Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കരുവന്നൂര്‍ തട്ടിപ്പില്‍ വേറെയും താപ്പാനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2024, 02:23 am IST
in Editorial

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സിപിഎം അതിവിദഗ്‌ദ്ധമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ വന്‍ അഴിമതിയാണെന്ന് ഒന്നുകൂടി വ്യക്തമാവുകയാണ്. സിപിഎമ്മിന്റെ പ്രാദേശിക, ജില്ല, സംസ്ഥാന തലങ്ങളിലെ പല നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്നു കണ്ടെത്തി. അവര്‍ കേസില്‍ പ്രതികളാണ്. മറ്റു ചിലരെ കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുകയുണ്ടായി. ചിലര്‍ ജാമ്യം പോലും കിട്ടാതെ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. ഇപ്പോഴിതാ വ്യവസായ-നിയമമന്ത്രി പി. രാജീവിനും അഴിമതിയില്‍ പങ്കുള്ളതായ വിവരം പുറത്തുവന്നിരിക്കുന്നു. രാജീവ് സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കെ കരുവന്നൂര്‍ ബാങ്കില്‍നിന്ന് അനധികൃത വായ്‌പ നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. ബാങ്കിലെ മുന്‍ സെക്രട്ടറി സുനില്‍ കുമാര്‍ നല്‍കിയ മൊഴിയിലാണ് ഈ വെളിപ്പെടുത്തലുള്ളത്. മുന്‍ മന്ത്രി എ.സി.മൊയ്തീനും, മുതിര്‍ന്ന സിപിഎം നേതാവായ പാലൊളി മുഹമ്മദ് കുട്ടിക്കും ബാങ്ക് തട്ടിപ്പില്‍ പങ്കുള്ളതായും സുനില്‍കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. മൊയ്തീനെ നേരത്തെ ഒന്നിലധികം തവണ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. മൊയ്തീനും കേസില്‍ പ്രതിയാവുമെന്ന് ഉറപ്പായിട്ടുണ്ട്. നിക്ഷേപകരുടെ പണം തട്ടിയെടുക്കാന്‍ വളരെ ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നിട്ടുള്ളതെന്നും, യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്നുമാണ് ഇ ഡി കോടതിയെ അറിയിച്ചിരിക്കുന്നത്.

കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നിട്ടുള്ളതെന്ന് ഒന്നുകൂടി വ്യക്തമാവുകയാണ്. അനധികൃത വായ്‌പയായി ആറുകോടി രൂപ നല്‍കാന്‍ പി. രാജീവ് സമ്മര്‍ദ്ദം ചെലുത്തിയതായാണ് മൊഴി. ഒരാള്‍തന്നെ ഇത്രയും വലിയ തുകയുടെ തട്ടിപ്പിന് നേതൃത്വം നല്‍കിയെന്നറിയുമ്പോള്‍ മറ്റുള്ളവരുടെ പങ്കുകൂടി കണക്കിലെടുത്താല്‍ ആരെയും അമ്പരിപ്പിക്കുന്ന അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് മനസ്സിലാക്കാനാവും. ഈ ബാങ്കില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത മറ്റ് നേതാക്കളെപ്പോലെ പി.രാജീവും തനിക്കെതിരായ വെളിപ്പെടുത്തലിനെ നിസ്സാരവല്‍ക്കരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലമല്ലേ, ഇതുപോലെ വെറെയും ആരോപണങ്ങളുണ്ടാവുമെന്നാണ് രാജീവ് പറയുന്നത്. ആരോപണം നിഷേധിക്കാനാവാത്തതിനാല്‍ ജനങ്ങളെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കാനാണ് ഇതിലൂടെ നോക്കുന്നത്. ലാവ്‌ലിന്‍ അഴിമതിയുടെ കാലം മുതല്‍ പിണറായി വിജയന്റെ വലംകയ്യായി അറിയപ്പെടുന്ന രാജീവ് യാതൊരു കൂസലുമില്ലാതെ പ്രതികരിക്കുന്നത് പാര്‍ട്ടിയും സര്‍ക്കാരും തന്നെ സംരക്ഷിക്കുമെന്ന ഉറപ്പുളളതിനാലാണ്. പണം കൈപ്പറ്റിയതായി മൊഴിയുള്ള മുന്‍ എംപി: പി.കെ.ബിജുവും മറ്റും സ്വീകരിക്കുന്ന അടവുനയവും ഇതുതന്നെയാണ്. അഴിമതി വീരനായ ഒരു മുഖ്യമന്ത്രി അധികാരത്തിലിരിക്കുമ്പോള്‍ തങ്ങള്‍ക്ക് ആരെയും ഭയക്കാനില്ലെന്ന ഭാവമാണ് രാജീവിനെയും ബിജുവിനെയും പോലുള്ള നേതാക്കള്‍ക്കുള്ളത്. ഇവര്‍ സാധാരണ അഴിമതിക്കാരല്ല, അതിവിദഗ്ധരായ കൊള്ളക്കാരാണ്. ആ നിലയ്‌ക്കു വേണം ഇവര്‍ക്കെതിരായ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍.

 

Tags: P.RajeevKaruvannur fraud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

Kerala

ശബരിമല സത്യവാങ്മൂലം: മന്ത്രിയുടെ പ്രസ്താവന വാസ്തവവിരുദ്ധം, വിശ്വാസികളെ കബളിപ്പിക്കാന്‍ ബോധപൂര്‍വമുള്ള അസത്യപ്രചാരണം

Food

ഗുണനിലവാരം ഉറപ്പു വരുത്തി നന്മ സർട്ടിഫിക്കേഷൻ ലഭിച്ച ‘മലയോരം’ വെളിച്ചെണ്ണക്ക് മന്ത്രി പി രാജീവിന്റെ പ്രശംസ

Kerala

വിസി നിയമന തര്‍ക്കം; ഗവര്‍ണറും മന്ത്രിമാരും തമ്മിലെ കൂടിക്കാഴ്ച വിഫലം

Kerala

കേരളം ആരുടെയും പിതൃസ്വത്തല്ലെന്ന് കിറ്റക്‌സ് എംഡി സാബു ജേക്കബ്, ഇടതുപക്ഷമോ സര്‍ക്കാരോ ആനുകൂല്യം നല്‍കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.