Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

രാമരാജ്യത്തിലേക്ക് ഒരു സ്വര്‍ഗവാതില്‍

ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ by ഡോ. അമ്പലപ്പുഴ ഗോപകുമാര്‍
Jan 19, 2024, 03:33 am IST
in Main Article

രാമരാജ്യമാണ് ഭാരതം. രാമനും കൃഷ്ണനുമില്ലാത്ത ഒരു ഭാരതത്തെക്കുറിച്ച് സങ്കല്പിക്കുവാന്‍ പോലും നമുക്കാവുകയില്ല. അത്രമാത്രം ഗാഢാശ്ലേഷിയായ ബന്ധമാണ് ആ അവതാരപുരുഷന്മാരുമായി ഈ നാടിനുള്ളത്. ഒരാള്‍ സത്യത്തിന്റെ പ്രത്യക്ഷ പുരുഷനായിരുന്നെങ്കില്‍ മറ്റൊരാള്‍ ധര്‍മത്തിന്റെ കാവല്‍ ദേവതയായിരുന്നു. സത്യമേവ ജയതേ എന്നും ‘യഥോധര്‍മസ്തതോജയ’ എന്നും കേട്ടുപഠിച്ചുവളര്‍ന്ന ഒരു ജനയെ സ്വാധീനിച്ചിട്ടുള്ളത് രാമനും കൃഷ്ണനുമാണ്. അതുകൊണ്ടുതന്നെ ഈ രാഷ്‌ട്രഹൃദയത്തിന്റെ ശില്പികളായി അവരെ നാം കാണുന്നു.

രാമന്‍ജീവിച്ചിരുന്നത് ത്രേതായുഗത്തിലാണ്, കൃഷ്ണന്‍ ദ്വാപരയുഗത്തിലും. സത്യയുഗം എന്നുകൂടി പേരുള്ള ത്രേതായുഗത്തില്‍ അയോധ്യയിലെ രാജാവായിരുന്നു ശ്രീരാമചന്ദ്രന്‍. അയോധ്യയെന്നാല്‍ യുദ്ധമില്ലാത്ത സ്ഥലം എന്നുമാത്രമല്ല, ദുഷ്ടശക്തികള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത ഇടം എന്നുകൂടി അര്‍ത്ഥമുണ്ട്. അവിടെ സമസ്‌തൈശ്വര്യ പൂര്‍ണമായും സമാധാനപരമായുമുള്ള ഒരന്തരീക്ഷം സൃഷ്ടിക്കുവാന്‍ ദശരഥപുത്രനായ രാമനു കഴിഞ്ഞു. പരമമായ സത്യത്തെ പരിരക്ഷിക്കുവാന്‍ എല്ലാം ഉപേക്ഷിക്കുവാന്‍ തയ്യാറായ രാമന് മറ്റൊരു വിശേഷണം കൂടിയുണ്ട്. ‘രാമോ വിഗ്രഹവാന്‍ ധര്‍മ്മ’ എന്നാണത്. ധര്‍മ്മം ഉടലാര്‍ന്നതുപോലെയുള്ള ശ്രീരാമചന്ദ്രന്‍ മാതൃകാപുരുഷോത്തമനായിരുന്നു. സര്‍വസമ്മതനും സര്‍വജനാരാധ്യനുമായിരുന്നു. രാജാവായിരുന്നിട്ടും ഒരു സാധാരണക്കാരനെപോലെ ജീവിച്ചു. അതുപോലെ കഴിയുവാന്‍ ഇവിടെയാര്‍ക്കാണാവുക. എല്ലാവരുടെയും ഹൃദയത്തിലായിരുന്നു രാമനു സ്ഥാനം. അതുകൊണ്ടുതന്നെ അദ്ദേഹം ആത്മാരാമനായി ആരാധിക്കപ്പെട്ടു. എല്ലാവരെയും രമിപ്പിക്കുന്നവനായ അഥവാ, സന്തോഷിപ്പിക്കുന്ന ആ രാമന്‍ ഹൈന്ദവവിശ്വാസമനുസരിച്ച് മഹാലക്ഷ്മിയുടെ ഭര്‍ത്താവാണ്. സാക്ഷാല്‍ മഹാവിഷ്ണു. ആ ഒരു വിശ്വാസവും പ്രാര്‍ത്ഥനയുമാണ് ആയിരത്താണ്ടുകളായി ഭാരതം പുലര്‍ത്തിപ്പോരുന്നത്. അതിന് ഇന്നോളം ഒരു ഉലച്ചിലും സംഭവിച്ചിട്ടില്ല.

ആദര്‍ശോത്കൃഷ്ടമായ ഒരു ജീവിത സംസ്‌കാരത്തിന്റെ ക്രിയാപാഠങ്ങള്‍ ഈ നാടിനുപകര്‍ന്നുതന്നത് ശ്രീരാമനാണ്. മനുഷ്യ ബന്ധങ്ങളുടെ ഈടുറപ്പില്‍ ആ സംസ്‌കാരം എങ്ങനെയാണ് പോഷിപ്പിക്കേണ്ടതെന്ന് രാമായണം ബോധ്യപ്പെടുത്തുന്നു. ആ ബോധം വെളിച്ചം നല്‍കുന്ന വിശ്വോത്തരമായ വിശിഷ്ടകാവ്യമാണ് ആദികവിയായ വാല്മീകിയുടെ ഇതിഹാസകാവ്യം. അതില്‍ മനുഷ്യര്‍ മാത്രമല്ല സര്‍വചരാചരങ്ങളും കഥാപാത്രങ്ങളാകുന്നു. ശരിക്കുപറഞ്ഞാല്‍ സമസ്ത പ്രപഞ്ചവും പ്രതിഫലിക്കുന്ന സമഗ്രവും സാരസമ്പൂര്‍ണവുമായ ഇതുപോലൊരു കൃതി ഒരു ഭാഷയിലും ഒരു ദേശത്തുമുണ്ടായിട്ടില്ല. അതിന്റെ മഹത്വത്തെക്കുറിച്ചോ പ്രസിദ്ധിയിയെക്കുറിച്ചോ ആരും ആരേയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതായില്ല. അത്രമാത്രം ഈ ദേശത്തിന്റെ ആത്മസത്തയില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള ആ കഥാകാവ്യത്തിന്റെ സ്വരശ്രുതിയില്‍ ഇവിടുത്തെ ജനജീവിതം തളര്‍ക്കുകയും പൂക്കുകയും ചെയ്യുന്നു. അതിനു നിമിത്തമാവുന്നത്, അഥവാ നിരതിശയകരമായ നിസര്‍ഗ കര്‍മങ്ങള്‍ക്ക് അന്തര്‍പ്രേരണയരുളുന്നത് ശ്രീരാമചന്ദ്രനാണ്. ആ രാമനെ ഭാരതത്തിന്റെ ഹൃദയത്തിലാണ് നാം പ്രതിഷ്ഠിച്ചിട്ടുള്ളത്. ആ പ്രതിഷ്ഠ വൈദേശിക ശക്തികളും തദ്ദേശീയ ഭരണകൂടങ്ങളും ചേര്‍ന്ന് തകര്‍ക്കുവാനുള്ള ശ്രമങ്ങളാണ് ഇടക്കാലത്ത് നടത്തിക്കൊണ്ടിരുന്നത്. പക്ഷേ, സത്യസ്വരൂപനായ ഭഗവാന്റെ സാന്നിധ്യം ഈ മണ്ണില്‍ നിന്ന് മായ്‌ക്കുവാനോ മറയ്‌ക്കുവാനോ ആവുകയില്ല എന്ന് വെളിപ്പെടുത്തുന്നവിധത്തിലാണ് ഇപ്പോള്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ച് പ്രാണപ്രതിഷ്ഠ ഒരുക്കങ്ങളെല്ലാം ഏതാണ്ട് പൂര്‍ത്തിയായിരിക്കുന്നത്.

ആ മംഗളകര്‍മ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുവാന്‍ സുകൃതമുള്ളവര്‍ക്കേയാവൂ. രാമമന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ ചെന്നുനില്‍ക്കുവാനും ആത്മശുദ്ധി കൈവരിക്കുവാനും അവസരവും ക്ഷണവുമൊക്കെ കിട്ടിയിട്ടും പുറംതിരിഞ്ഞുനില്‍ക്കുന്നവര്‍ ഭാരതീയരല്ല, ഭാരതം നമ്മുടെ ജന്മഭൂമിയാണ്. ‘ജനനീ ജന്മഭൂമി സ്വര്‍ഗാദപി ഗരിയസി’ എന്നാണ് രാമന്‍ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. പിറന്നനാടും പെറ്റമ്മയും സ്വര്‍ഗത്തേക്കാള്‍ മഹത്വപൂര്‍മാണ്. ഈ ഉദ്‌ബോധനം ആര്‍ക്കാണ് മറക്കാനാവുക. രാവണ വധാനന്തരം ലങ്കാ മഹാരാജ്യം ചുറ്റിനടന്നുകണ്ടുമടങ്ങിയ ലക്ഷ്മണന്‍ ജ്യേഷ്ഠനോട് ഒരു സ്വകാര്യം പങ്കുവച്ചു. സമസ്‌തൈശ്വര്യപൂര്‍ണമായ ലങ്ക അയോധ്യയേക്കാള്‍ എത്രസുന്ദരം! നമുക്ക് എല്ലാവര്‍ക്കും ഇങ്ങോട്ടുപോന്നാലെന്താണ് എന്നായിരുന്നു അ ഇളയ ബുദ്ധിയുടെ മതിഭ്രമം. അതുകേട്ട് വാത്സല്യത്തോടെ രാമന്‍ പറയുന്നതാണ് മേലുദ്ധരിച്ചത്. ഇതുപോലെ എത്രയെത്ര ജീവിതപാഠങ്ങള്‍. ലക്ഷ്മണോപദേശം മാത്രം ശ്രദ്ധിച്ചാല്‍ മതി രാമായണ കാവ്യത്തിന്റെയും രാമന്റെയും മഹത്വം തൊട്ടറിയുവാന്‍.

ആ രാമന്റെ പേരിലുണ്ടായ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടക്കുമ്പോള്‍, അതോരോ ഭാരതീയനും അഭിമാന നിമിഷമാണ്. അവിടെ ജാതിയോ മതമോ വര്‍ഗമോ വര്‍ണമോ രാഷ്‌ട്രീയമോ ഒന്നും പ്രശ്‌നമാകുന്നില്ല. രാമന്‍ എല്ലാവരുടെയും സ്വത്താണ്. അത് തിരിച്ചറിയാതെ രാവണന്‍ കോട്ടയില്‍ കഴിയുന്ന ഒരു പറ്റം ഇന്നും ഇവിടെയുണ്ടെന്നുള്ളത് വേദനാജനകമാണ്. എല്ലാ സൗഭാഗ്യങ്ങളും ജനങ്ങള്‍ക്കുവേണ്ടി ഉപേക്ഷിച്ച പുണ്യപുരുഷന്റെ നാമമന്ത്രങ്ങളാണ് ഐഹിക ജീവിതത്തിന്റെ കരകാണാകടലില്‍ തുഴയുന്ന ജനതതിക്കൊരാലംബമായുള്ളത്. ‘രാമരാമ ഹരേരാമ’ എന്ന നാമം ഈ നാടിന്റെ മോചനത്തിനുള്ള ജീവമന്ത്രമാണ്. ആ രാമന്റെ രാജ്യം സ്വപ്‌നം കണ്ട രാഷ്‌ട്രപിതാവിന്റെ നാവിന്‍തുമ്പില്‍ നിന്നടര്‍ന്നത് ‘ഹേ റാം’ എന്ന ശബ്ദമായിരുന്നു.

എല്ലാറ്റിനും ഒരു നേരോം കാലവുമുണ്ട്. പുണ്യചരിതമായ ഭാരതാംബയുടെ തിരുഹൃദയത്തില്‍ രാമക്ഷേത്രം ഉയരുമ്പോള്‍, അതീനാടിന്റെ സ്വപ്‌നസാക്ഷാത്ക്കാരത്തിലേക്കുള്ള ഉറച്ച ചുവടുവയ്‌പാണ്. അതേ, രാമരാജ്യത്തിലേക്കുള്ള ഒരു സ്വര്‍ഗവാതില്‍ തുറക്കുന്നതുപോലെ…

 

Tags: AyodhyaramarajyaPrana Prathishta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.