Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംന്യാസി… സമര നായകന്‍; അറിയാം മഹന്ത് പരമഹംസ് രാമചന്ദ്രദാസിനെ

ചാറിപ്പെയ്ത ആരവങ്ങള്‍ക്കൊപ്പം കനം വയ്‌ക്കുന്ന മഴയിരമ്പങ്ങള്‍ക്ക് മീതെ വാജ്‌പേയി രാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന പ്രതിജ്ഞ പുതുക്കി. രാമജന്മഭൂമി വിമോചനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ദിഗംബര്‍ അഖാഡയിലെ മഠാധിപതി, രാമജന്മഭൂമി മുക്തിയജ്ഞസമിതിയുടെ നായകന്‍ മഹന്ത് പരമഹംസ് രാമചന്ദ്രദാസിന്റെ വിയോഗവേദിയായിരുന്നു അത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2024, 05:52 pm IST
in India
1989ലെ ശിലാന്യാസ വേളയില്‍ മഹന്ത് പരമഹംസ് രാമചന്ദ്രദാസ്

1989ലെ ശിലാന്യാസ വേളയില്‍ മഹന്ത് പരമഹംസ് രാമചന്ദ്രദാസ്

ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്ന 2003 ആഗസ്ത് ഒന്നിന്റെ സന്ധ്യയില്‍ സരയൂനദിക്കരയില്‍ ഒത്തുകൂടിയ ആയിരങ്ങള്‍ ഹൃദയത്തില്‍ തൊട്ടുമുഴക്കിയ ജയ്ശ്രീറാം വിളികള്‍ ആകാശത്തും അലയൊലികള്‍ സൃഷ്ടിച്ചു. ‘രാം ലല്ല ഹം ആയേംഗെ, മന്ദിര്‍ വഹീം ബനായേംഗേ’…. അന്നുയര്‍ന്ന ആ മുദ്രാവാക്യങ്ങള്‍ക്ക് വിലാപങ്ങളുടെയും വിതുമ്പലുകളുടെയും അകമ്പടിയുണ്ടായിരുന്നു.

അതൊരു പ്രക്ഷോഭമുഖമായിരുന്നില്ല. കരുത്തനായ ഒരു പ്രക്ഷോഭകാരിയുടെ അന്തിമചടങ്ങുകള്‍ക്ക് പങ്കെടുക്കാനെത്തിയ ജനതതിയുടെ പ്രഖ്യാപനമായിരുന്നു. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും അവിടെ സന്നിഹിതരായിരുന്നു.

ചാറിപ്പെയ്ത ആരവങ്ങള്‍ക്കൊപ്പം കനം വയ്‌ക്കുന്ന മഴയിരമ്പങ്ങള്‍ക്ക് മീതെ വാജ്‌പേയി രാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന പ്രതിജ്ഞ പുതുക്കി. രാമജന്മഭൂമി വിമോചനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ദിഗംബര്‍ അഖാഡയിലെ മഠാധിപതി, രാമജന്മഭൂമി മുക്തിയജ്ഞസമിതിയുടെ നായകന്‍ മഹന്ത് പരമഹംസ് രാമചന്ദ്രദാസിന്റെ വിയോഗവേദിയായിരുന്നു അത്. ഇരുപത് വര്‍ഷം പിന്നിടുന്നു. രാമചന്ദ്രദാസിന്റെ തപസും അടല്‍ജിയുടെ പ്രതിജ്ഞയും യാഥാര്‍ത്ഥ്യമാകുന്നു.

നിലപാടുകളിലെ തീവ്രത കൊണ്ട് എതിരാളികള്‍ തീവ്രവര്‍ഗീയവാദി എന്ന് അധിക്ഷേപിച്ചതാണ് മഹന്ത് പരമഹംസ രാമചന്ദ്രദാസിന്റെ പ്രക്ഷോഭജീവിതം. 1913ല്‍ ബിഹാറില്‍ ജനിച്ച ചന്ദ്രേശ്വര്‍ തിവാരി പിന്നീട് അയോധ്യയിലെത്തി ദിഗംബര്‍ അഖാഡയില്‍ സന്യാസിയാവുകയായിരുന്നു. 1947ല്‍ ഭാരതം സ്വതന്ത്രമാകുന്ന കാലത്ത് ഹിന്ദുമഹാസഭയുടെ ഫൈസാബാദ് സിറ്റി അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. 1949 ഡിസംബര്‍ 22ന്റെ രാത്രിയില്‍ രാമജന്മഭൂമിയിലെ തര്‍ക്കമന്ദിരത്തില്‍ രാമവിഗ്രഹം പ്രതിഷ്ഠിച്ച അഭിരാം ദാസിന്റെ സംഘത്തില്‍ പരമഹംസുണ്ടായിരുന്നു.

ഗോരഖ്പൂരിലെ ഗോരക്ഷാപീഠാധിപതി മഹന്ത് ദിഗ്വിജയ് നാഥിന്റെ നേതൃത്വത്തില്‍ രാമജന്മഭൂമി പ്രക്ഷോഭം കരുത്താര്‍ജിച്ചപ്പോള്‍ രാമചന്ദ്രദാസ് മുന്നണിപ്പോരാളിയായി. 1984ല്‍, വിശ്വഹിന്ദുപരിഷത്ത് ആദ്യ ധര്‍മ്മ സന്‍സദ് വിളിച്ചുചേര്‍ത്ത് രാമജന്മഭൂമി ന്യാസ് രൂപീകരിച്ചപ്പോള്‍ അതിന്റെ അദ്ധ്യക്ഷനായി. മരണം വരെയും അതേ പദവിയില്‍ തുടര്‍ന്നു. പ്രക്ഷോഭത്തിന്റെ നാളുകളില്‍ ആ തീപ്പൊരി പ്രസംഗങ്ങള്‍ ജനലക്ഷങ്ങളെ ഇളക്കിമറിച്ചു.

1986 ഫെബ്രുവരിയില്‍, കോടതി ഉത്തരവിലൂടെ തര്‍ക്കമന്ദിരത്തിന്റെ പൂട്ട് തുറക്കുകയും കേസുകള്‍ ഫൈസാബാദില്‍ നിന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തതോടെ അദ്ദേഹവും അതില്‍ കക്ഷിയായി. തീവ്രവര്‍ഗീയവാദിയെന്ന ആക്ഷേപങ്ങള്‍ക്കിടയിലും രാമചന്ദ്രദാസ് എതിരാളികളുടെയും മനംകവര്‍ന്നു. എതിര്‍ ഹര്‍ജിക്കാരനായ ഹാഷിം അന്‍സാരി പിന്നീട് മഹന്തിന്റെ ആരാധകനായത് അങ്ങനെയാണ്. അടല്‍ജിയുടെ ഭരണകാലത്ത് തര്‍ക്കം കോടതിയുടെ പരിഗണനയിലിരിക്കെ നടപടികള്‍ക്ക് വേഗം പോര എന്ന് കലഹിക്കാനും അദ്ദേഹം തയാറായി. രാമന്‍ വിശ്വാസവും ആദര്‍ശവുമാണെന്നും എതിര്‍പ്പ് ഏത് ഭാഗത്തുനിന്നായാലും നേരിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഭിന്നതകള്‍ക്കെതിരായ പോരാട്ടമായിരുന്നു ആ ജീവിതം. പ്രാണപ്രതിഷ്ഠയ്‌ക്കൊരുങ്ങുന്ന ശ്രീരാമജന്മഭൂമി അങ്കണത്തില്‍ മഹന്ത് പരമഹംസ് രാമചന്ദ്രദാസിന്റെ ചിത്രങ്ങളും ഇടം പിടിച്ചിട്ടുണ്ട്. കര്‍സേവകപുരത്തും രാമമന്ദിരകാര്യശാലയിലും പോരാളികളുടെ നായകരുടെ കൂട്ടത്തില്‍ സംന്യാസിയായ സമരനായകന്റെ ചിത്രവും സ്ഥാപിച്ചിട്ടുണ്ട്.

Tags: AyodhyaRam Mandir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

പുതിയ വാര്‍ത്തകള്‍

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.