Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎം വളര്‍ത്തുന്ന മതവിദ്വേഷ രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2024, 02:26 am IST
in Editorial

ക്രൈസ്തവ പുരോഹിതന്മാരെ പരസ്യമായി അവഹേളിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രംഗത്തുവന്നതില്‍ ഈ മന്ത്രിയുടെ സ്വഭാവവും മതവിശ്വാസികളോടുള്ള സിപിഎമ്മിന്റെ പൊതുസമീപനവും അറിയാവുന്നവര്‍ക്ക് അതിശയം തോന്നില്ല. ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും, മുന്തിരിവാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം മറന്നുവെന്നുമാണ് പുന്നപ്രയില്‍ ഒരു പാര്‍ട്ടി പരിപാടിയില്‍ സജി ചെറിയാന്‍ പ്രസംഗിച്ചത്. ഇരിക്കുന്ന പദവിയുടെ ഔന്നത്യം നോക്കി സംസാരിക്കുന്നയാളല്ല താനെന്ന് മന്ത്രി സജി ചെറിയാന്‍ ഇതിനു മുന്‍പ് പലതവണ തെളിയിച്ചിട്ടുള്ളതാണ്. പറഞ്ഞത് വിഴുങ്ങാനും മാറ്റിപ്പറയാനുമൊന്നും മടിയില്ലാത്തയാളുമാണ്. ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചതിന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന സജി ചെറിയാന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് വകുപ്പില്‍ പോലും മാറ്റമില്ലാതെ മന്ത്രിസഭയില്‍ തിരിച്ചെത്താനായത്. മുഖ്യമന്ത്രിയുടെ പിന്‍ബലമുള്ളതിനാല്‍ എന്തും പറയാനുമുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നു കരുതുന്ന ചെറിയാന് ആരെ ആക്ഷേപിക്കാനും മടിയില്ല. പിണറായിയുടെ സഹായത്തോടെ ആലപ്പുഴ ജില്ലയിലെ പാര്‍ട്ടി പിടിച്ചെടുത്ത ഈ നേതാവ് വി.എസ്. അച്യുതാനന്ദനും ജി. സുധാകരനും മറ്റുമെതിരെ നടത്തിയിട്ടുള്ള തരംതാണ വിമര്‍ശനങ്ങള്‍ ഇതിന് തെളിവാണ്. പാര്‍ട്ടിക്കതീതമായി തനിക്കൊപ്പം നില്‍ക്കുന്ന ഒരു സംഘത്തെ വളര്‍ത്തിയെടുത്താണ് സജി ചെറിയാന്‍ മറ്റുള്ളവര്‍ക്കുമേല്‍ കുതിരകയറുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് ക്രൈസ്തവ പുരോഹിതന്മാരെ അവഹേളിക്കാനും മുതിര്‍ന്നിരിക്കുന്നത്.

സിപിഎമ്മും മറ്റും നടത്തുന്ന കുപ്രചാരണങ്ങളെ അവഗണിച്ച് ക്രൈസ്തവ മതന്യൂനപക്ഷങ്ങള്‍ ബിജെപിയോടും കേന്ദ്ര സര്‍ക്കാരിനോടും ആഭിമുഖ്യം പുലര്‍ത്തുന്നതാണ് സജി ചെറിയാനെപ്പോലുള്ളവരെ പ്രകോപിപ്പിക്കുന്നത്. പത്തനംതിട്ടയില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പുരോഹിതനടക്കം അന്‍പതോളം പേര്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്‍ഡിഎ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്തുമസ് സ്‌നേഹസംഗമത്തില്‍ ബിജെപി അംഗത്വമെടുത്ത ഇവരെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയുണ്ടായി. സിപിഎം അടക്കം വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ ഭാരവാഹികളായി പ്രവര്‍ത്തിച്ചിരുന്നവരാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന യജ്ഞത്തില്‍ ആകൃഷ്ടരായി ബിജെപിയിലെത്തിയത്. കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിലാണ് ഇവര്‍ ദേശീയതയുടെ രാഷ്‌ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ബിജെപിയിലേക്ക് വന്നത്. ഇതാണ് സജി ചെറിയാന്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാരെ അപകീര്‍ത്തിപ്പെടുത്താനുള്ള അടിയന്തര പ്രകോപനമെന്നു തോന്നുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന തൃശൂരിലെ മഹിളാ സംഗമത്തില്‍ വന്‍തോതില്‍ ക്രൈസ്തവ പങ്കാളിത്തമുണ്ടാകുമെന്നു മുന്‍കൂട്ടിക്കണ്ട് ക്രൈസ്തവ മത നേതൃത്വത്തെ ഭീഷണിപ്പെടുത്താനുള്ള സിപിഎമ്മിന്റെ ദുഷ്ടലാക്കാണ് സജി ചെറിയാന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയസാധ്യത കല്‍പ്പിക്കപ്പെടുന്ന തൃശൂര്‍ മണ്ഡലത്തില്‍ പ്രബലശക്തിയായ ക്രൈസ്തവരെ പാര്‍ട്ടിക്കെതിരാക്കുകയെന്നതാണ് ഇതിലെ തന്ത്രം.

ക്രൈസ്തവ മത ന്യൂനപക്ഷത്തെ ദ്രോഹിക്കുകയെന്നതും, ആ മതനേതൃത്വത്തെ നിന്ദിക്കുകയെന്നതും ബിജെപിയുടെ നയമല്ല. ക്രൈസ്തവ പുരോഹിതന്മാരെ നികൃഷ്ടജീവികളെന്നും മറ്റും വിളിച്ചിട്ടുള്ളത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മുമാണ്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ എല്ലാക്കാലത്തും രാജ്യത്തുണ്ടായിട്ടുണ്ട്. ഇതില്‍ പലതും ഒറ്റപ്പെട്ട സംഭവങ്ങളും പര്‍വതീകരിച്ച് കാണിച്ചിട്ടുള്ളവയുമാണ്. ബിജെപിയോ കേന്ദ്ര സര്‍ക്കാരോ ഇക്കാര്യത്തില്‍ പക്ഷപാതപരമായി പെരുമാറിയിട്ടില്ല. മണിപ്പൂരിലേത് ക്രൈസ്തവ-ഹിന്ദു സംഘര്‍ഷമല്ലെന്നും, അത് ഗോത്രങ്ങള്‍ തമ്മിലെ സംഘര്‍ഷമാണെന്നും ഉത്തരവാദിത്വപ്പെട്ട ക്രൈസ്തവ മതനേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ കേരളത്തിലടക്കം മതന്യൂനപക്ഷ വോട്ടുബാങ്കിനെ ആകര്‍ഷിച്ചുനിര്‍ത്താന്‍ ചില രാഷ്‌ട്രീയപാര്‍ട്ടികള്‍ ഇതിന്റെ പേരില്‍ കുപ്രചാരണം നടത്തുകയാണ്. ഈ കെണിയില്‍ വീഴാതിരിക്കാനുള്ള വിവേകം വിവിധ ക്രൈസ്തവ മത നേതൃത്വത്തിനുണ്ട്. അത് അവര്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ക്രിസ്മസിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹിയില്‍ സംഘടിപ്പിച്ച വിരുന്നുസല്‍ക്കാരത്തില്‍ രാജ്യത്തെ ക്രൈസ്തവ മതമേധാവികള്‍ പങ്കെടുക്കുകയുണ്ടായി. കലവറയില്ലാത്ത സ്‌നേഹം പങ്കുവയ്‌ക്കുകയും ചെയ്തു. കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ മാര്‍പാപ്പ അധികം വൈകാതെ ഭാരതം സന്ദര്‍ശിക്കുമെന്നും പ്രധാനമന്ത്രി മോദി പറയുകയുണ്ടായി. ഇതിന്റെയൊക്കെ അനുരണനങ്ങള്‍ കേരളത്തിലുണ്ടാവരുതെന്ന നിക്ഷിപ്ത താല്‍പ്പര്യമാണ് സിപിഎമ്മിനുള്ളത്. മതസ്പര്‍ദ്ധ വളര്‍ത്തി രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയുണ്ടാവുമെന്നു വരുമ്പോഴാണ് അന്തരീക്ഷം കലുഷിതമാക്കാന്‍ സിപിഎം നോക്കുന്നത്. ഇസ്ലാമിക തീവ്രവാദികളുമായി കൈകോര്‍ത്തുകൊണ്ടുള്ള ഈ വിദ്വേഷ രാഷ്‌ട്രീയത്തെ കരുതിയിരിക്കണം.

Tags: cpmSaji CheriyanChristian community
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിലും നേതൃത്വത്തിനെതിരെ വിമര്‍ശനം

Kerala

വീണ ജോര്‍ജ് പരാജയപ്പെട്ടത് പെരുമാറ്റത്തിലെ അപാകത മൂലം- സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

Kerala

മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാല്‍ സ്വീകരിക്കുമെന്ന് ജി സുധാകരന്‍, വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതിനെ ആരും വിമര്‍ശിച്ചിട്ടില്ല

Kerala

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

Kerala

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

പുതിയ വാര്‍ത്തകള്‍

പാർട്ടി ഓഫീസുകൾ എങ്ങനെയും തുറക്കണം , ഞാൻ തന്നെ പെയിന്റ് ചെയ്ത് തരാമെന്ന് മമത ; ടിഎംസി പുനസംഘടിപ്പിക്കാൻ നീക്കം

യഥാര്‍ത്ഥ പ്രതിപക്ഷമായി ബിജെപി പ്രവര്‍ത്തിക്കും, എല്‍ഡിഎഫിനും യുഡിഎഫിനും പകരം മൂന്നാം ബദല്‍ ഉയര്‍ന്നുവന്നു – എം ടി രമേശ്

കുംഭമേളയില്‍ പങ്കെടുക്കാന്‍ ബുക്ക് ചെയ്ത ഹോട്ടല്‍ മുറി നിഷേധിച്ചു: ഐആര്‍സിടിസിക്കും മേക്ക് മൈ ട്രിപ്പിനുമെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

ഹിന്ദു സമുദായ നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ നിന്നും കമ്മ്യൂണിസ്റ്റ്കാരില്‍ നിന്നും കിട്ടേണ്ടതു കിട്ടി

അമേരിക്കയ്‌ക്ക് കടിച്ചാല്‍ പൊട്ടാത്ത കുരുവാണ് ചൈനയെന്ന് നയതന്ത്രനിരീക്ഷകര്‍

‘ ഭാര്യയും കുടുംബവും എന്നെ അടിമയെപ്പോലെ ആണ് കാണുന്നത് ; ഒരു ദിവസം ഞാനീ ലോകം വിടും’; നിറകണ്ണുകളോടെ നടന്‍ രവി മോഹൻ

ആന്ധ്രയിൽ മൂന്നാമത്തെ കുട്ടി ജനിച്ചാൽ രക്ഷിതാക്കൾക്ക് 30,000, നാലാമത്തെ കുട്ടിക്ക് 40,000; മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രഖ്യാപനം

ഹിന്ദു ഭക്തരുടെ ആഹ്ളാദം (വലത്ത്)

ഭോജ്ശാല സരസ്വതി ക്ഷേത്രം തുറക്കാനുള്ള കോടതിവിധി നിര്‍ഭാഗ്യകരമെന്ന് എംഎ ബേബി, ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുമെന്ന് ബേബി

സിംഗിൾ മദറായി 30 വർഷം , ഇല്ലെങ്കിൽ ഞാനിന്നും ആ പാവം പെണ്ണായി നിൽക്കുമായിരുന്നു ; മുകേഷിനു നന്ദി പറഞ്ഞ് സരിത

മുഖ്യമന്ത്രി ആരെന്ന് തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും മുസ്ലിംലീഗും: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.