കൊച്ചി: കൃത്യമായി ബില്ലടച്ചിട്ടും കുടിവെള്ളം ലഭ്യമാക്കിയില്ലെന്ന പരാതിയില്‍ വാട്ടര്‍ അതോറിറ്റി 50,000 രൂപ നഷ്ടപരിഹാരം നല്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
കുടിവെള്ളമില്ലെങ്കിലും കൃത്യമായി ബില്ലടക്കയ്ണമെന്നും പരാതിപ്പെടില്ലെന്നും വീട്ടമ്മയില്‍ നിന്നും എഴുതി വാങ്ങിയ വാട്ടര്‍ അതോറിറ്റിയുടെ നടപടി ഡി.ബി. ബിനു പ്രസിഡന്റും വൈക്കം രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു.
എറണാകുളം മരട് സ്വദേശി ഡോ. മറിയാമ്മ അനില്‍ കുമാര്‍ സമര്‍പ്പിച്ച പരാതിയില്‍ വാട്ടര്‍ അതോറിറ്റിയുടെ തൃപ്പൂണിത്തുറ സബ് ഡിവിഷന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കാണ് കോടതി നണ്ടണ്ടിര്‍ദേശം നല്‍കിയത്.
പരാതിക്കാരി ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ 2018 മെയ് മാസത്തിലാണ് എടുത്തത്. അന്നുമുതല്‍ ജനുവരി 2019 വരെ വാട്ടര്‍ചാര്‍ജ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വെള്ളം മാത്രം കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട് പരാതിക്കാരി പല തവണ വാട്ടര്‍ അതോറിറ്റിയുടെ ഓഫീസുകളില്‍ കയറിയിറങ്ങി.
പൈപ്പില്‍നിന്ന് വെള്ളം കിട്ടുന്നില്ലെങ്കിലും മിനിമം വാട്ടര്‍ ചാര്‍ജ് നല്‍കണമെന്നും വെള്ളം കിട്ടാതിരുന്നാല്‍ വാട്ടര്‍ അതോറിറ്റിക്കെതിരെ യാതൊരുവിധ പരാതിയും നല്‍കുന്നതല്ലെന്നും പ്രത്യേകമായ ഒരു ഉറപ്പ് കണക്ഷന്‍ നല്‍കുന്ന വേളയില്‍ വാട്ടര്‍ അതോറിറ്റി എഴുതി വാങ്ങിയിരുന്നു. ഇക്കാര്യം വാട്ടര്‍ അതോറിറ്റി ഉന്നയിച്ചപ്പോള്‍ അത് അധാര്‍മിക വ്യാപ്യാ
ര രീതിയാണെന്ന് കോടതി വമര്‍ശിച്ചു.
പരാതിക്കാരിയുടെ വീട്ടിലേക്ക് ആവശ്യത്തിനുള്ള വെള്ളം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉടന്‍ ഉറപ്പുവരുത്താന്‍ വാട്ടര്‍ അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി.
പരാതിക്കാരിക്കുണ്ടായ മന:ക്ലേശത്തിന് 50,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവും ഒരു മാസത്തിനകം വാട്ടര്‍ അതോറിറ്റി നല്‍കണം. പരാതിക്കാരിക്കുവേണ്ടി അഡ്വ. ജോര്‍ജ് ചെറിയാന്‍ ഹാജരായി.
















