Thursday, May 22, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എന്താണ് അക്ഷതം: അനുഷ്ഠാന പരവും താന്ത്രികവുമായ പ്രാധാന്യം

Janmabhumi Online by Janmabhumi Online
Jan 8, 2024, 04:52 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം എല്ലാ ഭവനങ്ങളിലും എത്തുന്നു. അക്ഷതം എന്താണ്. മിക്ക ഹൈന്ദവ അനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്ന പൂജാദ്രവ്യമാണ് അക്ഷതം. ‘അക്ഷതം’ എന്നാല്‍ ക്ഷതം ഇല്ലാത്തത് അഥവാ പൊട്ടാത്തത് എന്നര്‍ത്ഥം.

പൂജാദികര്‍മ്മങ്ങളില്‍ പഞ്ച ഭൂതങ്ങളില്‍ അധിഷ്ഠിതമായ തത്വങ്ങള്‍ ഉപയോഗിച്ച് വരുന്നുണ്ട്.അക്ഷതം ഒരേ സമയം തന്നെ പൃഥ്വി എന്ന തത്വത്തെയും ആകാശം എന്ന തത്വത്തെയും പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ട് ആകാശതത്വമായിട്ടുള്ള പുഷ്പം ഇല്ലെങ്കില്‍ പോലും അക്ഷതം കൊണ്ട് പൂജ പൂര്‍ത്തിയാക്കാം എന്നാണ് ആചാര്യ മതം.

ദേശ വ്യത്യാസമനുസരിച്ചു അക്ഷതം തയ്യാറാക്കുന്നതിലും ഉപയോഗിക്കുന്നതിലും വ്യത്യാസം ഉണ്ട്. കേരളീയ സമ്പ്രദായമനുസരിച്ച് ഉണക്കലരി., നെല്ല് ഇവ 2 : 1 എന്ന അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്താണ് അക്ഷതം തയ്യാറാക്കുന്നത്. . തമിഴ് നാട്ടില്‍ ഉണക്കലരിക്ക് പകരം പച്ചരിയാണ് ഉപയോഗിക്കുക. അവിടെ നെല്ല് ഉപയോഗിക്കാറില്ല. പച്ചരിയില്‍ മഞ്ഞള്‍പൊടിയോ കുങ്കുമമോ ചേര്‍ത്ത് ഉപയോഗിക്കാറാണ് പതിവ്.

ഉത്തരേന്ത്യയില്‍ അവിടെ ഏറ്റവും കൂടുതല്‍ ലഭ്യമായ ധന്യമായ ഗോതമ്പാണ് അക്ഷതത്തിന് ഉപയോഗിക്കുക. ഗോതമ്പ് മണികളില്‍ മഞ്ഞള്‍പൊടി അല്ലെങ്കില്‍ കുങ്കുമം ചേര്‍ത്ത് ഉപയോഗിക്കും.മലയാള സമ്പ്രദായത്തില്‍ കടുകും എള്ളും ചേര്‍ത്ത് വിശേഷമായി അക്ഷതം ഉപയോഗിക്കാറുണ്ട്. അരിക്ക് പകരമാണ് ഇത്. അതായത് ഏതു തരത്തിലുള്ള ധാന്യം വേണമെങ്കിലും നമുക്ക് അക്ഷതം തയ്യാറാക്കാന്‍ ഉപയോഗിക്കാം. ഏതു ധന്യമായാലും അത് പൊട്ടാന്‍ പാടില്ല എന്നതാണ് അടിസ്ഥാന സ്വഭാവം.

കേരളത്തിലെ പൂജാ സമ്പ്രദായങ്ങള്‍ താന്ത്രിക പദ്ധതിയുടെ ഭാഗമായത് കൊണ്ട് നെല്ലിനെ സ്വര്‍ണ്ണമായിട്ടും അരിയെ വെള്ളിയായിട്ടും കണക്കാക്കാറുണ്ട്. പൂജയില്‍ വസ്ത്രം, ഉത്തരീയം, ആഭരണം മുതലായ ദ്രവ്യങ്ങളുടെ അഭാവത്തില്‍ അവയ്‌ക്കുപകരം അക്ഷതം സമര്‍പ്പിക്കാറുണ്ട്.

സാധാരണ പൂജാവേളയിലും, പൂജാവസാന സമയത്തും, അല്ലാതെയും അനുഗ്രഹിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന മാദ്ധ്യമം അക്ഷതമാണ്. അക്ഷതം കയ്യിലെടുത്ത് പിടിച്ചു കൊണ്ട് ധ്യാനിക്കുകയോ ജപിക്കുകയോ ചെയ്തശേഷം ആളുകളിലേക്ക് വിതറി ആണ് അത് ചെയ്യുന്നത്.

ഓരോ ആളുകള്‍ പൂജകളില്‍ ചെയ്യുന്ന സങ്കല്‍പ്പങ്ങള്‍,പ്രാര്‍ത്ഥനകള്‍ ഇവ ദേവനിലേക്ക് ചേര്‍ക്കാന്‍ വേണ്ടി അക്ഷതം ഉപയോഗിക്കും. പൂജകളില്‍ പങ്കെടുക്കുന്ന ആളുകളുടെ കയ്യിലേക്ക് അക്ഷതം കൊടുത്തിട്ട് അക്ഷതത്തിലേക്ക് ആ പ്രാര്‍ത്ഥനകള്‍ എത്തിച്ച് മൂര്‍ത്തിയിലേക്ക് സമര്‍പ്പിക്കുന്നു.മഞ്ഞപ്പൊടി വേണ്ടപാകത്തില്‍ കലര്‍ത്തിയ അക്ഷതം മന്ത്രോച്ചാരണപൂര്‍വ്വം ദേവതകള്‍ക്കു സമര്‍പ്പിച്ചശേഷം അതു ഭക്തര്‍ക്കായി വിതരണം ചെയ്യാറുണ്ട്.

പിതൃക്കളെ ഉദ്ദേശിച്ചുകൊണ്ടുള്ള ശ്രാദ്ധാദിക്രിയകളില്‍ അവരോടൊപ്പം വരിക്കപ്പെടുന്ന വിശ്വദേവന്‍മാര്‍ക്കു ഉപചാരാര്‍ഥം അക്ഷതം സമര്‍പ്പിക്കപ്പെടുന്നു.വിവാഹങ്ങളില്‍ വധൂവരന്‍മാരുടെ ശിരസ്സില്‍ മറ്റുള്ളവര്‍ അക്ഷതം തൂകി അനുഗ്രഹിക്കുന്ന പതിവുണ്ട്.പൂജാ കഴിഞ്ഞു തിരികെ കിട്ടുന്ന അക്ഷതം വഴിപാടംശം പോലെ തന്നെ പാവനവും പരിശുദ്ധവുമാണ്. അതുകൊണ്ട് തന്നെ പൂജിച്ച അക്ഷതം പുണ്യമാര്‍ന്നതും പവിത്രമായി സൂക്ഷിക്കേണ്ടതുമാണ്.

ഗണപതിയോട് അക്ഷതം സ്വീകരിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ശ്‌ളോകത്തില്‍ അക്ഷതലക്ഷണം നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു.
‘അക്ഷതാന്‍ ധവളാന്‍ ദിവ്യാന്‍
ശാലേയാംസ്തണ്ഡുലാന്‍ ശുഭാന്‍
ഹരിദ്രാചൂര്‍ണസം യുക്താന്‍
സംഗൃഹാണ ഗണാധിപ’
ഇവിടെ അക്ഷതത്തെ ധവളം, ദിവ്യം, ശുഭം എന്നീ പദങ്ങള്‍ കൊണ്ടാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

 

 

Tags: Akshathamakshatam.AyodhyaAyodhya Rammandir
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

India

അയോധ്യയിലെ രാംപഥിന്റെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ മാംസ-മദ്യ വില്‍പ്പന നിരോധിച്ചു

പാക് സെനറ്റര്‍ പല്‍വാഷ (വലത്ത്)
India

അയോധ്യയില്‍ പുതിയ ബാബ്റി മസ്ജിദ് പണിയാന്‍ പാക് പട്ടാളക്കാര്‍ ആദ്യ കല്ലിടുമെന്ന് പാക് സെനറ്റര്‍ പല്‍വാഷ; സ്വപ്നത്തിലാണോ എന്ന് സോഷ്യല്‍ മീഡിയ

Kerala

ഇക്കണക്കിന് അയോധ്യയിൽ മസ്ജിദ് ഉയരുന്നത് മിക്കവാറും ഹൂറീസമേതനായിട്ടാകും അസീം മുനീർ കാണുക ; ശ്രീജിത്ത് പണിക്കർ

India

അയോധ്യ ക്ഷേത്ര പ്രാണപ്രതിഷ്ഠാദിനത്തിലെ ശങ്കര്‍ മഹാദേവന്റെ ഗാനം വൈറല്‍

പുതിയ വാര്‍ത്തകള്‍

റോക്കറ്റ് പോലെ കുതിപ്പ് തുടർന്ന് സ്വർണവില: ഇന്നും വില വര്‍ധിച്ചു

നിശാഗന്ധിയെ ആവേശത്തിലാഴ്‌ത്തി ശ്രുതിലയ സന്ധ്യയും എസ് എസ് ലൈവും

കൊല്ലപ്പെട്ട നാല് വയസ്സുകാരിയെ പലതവണ പീഡിപ്പിച്ചത് അച്ഛന്റെ സഹോദരൻ: ഒടുവിൽ പൊട്ടിക്കരഞ്ഞ് കുറ്റം സമ്മതിച്ചു

പാകിസ്ഥാന്‍ മുക്കിന്റെ പേര് മാറ്റുന്നു

കേരള കേന്ദ്ര സര്‍വകലാശാല പിജി പ്രവേശനം: രജിസ്ട്രേഷന്‍ ആരംഭിച്ചു

ഭാരതാംബയുടെ അഗ്‌നിപുത്രി

റയില്‍വേയില്‍ പുതുയുഗം തുറന്ന് അമൃത് ഭാരത്

കൈ കോര്‍ക്കാം, പ്രകൃതിക്കു വേണ്ടി

അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലുവയസുകാരി പീഡനത്തിനിരയായ സംഭവം ; പൊലീസുമായി സഹകരിക്കാതെ കസ്റ്റഡിയിലുള്ള ബന്ധു

പ്ലസ് ടു പരീക്ഷാഫലം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies