Categories: KeralaKozhikode

വടകര താലൂക്ക് ഓഫീസ് തീവെയ്പ് കേസ് : പ്രതിയെ കോടതി വെറുതെ വിട്ടു

2022 ഡിസംബര്‍ 17 നാണ് കേസിനാധാരമായ സംഭവം നടന്നത്.

Published by

വടകര: താലൂക്ക് ഓഫീസ് തീവെയ്പ് കേസിലെ പ്രതി നാരായണ സതീഷിനെ വെറുതെ വിട്ട് വടകര അസിസ്റ്റന്റ് സെഷന്‍സ് കോടതി. സമാനമായ മൂന്ന് കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിയാത്തതിനെ തുടര്‍ന്ന് ഈ കേസുകളിലും പ്രതിയെ കോടതി വെറുതെ വിട്ടു.

2022 ഡിസംബര്‍ 17 നാണ് കേസിനാധാരമായ സംഭവം നടന്നത്. നാരായണ സതീഷിനെ പിടികൂടുമ്പോള്‍ പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണന്നും രാത്രി കിടക്കാന്‍ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ എത്തിയപ്പോള്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറഞ്ഞത്.പ്രതിക്കെതിരെ ശാസ്ത്രീയ തെളിവുകളും ഉണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു.

-->

എന്നാല്‍ ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും പൊലീസ് കുറ്റം കെട്ടിവയ്‌ക്കുകയാണെന്നുമാണ് സ്ഥലം എംഎല്‍എ കെ കെ രമ പ്രതികരിച്ചത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെകെ രമ അന്ന് ആവശ്യപ്പെട്ടിരുന്നു.

തീപിടിത്തത്തില്‍ മൂന്ന് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. 2022 ഡിസംബര്‍ മാസത്തില്‍ താലൂക്ക് ഓഫീസില്‍ മൂന്ന് തവണയാണ് തീവയ്പുണ്ടായത്. ഡിസംബര്‍ 12, 13 തീയതികളില്‍ തീവയ്‌പ്പുണ്ടായപ്പോള്‍ തന്നെ ഇനിയും ഇതുണ്ടാകുമെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ലോക്കല്‍ പൊലീസ് ഇത് അവഗണിക്കുകയായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by