, 10:53 pm IST
in Kerala

കോട്ടയം: വരുമാന വര്‍ദ്ധനക്കു വേണ്ടി കോടതിയുടേയും ജനങ്ങളുടേയുംമേല്‍ അമിതഭാരം ചുമത്താനുള്ള ബജറ്റ് നിര്‍ദേശം പിന്‍വലിക്കണമെന്ന് ഭാരതീയ അഭിഭാഷക പരിഷത് സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. കുടുംബ ജീവിതത്തിന്റെ താളം തെറ്റലില്‍ സ്വന്തം അവകാശങ്ങളും സ്വത്തും സംരക്ഷിക്കാന്‍ കോടതിയെ ആശ്രയമായിക്കാണുന്ന ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കുള്ള ഇരുട്ടടിയാണ് ധനമന്ത്രിയുടെ കുടുംബക്കോടതി ഫീസ് വര്‍ദ്ധന നിര്‍ദേശം.

സ്ത്രീപക്ഷ നിയമങ്ങളുടെ അന്ത:സത്ത മനസ്സിലാക്കാതെ ദുര്‍ബല വിഭാഗങ്ങളില്‍ നിന്നു പോലും പണം ഈടാക്കി കീശ വീര്‍പ്പിക്കാനുള്ള ശ്രമത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിയണം. ഏതു ഹീനമാര്‍ഗവും സ്വീകരിച്ച് ദുര്‍ചെലവിനുള്ള പണം കണ്ടെത്താനുള്ള ഷൈലോക്കിയന്‍ മനസ്സിന്റെ ഉടമയാണ് കേരള ധനമന്ത്രി. ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് ബോധിപ്പിക്കുന്ന ചെക്ക് കേസുകള്‍ക്ക് ശതമാന കണക്കില്‍ ഫീസ് ഏര്‍പ്പെടുത്തുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്.

2006ല്‍ കോടിക്കണക്കിന് നികുതിപ്പണം ചെലവഴിച്ച് കെട്ടിപ്പൊക്കിയ ഹൈക്കോടതി സമുച്ചയം 20 വര്‍ഷം തികയുന്നതിന് മുന്‍പ് റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി കൈകോര്‍ത്ത് മാറ്റി സ്ഥാപിച്ച് അഴിമതിപ്പണം കണ്ടെത്താന്‍ ധൃതി കാണിക്കുകയാണ് സര്‍ക്കാര്‍. ജുഡീഷ്യല്‍ സിറ്റിയ്‌ക്കായി കണ്ടെത്തിയിട്ടുള്ള സ്ഥലം നേവിയുടെ ആയുധസംഭരണശാലയ്‌ക്ക് തൊട്ടടുത്താണ്. രാജ്യസുരക്ഷയെ തന്നെ ബാധിക്കാവുന്ന തീരുമാനത്തില്‍ നിന്നും ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരും പിന്മാറണമെന്നും അഭിഭാഷക പരിഷത് ആവശ്യപ്പെട്ടു.

മദ്യവും ലോട്ടറിയും കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിലേക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് കോടതികളില്‍ നിന്നാണ്. കോടിക്കണക്കിന് രൂപയാണ് ദിനംപ്രതി പിഴയായും കോര്‍ട്ട് ഫീസായും സര്‍ക്കാരിലേക്കെത്തുന്നത്. എന്നാല്‍ കോടതികളില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ കുറ്റകരമായ അലംഭാവമാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്.

അഭിഭാഷക ക്ഷേമനിധി വര്‍ദ്ധിപ്പിക്കണമെന്ന് കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തിലെ അഭിഭാഷകര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇത്തവണത്തെ ബജറ്റിലും ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നുള്ളത് പ്രതിഷേധാര്‍ഹമാണ്. കൊല്ലം, കോട്ടയം ജില്ലാ കോടതി സമുച്ചയങ്ങള്‍ക്ക് വേണ്ടിയും ഒരു തുകയും വകയിരുത്തിയിട്ടില്ല. സര്‍ക്കാരിന്റെ ഇത്തരം നിഷേധാത്മക നിലപാടിനെതിരെ അഭിഭാഷക പരിഷത്ത് ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബി. അശോക് പറഞ്ഞു.

Tags: kerala Budget 2024Abhibhashaka parishadKN. Balagopal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ‘മല എലിയെ പ്രസവിച്ചതുപോലെ’

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാല്‍ ഗോപാലേട്ടായെന്ന് നടന്‍ ജോയ്‌മാത്യു, ബജറ്റിനെ പരിഹസിച്ച് കുറിപ്പ്

Kerala

കാലി ഖജനാവുളള സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ല: പി കെ കൃഷ്ണദാസ്

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

എബോള വൈറസ് ഭീതി : മൂന്ന് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ബഹ്‌റൈൻ സിഎഎ

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

പ്രസവാനന്തരം ജ്വാല ഗുട്ട ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ ; വെറും 100 മില്ലി ലിറ്റർ കൊണ്ട് ഒരു കുഞ്ഞിന് പാൽ കൊടുക്കാമെന്നും ബാഡ്മിൻ്റൺ താരം

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് നഷ്ടമായത 42 യുദ്ധ വിമാനങ്ങൾ

ദീർഘായുസ്സിനായുള്ള പ്രാർത്ഥനയിൽ പങ്കെടുത്ത് ദലൈലാമ, 6000 ലേറെ അനുയായികളും

ജി സുധാകരന്‍ കുട്ടിച്ചാത്തനെന്ന് മുന്‍ എം എല്‍ എ യു പ്രതിഭ, വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് പാര്‍ട്ടിയുടെ അനുമതി തേടി

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

അച്ഛനെ കൊന്ന എല്‍ടിടിഇ നേതാവിനെ വിജയ് വാഴ്‌ത്തിയാലും രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ല,രണ്ട് മന്ത്രിസ്ഥാനം കിട്ടിയാല്‍ മതി

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.