ന്യൂദല്‍ഹി: ജനുവരിയിലെ രാജ്യമൊട്ടാകെയുള്ള ചരക്കു സേവന നികുതി (ജിഎസ്ടി) വരുമാനം 1.72 ലക്ഷം കോടി രൂപ. ജിഎസ്ടി നിലവില്‍ വന്നതിന് ശേഷം ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വരുമാനമാണിത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10.4 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ജനുവരിയില്‍ 1.55 ലക്ഷം കോടി രൂപായായിരുന്നു വരുമാനം.
ഡിസംബറിലെ ജിഎസ്ടി വരുമാനം 1.64 ലക്ഷം കോടിയായിരുന്നു. എട്ടാം തവണയാണ് ജിഎസ്ടി വരുമാനം 1.6 ലക്ഷം കോടി രൂപ കടക്കുന്നത്. 1.70 ലക്ഷം കോടി കടക്കുന്നത് മൂന്നാം തവണയും. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. സാധാരണയായി എല്ലാ മാസയും ഒന്നിനാണ് ജിഎസ്ടി വരുമാനം പുറത്തുവിടുന്നത്. എന്നാല്‍ ഇന്നലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനാല്‍ ഒരു ദിവസം മുന്നേ കണക്കുകള്‍ പുറത്തുവിടുകയായിരുന്നു. 31ലെ കണക്കുകള്‍ കൂടി പുറത്തുവരുമ്പോള്‍ തുക ഇനിയും ഉയരും.
1,72,129 കോടി രൂപയാണ് മൊത്തം ജിഎസ്ടിയായി ലഭിച്ചത്. 2023 ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള പത്ത് മാസം കൊണ്ട് 16.69 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയായി ലഭിച്ചു. മുന്‍ വര്‍ഷമിത് 14.96 ലക്ഷം കോടി രൂപയായിരുന്നു. 11.6 ശതമാനത്തിന്റെ വരുമാന വര്‍ധനവാണുണ്ടായത്. കഴിഞ്ഞ ഏപ്രിലിലാണ് ഏറ്റവും കൂടുതല്‍ ജിഎസ്ടി വരുമാനം ലഭിച്ചത്, 1.87 ലക്ഷം കോടി രൂപ. ഒക്ടോബറില്‍, 1,72,003 ലക്ഷം കോടി രൂപയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: