Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പദ്ധതികള്‍ നിരവധി; ഇപ്പോഴും അപകടക്കെണിയായി വെള്ളായണിക്കായല്‍, കുളിക്കാനിറങ്ങുന്നവർ ആഴത്തിലൊളിപ്പിച്ച ചെളിക്കെട്ടില്‍ പുതയുന്നു

Janmabhumi Online by Janmabhumi Online
Jan 29, 2024, 11:41 am IST
in Thiruvananthapuram, Environment
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പായലും ചെളിയും മൂടി അപകടക്കെണിയൊരുക്കി വെള്ളായണിക്കായല്‍. കുളിക്കാനിറങ്ങുന്നവരെ ആഴത്തിലൊളിപ്പിച്ച ചെളിക്കെട്ടില്‍ പുതയ്‌ക്കുന്നതൊഴിവാക്കാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചത്. എല്ലാം ജലരേഖയായി മാറുന്നതാണ് കഴിഞ്ഞദിവസം കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികളുടെ മരണത്തിന് വഴിവച്ചത്. 19 ഉം 20 വയസുള്ള ബിബിഎ വിദ്യാര്‍ഥികളായ മൂന്ന് യുവാക്കള്‍ക്കാണ് കായലിലെ ചെളിക്കെട്ടില്‍ പുതഞ്ഞ് നഷ്ടമായത്.

വെളളിയാഴ്ച ഉച്ചയ്‌ക്ക് 2.30 ഓടെ വവ്വാമ്മൂല കടവിലായിരുന്നു അപകടം. വിഴിഞ്ഞം മുക്കോല കടയ്‌ക്കുളം വാറുതട്ടുവിള വീട്ടില്‍ ലാസര്‍സ്‌റ്റെല്ല ദമ്പതികളുടെ മകന്‍ ലിബ്‌നോ (20), വെട്ടുകാട് തൈവിളാകം ഹൗസില്‍ ടിസി 33/396 ല്‍ ഫ്രാന്‍സിസിന്റെയും മേരിസുമയുടെയും മകന്‍ ഫെര്‍ഡിനാന്‍ (19), മണക്കാട് കുര്യാത്തി എന്‍എസ്എസ് കരയോഗത്തിന് സമീപം ടിസി 41/1079 ല്‍ കവിതയില്‍ സുരേഷ്‌കുമാര്‍ കവിതാറാണി ദമ്പതികളുടെ മകന്‍ മുകുന്ദന്‍ ഉണ്ണി (20) എന്നിവരാണ് മരിച്ചത്.

കൂട്ടത്തിലുണ്ടായിരുന്ന പൊഴിയൂര്‍ സ്വദേശി സൂരജ് രക്ഷപ്പെട്ടു. വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി ക്രൈസ്റ്റ് കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥികളായിരുന്നു ഇവര്‍.
രണ്ട് ഇരുചക്ര വാഹനങ്ങളിലായി നാലുപേരാണ് കടവില്‍ കുളിക്കാനെത്തിയത്. കായലില്‍ നീന്തവെ മൂന്നുപേര്‍ കായലില്‍ മുങ്ങിത്താഴുകയായിരുന്നു. പലേടത്തും മണലെടുപ്പുകാര്‍ വലിയ കുഴികളും തീര്‍ത്തിട്ടുള്ളതും അപകടകരമാണ്.

കായല്‍ അപകടകാരിയാകുന്നത് അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ സംരക്ഷണ നടപടികളില്ലാതെ ചെളി നിറയുന്നതിനാലാണെന്ന് നാട്ടുകാര്‍ പറയുന്നു. 450 ഏക്കര്‍ വിസ്തീര്‍ണമുള്ള കായല്‍ വെങ്ങാനൂര്‍, കല്ലിയൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുകയാണ്. 2021 നവംബറില്‍ കായല്‍ നവീകരണത്തിന് 96.5 കോടി രൂപയ്‌ക്ക് ഭരണാനുമതി നല്‍കിയതായി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. കായലിന്റെ ആഴം കൂട്ടാനും കൈത്തോടുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും കായലുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാരം വികസിപ്പിക്കുന്നതിനുമായിരുന്നു തുക അനുവദിച്ചത്. ഇതുപ്രകാരം കായലില്‍ അടിഞ്ഞുകൂടിയിട്ടുള്ള ചെളി നീക്കം ചെയ്യും. കായലിന്റെ ഇരുവശങ്ങളിലും ഭിത്തി ഇടിയുന്നത് തടയാന്‍ കരിങ്കല്‍ ഭിത്തി കെട്ടാനുള്ള നടപടികള്‍ സ്വീകരിക്കും, കാക്കമൂലയിലും വവ്വാമൂലയിലും വേര്‍പിരിയുന്ന കായല്‍ പരസ്പരം ബന്ധിപ്പിക്കും, വെള്ളായണിക്കായലിന്റെ പ്രധാന ശ്രോതസുകളായ 64 കൈത്തോടുകള്‍ കണ്ടെത്തി പുനരുജ്ജീവിപ്പിക്കും എന്നെല്ലാമായിരുന്നു വാഗ്ദാനം.
കന്നുകാലിച്ചാല്‍-പള്ളിച്ചല്‍ തോട് തുടങ്ങുന്ന ഭാഗത്ത് ലോക് കം ഷട്ടര്‍ സ്ഥാപിക്കുമെന്നും കായല്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യൂവകുപ്പ് കായലിന്റെ അതിരുകള്‍ കൃത്യമായി നിര്‍ണയിക്കുമെന്നും ഉറപ്പു നല്‍കിയിരുന്നു. കായല്‍ സംരക്ഷണത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കായല്‍ സംരക്ഷണസമിതി സര്‍ക്കാരിന് പലതവണ നിവേദനങ്ങള്‍ നല്‍കുകയുമുണ്ടായി. എന്നാല്‍ പ്രഖ്യാപിച്ച നടപടികള്‍പോലും പേരിലൊതുങ്ങി കായല്‍ മരണക്കെണിയായി മാറുകയാണ്.

Tags: Protectionlakegovernmentvellayani
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടുംബാംഗങ്ങളോടൊപ്പം വീടിന് സമീപത്തെ കായലില്‍ കുളിക്കവെ 13കാരി മുങ്ങി മരിച്ചു

Kerala

ആശാവര്‍ക്കര്‍മാര്‍ക്ക് 3 മാസത്തെ ഓണറേറിയത്തിനുളള തുക അനുവദിച്ചു

Kerala

വിപണി ഇടപെടലിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 100 കോടി രൂപ അനുവദിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി

Education

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ 16,510 കുട്ടികള്‍ കുറഞ്ഞു, അണ്‍എയ്ഡഡില്‍ ഒരുകുട്ടി കൂടി

പുതിയ വാര്‍ത്തകള്‍

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

വിനോദസഞ്ചാര മേഖലയെ പുനര്‍നിര്‍വ്വചിച്ച് ഭാരതം

സംസ്ഥാനത്ത് പോലീസ് കിരാത വാഴ്ച

ഖത്തർ‌ വ്യോമപാത അടച്ച സംഭവം; തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും ബഹറിനിലേക്ക് പോയ വിമാനങ്ങൾ തിരിച്ചുവിളിച്ച് അധികൃതർ

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

യുഎഇയും ബഹ്റൈനും, കുവൈത്തും വ്യോമപാത അടച്ചു; ഗള്‍ഫിലേക്കുള്ള പല വിമാനങ്ങളും റദ്ദാക്കി

വെള്ളറടയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

ഇറാന്റെ 400 കിലോഗ്രാം വരുന്ന 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം എവിടെ? ഇതുപയോഗിച്ച് അടുത്ത മൂന്നാഴ്ചയില്‍ അണുബോംബ് നിര്‍മ്മിക്കാം…ലോകം ആശങ്കയില്‍

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

മോഷണത്തിനിടെ വീട്ടുടമയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies