Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയോദ്ധ്യ: വിട്ടുവീഴ്ചയില്ലാത്ത സമരകാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 08:22 pm IST
in Kerala, Parivar

പകല്‍ വെളിച്ചത്തില്‍ ലോകം കണ്ടുനില്‍ക്കെ, ലക്ഷക്കണക്കിന് രാമഭക്തരുടെ സാന്നിധ്യത്തില്‍, സരയുവിനെയും സൂര്യനെയും സാക്ഷിനിര്‍ത്തിയാണ് അയോദ്ധ്യയിലെ തര്‍ക്കമന്ദിരം നീക്കിയത്. അതിലെന്ത് ഗൂഢാലോചനയാണ് സാര്‍… ലോകാരാദ്ധ്യനായ ഭഗവാന്‍ ശ്രീരാമന്റെ ജന്മസ്ഥാനത്ത് നിന്ന് അത് നീക്കുകയല്ല, രാമന് ഭവ്യക്ഷേത്രം പണിയുകയാണ് ലക്ഷ്യമെന്ന് ആജന്മവ്രതം എടുത്ത കോടാനുകോടി ജനത ഇവിടെ ജീവിച്ചിരിക്കെ എന്തിന് വേണ്ടി ഞങ്ങള്‍ ഗൂഢാലോചന ചെയ്യണം… അത് ഈ നാടിന്റെ തീരുമാനമാണ്… എന്നായാലും അത് നടന്നേ മതിയാകൂ.. അത് രാമന്റെ ഇച്ഛയാണ്…

1992 ഡിസംബര്‍ ആറിന് അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നതിന് ശേഷം രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനക്കേസിനെക്കുറിച്ച് പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് വിനയ് കടിയാര്‍ ഇങ്ങനെ പറഞ്ഞത്… എഴുപതിലേക്ക് കാലൂന്നുകയാണ് പ്രായം. ഭഗവാന്‍ രാമന്റെ പ്രാണപ്രതിഷ്ഠയ്‌ക്കായി വിട്ടുവീഴ്ചയില്ലാതെ മുന്നേറിയ ഒരു സമരകാലമായിരുന്നു കടിയാറിന്റെ ജീവിതം… എന്തൊരു പോരാട്ടമായിരുന്നു അത്… പേരിലെ വിനയം പോരാട്ടത്തില്‍ തെല്ലും കാട്ടിയില്ല കടിയാര്‍. വിനയം രാമനോട് മാത്രമെന്നായിരുന്നു അക്കാലത്തെ വിഖ്യാത വിനയ വാണികളിലൊന്ന്..

സോമനാഥത്തില്‍ തുടങ്ങേണ്ടിയിരുന്ന രാമരാജ്യസംസ്ഥാപനത്തിന്റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ ഭൂമിയില്‍ പിറന്നവരാണ് നമ്മള്‍ എന്ന് 1989ല്‍ മുപ്പത്തഞ്ചാമത്തെ വയസില്‍ വിനയ് ലഖ്‌നൗവിലെ ബജ്‌രംഗ് ദള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു. രാമകാര്യത്തിനായി ഭക്തഹനുമാന്‍ ചെയ്തതെല്ലാം ഓരോ ബജരംഗ്ദളുകാരനും ചെയ്യേണ്ടിവരുമെന്നായിരുന്നു ആ ഉദ്‌ബോധനത്തിന്റെ പൊരുള്‍…

ശ്രീരാമജന്മഭൂമി പ്രക്ഷോഭത്തിന്റെ തീച്ചൂളയിലേക്ക് അനേകായിരം യുവാക്കളെ നയിക്കുകയായിരുന്നു വിനയ്. ബജരംഗ്ദളിന്റെ തുടക്കക്കാരിലൊരുവന്‍. തീപ്പൊരി പ്രാസംഗികന്‍. തികഞ്ഞ പോരാളി. രാമക്ഷേത്രമെന്നത് വിനയ് കടിയാറിന് അധിനിവേശത്തിനെതിരായ പോരാട്ടമായിരുന്നു. ആ പ്രസംഗങ്ങളിലത്രയും നൂറ്റാണ്ടുകളിലൂടെ ഭാരതം നേരിട്ട അതിക്രമങ്ങള്‍ അദ്ദേഹം വിവരിക്കും. പലതും സദസിനെ കണ്ണീരണിയിക്കും. ചിലപ്പോള്‍ ആവേശം നിറയ്‌ക്കും. വിദേശഅക്രമികള്‍ തച്ചുതകര്‍ത്തതും കടത്തിക്കൊണ്ടുപോയതുമായ നമ്മുടെ പവിത്രമായ പ്രതീകങ്ങളെക്കുറിച്ച് എണ്ണിഎണ്ണിപ്പറയുമ്പോള്‍, എല്ലാം നാമൊരുനാള്‍ തിരികെപ്പിടിക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ ജനം ഒപ്പം പ്രതിജ്ഞയെടുക്കും.

കാണ്‍പൂരുകാരന്‍ ദേവിപ്രസാദ് കടിയാറിന്റെ മകന്‍ പഠിച്ചെടുത്തത് കൊമേഴ്‌സായിരുന്നെങ്കിലും പ്രസംഗപീഠത്തില്‍ മുഴങ്ങിയത് മുഴുവന്‍ രാമതാരകമായിരുന്നു. താജ് മഹലിനെ തേജോമഹലെന്നും ജമാ മസ്ജിദിനെ ജമുനാദേവി ക്ഷേത്രമെന്നും വിളിക്കാന്‍ അദ്ദേഹം മുന്‍പിന്‍ നോക്കിയില്ല. സത്യം പറയുന്നതിന് ഭയക്കേണ്ടതില്ലെന്നായിരുന്നു കടിയാറിന്റെ മതം.

എബിവിപിയിലൂടെയാണ് തുടങ്ങിയത്. 1970ല്‍ ഉത്തര്‍പ്രദേശ് സംഘടനാസെക്രട്ടറിയായി. സമരം വിനയിന് പുത്തരിയായിരുന്നില്ല. 74ല്‍ ജയപ്രകാശ് നാരായണന്റെ ബിഹാര്‍ മൂവ്‌മെന്റ് കണ്‍വീനര്‍. എണ്‍പതില്‍ ആര്‍എസ്എസ് പ്രചാരക്. 82ല്‍ ഹിന്ദുജാഗരണ്‍ മഞ്ചില്‍. 84ല്‍ ബജരംഗദള്‍ സ്ഥാപിച്ചു. പിന്നെ പോരാട്ടത്തിന്റെ കാലം. ആ പോരാട്ടം ജനം ഏറ്റെടുത്തപ്പോള്‍ അയോദ്ധ്യയുടെ എംപിയായി മൂന്ന് തവണ ലോക്‌സഭയില്‍. 2012ല്‍ രാജ്യസഭയില്‍. 2002ലാണ് ബിജെപിയുടെ ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷനായത്. 2006ല്‍ ദേശീയ സെക്രട്ടറി…. കോടാനുകോടി രാമസേവകരിലൊരുവന്‍ എന്നതിനേക്കാള്‍ വലുതല്ല ഒന്നും എന്ന വാക്കുകളിലൂടെ കാലം വിനയ് കടിയാറിന്റെ കാല്‍ച്ചുവടുകളും ചരിത്രത്തില്‍ അടയാളപ്പെടുത്തുകയാണ്..

 

Tags: AyodhyaSri Ram JanmabhoomiUnrelenting Struggle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

India

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

നന്ദി, സാദിയോ മാനേ; വിരമിച്ചു, ഇനി പുതിയ റോളിലേക്ക്

ഇളയരാജക്ക് വേണ്ടി പാടിയ ഈ ഗാനം കാലത്തെ അതിജീവിച്ച് ഇന്നും…കിളിയേ കിളിയേ…പിന്നെ ബാലഗോപാലനെ എണ്ണതേപ്പിച്ച പാട്ടും…

കെസിഎല്‍ താരലേലം പൂര്‍ത്തിയായി; സിബിന്‍ ഗിരീഷ് വിലയേറിയ താരം

സ്ത്രീ സൗജന്യ സര്‍വീസ് സ്വകാര്യബസുകളുടെ നട്ടെല്ലൊടിച്ചു, 60 വര്‍ഷമായി സര്‍വീസ് നടത്തിയിരുന്ന ചീനിക്കാസ് ബസ് സര്‍വീസ് റീത്ത് വച്ച് സര്‍വീസ് നിര്‍ത്തി

ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് താരം ജയ്ഡന്‍ ആദംസിന് വിട

തിബോ കോര്‍ത്വ, ലുക്കാക്കു, ഡിബ്രൂയിനെ

ബെല്‍ജിയം സുവര്‍ണ തലമുറ മായുന്നു

ക്വാര്‍ട്ടറില്‍ സ്‌പെയിനു വേണ്ടി മികേല്‍ മെറിനൊ വിജയ ഗോള്‍ നേടുന്നു

സ്പാനിഷ് ഡിലൈറ്റ്; സൂപ്പര്‍ സബ്ബായിറങ്ങിയ മികേല്‍ മെറീനോ വിജയശില്‍പ്പി

14 തവണ മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഗായിക…ഇത്രയധികം തവണ കേരളത്തിന്റെ പുരസ്കാരം നേടിയ മറ്റൊരു ഗായികയില്ല

യൗവനത്തിലെ എസ്. ജാനകി (ഇടത്ത്) 86ലേക്ക് കടന്ന എസ്. ജാനകി (വലത്ത്)

പ്രണയവും വിരഹവും ഭക്തിയും കുട്ടിപ്പാട്ടുകളും വഴങ്ങുന്ന ഗായിക…മലയാളിയെ അത്ഭുതപ്പെടുത്തിയ ജാനികയുടെ റേഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.