കൊച്ചി: ക്ഷേത്രോത്സവങ്ങളില്‍ റോബോട്ടിക് ആനയെ ഇറക്കാന്‍ വോയിസ് ഫോര്‍ ഏഷ്യന്‍. കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിര്‍ത്തി ഗ്രാമമായ ഗൂഡല്ലൂരില്‍ ശ്രീ ശങ്കരന് കോവിലിലാണ് ആദ്യ റോബോട്ടിക്ക് ആനയെ സമര്‍പ്പിക്കുന്നതെന്ന് വോയിസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്സ് ഫൗണ്ടര്‍ സംഗീത അയ്യര്‍ പറഞ്ഞു. റോബോട്ടിക് എലിഫന്റ് പദ്ധതിയുടെ കീഴിലുള്ള ആദ്യത്തെ ആനയാണിത്. 10 അടി ഉയരവും 800 കിലോ ഭാരവുമാണ് റോബോട്ടിക് ആനയ്ക്കുളളത്.
ഓരോ വര്‍ഷവും 25 നാട്ടാനകള്‍ ദുരിതപൂര്‍ണമായ സാഹചര്യങ്ങളില്‍ ചരിയുന്നുണ്ടെന്നാണ് കണക്ക്. ആനകളുടെ ആക്രമണത്തില്‍ നിരവധി പാപ്പാന്മാരും കൊല്ലപ്പെടുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നാട്ടാനകളുടെ എണ്ണത്തില്‍ വലിയ കുറവും ഉണ്ടായിട്ടുണ്ട്. ഇതിന് ഒരു പരിഹാരമായിട്ടാണ് റോബോട്ടിക് ആനയെ വികസിപ്പിച്ചത്. റോബോട്ടിക് ആനകളുടെ ഉപയോഗത്തിലൂടെ ബന്ധനത്തില്‍ കഴിയുന്ന ആനകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാം.
ആനകളെ പരിചരിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന അപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യാം. ഘട്ടംഘട്ടമായി കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിലും റോബോട്ടിക് ആനകളെ നല്‍കാനുള്ള ശ്രമത്തിലാണെന്നും സംഗീത അയ്യര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വോയിസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്സ് ട്രഷറര്‍ സുധീര്‍ കുമാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: