Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

രാമക്ഷേത്രത്തെ ഭയക്കുന്ന കോണ്‍ഗ്രസ്

രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണപത്രം ലഭിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ചടങ്ങില്‍ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇനിയും സാധിക്കുന്നില്ല. രാജ്യവിഭജനത്തിന് തന്നെ വഴിവെച്ച മുസ്ലിംലീഗുമായി സ്വതന്ത്രഭാരതത്തില്‍ സഖ്യം തുടര്‍ന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വെറുമൊരു പ്രാദേശിക പാര്‍ട്ടിയായി അപ്രസക്തമായി നിലനില്‍ക്കുന്ന മുസ്ലിം ലീഗ് ഇന്നും കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നു എന്നത് ആശങ്കാജനകമാണ്.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Dec 30, 2023, 05:11 am IST
in Main Article

രാഷ്‌ട്രത്തിന്റെ മനസ്സിനൊപ്പം നില്‍ക്കേണ്ട കാലത്തൊന്നും കോണ്‍ഗ്രസ് അതു നിര്‍വഹിച്ചിട്ടില്ല. ബ്രിട്ടീഷുകാരന്‍ സ്ഥാപിച്ച ആ പാര്‍ട്ടിയുടെ നിലപാടുകള്‍ നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം രാഷ്‌ട്ര വിരുദ്ധമായതില്‍ അസ്വാഭാവികത ഇല്ലതാനും. അഞ്ഞൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് അയോധ്യയില്‍ തകര്‍ത്തെറിയപ്പെട്ട രാഷ്‌ട്രത്തിന്റെ സ്വാഭിമാനം വീണ്ടെടുക്കപ്പെടുമ്പോള്‍ കോണ്‍ഗ്രസിന് അതില്‍ കാഴ്ചക്കാരുടെ റോള്‍ പോലും ആവശ്യമില്ല. എന്നിട്ടും, കോണ്‍ഗ്രസിന്റെ നേതൃത്വത്തിന് പ്രത്യേക ക്ഷണപത്രം അയക്കാനായിരുന്നു അയോധ്യാ തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി, അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്, ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്.

രാജ്യത്തെ പ്രധാന രാഷ്‌ട്രീയ കക്ഷികളുടെ നേതാക്കള്‍ക്കും ട്രസ്റ്റിന്റെ ഭാഗത്തുനിന്നുള്ള ക്ഷണപത്രം പോയി. പ്രമുഖരായ ആറായിരത്തോളം പേര്‍ക്കാണ് പ്രത്യേക ക്ഷണക്കത്ത് ട്രസ്റ്റ് അയച്ചത്. പ്രതിപക്ഷത്തെ ചില രാഷ്‌ട്രീയ നേതാക്കള്‍ ഒഴികെ മറ്റെല്ലാവരും തന്നെ അയോധ്യയിലെ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിച്ചതില്‍ അത്യാഹ്ലാദിക്കുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോടിക്കണക്കിന് ഭക്ത ജനങ്ങളാണ് അയോധ്യയിലേക്ക് എത്താനായി മനസാല്‍ തയ്യാറെടുത്തിരിക്കുന്നത്. എന്നാല്‍ പതിവു പോലെ വിഷം വമിപ്പിക്കുന്ന പ്രചാരണം ആദ്യം തുടങ്ങിയത് സിപിഎം ആയിരുന്നു. അയോധ്യയില്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെ ബിജെപി രാഷ്‌ട്രീയം കളിക്കുകയാണെന്നും അതിനാല്‍ തന്നെ ക്ഷണം നിരസിക്കുന്നുവെന്നുമായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന. ന്യൂനപക്ഷ പ്രീണന രാഷ്‌ട്രീയമാണ് യെച്ചൂരിയുടെ ലക്ഷ്യമെന്ന് കേരളത്തിലെയും ബംഗാളിലെയും സിപിഎം നേതാക്കളുടെ തുടര്‍ പ്രസ്താവന ബോധ്യമാക്കി.

സ്വന്തം പേരില്‍ സീതയും രാമനും ഉള്ള ഒരാള്‍ക്കെങ്ങനെ ഇത്തരം നിലപാടുകളെടുക്കാന്‍ കഴിയുമെന്ന പരിഹാസമാണ് കേന്ദ്രമന്ത്രിമാരും വിശ്വഹിന്ദു പരിഷത്ത് നേതൃത്വവും യെച്ചൂരിക്കുള്ള മറുപടിയായി നല്‍കിയത്. ബംഗാളിലെ മുസ്ലിം വോട്ടുകളില്‍ കണ്ണുവെച്ച് മമതാ ബാനര്‍ജിയും രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനം. എന്നാല്‍ ക്ഷണം ലഭിച്ചാല്‍ ക്ഷേത്ര ഉദ്ഘാടനത്തിന് പോകുമെന്ന് പരസ്യമായി പ്രഖ്യാപിച്ച സമാജ് വാദി പാര്‍ട്ടി എംപി ഡിംപിള്‍ യാദവും ക്ഷേത്ര ഉദ്ഘാടനത്തില്‍ രാഷ്‌ട്രീയം കാണേണ്ടതില്ലെന്ന ജെഡിയു നേതൃത്വത്തിന്റെ പ്രസ്താവനകളും പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളിലെ ഭിന്നത വ്യക്തമാക്കുന്നു. അയോധ്യയില്‍ രാമക്ഷേത്രത്തിനായി മുന്നില്‍ നിന്നു പ്രക്ഷോഭം നയിച്ച ശിവസേനാ നേതാവ് ബാലാസാഹേബ് താക്കറേയുടെ മകന്‍ ഉദ്ധവ് താക്കറെ അയോധ്യയിലേക്ക് പോകുമോ എന്നതാണ് ഉയരുന്ന സംശയം.

എന്നാല്‍ ഏറ്റവും വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടി തന്നെയാണ്. പോകാനും വയ്യ, പോകാതിരിക്കാനും വയ്യ എന്നതാണ് അവരുടെ അവസ്ഥ. ഏറ്റവും കൂടുതല്‍ എംപിമാരെ നല്‍കിയ കേരളാ ഘടകത്തില്‍ നിന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റിന് വലിയ സമ്മര്‍ദ്ദമാണ് ക്ഷണം നിരസിക്കാനായി ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ്നാട് കോണ്‍ഗ്രസും സമാന നിലപാടിലാണ്. എന്നാല്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ രാമക്ഷേത്ര ഉദ്ഘാടനത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നാലുള്ള ഭവിഷ്യത്തുകള്‍ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പങ്കെടുക്കണമെന്ന നിലപാട് മധ്യപ്രദേശ്, യുപി സംസ്ഥാന നേതാക്കള്‍ ദേശീയ നേതൃത്വവുമായി പങ്കുവെച്ചു. പല സംസ്ഥാനങ്ങളിലെയും നേതാക്കളും പരസ്പര വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ ആരംഭിച്ചതോടെ അയോധ്യാ വിഷയത്തില്‍ യാതൊരു പ്രസ്താവനയും പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ്.

ഇതിനിടെയാണ്, താനൊരു തമിഴ്നാട്ടുകാരിയാണെന്നും തനിക്ക് രാമനെ അറിയില്ലെന്നുമുള്ള കോണ്‍ഗ്രസ് നേതാവും കരൂര്‍ ലോക്സഭാംഗവുമായ ജ്യോതിമണിയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിവാദമായി പടരുന്നത്. തമിഴ്നാട്ടിലൊരിടത്തും ശ്രീരാമന്റെ ക്ഷേത്രങ്ങളില്ലെന്നും രാമനാരാണെന്നറിയില്ലെന്നുമുള്ള ജ്യോതിമണിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. തമിഴ്നാട്ടിലെ നൂറുകണക്കിന് ശ്രീരാമ ക്ഷേത്രങ്ങളുടെ പേരുകളും രാമായണവുമായി ബന്ധപ്പെട്ടുള്ള തമിഴ്നാട്ടിലെ നൂറുകണക്കിന് സ്ഥലനാമങ്ങളും ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പ്രസ്താവനയെ തുറന്നുകാട്ടുകയാണ് പലരും. സനാതന ധര്‍മ്മത്തെ ഇല്ലാതാക്കുമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയും ദേശീയ തലത്തില്‍ കോണ്‍ഗ്രസിനാണ് തിരിച്ചടി നല്‍കിയത്.

കേരളത്തില്‍ തീവ്ര ഇസ്ലാമിക സംഘടനയായ കേരളാ ജമായത്തുള്‍ ഉലമ(സമസ്ത)യും മുസ്ലിംലീഗുമാണ് രാമക്ഷേത്ര ഉദ്ഘാടനത്തെ എതിര്‍ക്കുന്ന പ്രധാന കക്ഷികള്‍. ഇവരുടെ വലിയ ഭീഷണിയാണ് കോണ്‍ഗ്രസിന് മേലുള്ളത്. ഒപ്പം സിപിഎമ്മിന്റെ കുത്തിത്തിരുപ്പ് കൂടിയാകുമ്പോള്‍ കേരളാ രാഷ്‌ട്രീയം ഒരിക്കല്‍ക്കൂടി ഇസ്ലാമിക വിഘടനവാദ അജണ്ടകള്‍ക്ക് വഴങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ദേശീയ തലത്തിലും കോണ്‍ഗ്രസ് അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഈ അജണ്ടയ്‌ക്ക് മുന്നില്‍ മുട്ടുകുത്തുമോ എന്നത് വരും നാളുകളില്‍ കണ്ടറിയാം.

അയോധ്യയില്‍ ക്ഷേത്രനിര്‍മ്മാണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി, രാമന്‍ എല്ലാവരുടേതുമാണെന്ന പ്രസ്താവന നടത്തുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലായിരുന്നു അത്. ബാബറി മസ്ജിദിന്റെ ഗേറ്റ് തുറന്നുകൊടുത്തത് രാജീവ് ഗാന്ധിയാണെന്ന് മറക്കരുതെന്ന പ്രസ്താവനയുമായി കമല്‍നാഥും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കാനുള്ള തന്ത്രങ്ങളായിരുന്നു നേതാക്കളുടെ ഈ പ്രസ്താവനകളെന്ന് വ്യക്തമായറിയാവുന്ന വടക്കന്‍ ഭാരതത്തിലെ ജനങ്ങള്‍ ഒരിക്കല്‍ക്കൂടി കോണ്‍ഗ്രസിനെ തോല്‍പ്പിച്ചത് ബാക്കിപത്രം.

രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണപത്രം ലഭിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ചടങ്ങില്‍ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇനിയും സാധിക്കുന്നില്ല. രാജ്യവിഭജനത്തിന് തന്നെ വഴിവെച്ച മുസ്ലിംലീഗുമായി സ്വതന്ത്രഭാരതത്തില്‍ സഖ്യം തുടര്‍ന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വെറുമൊരു പ്രാദേശിക പാര്‍ട്ടിയായി അപ്രസക്തമായി നിലനില്‍ക്കുന്ന മുസ്ലിം ലീഗ് ഇന്നും കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നു എന്നത് ആശങ്കാജനകമാണ്. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം പുറംതിരിഞ്ഞു നില്‍ക്കാറുള്ള കോണ്‍ഗ്രസിന് രാമക്ഷേത്ര ഉദ്ഘാടന വേളയിലും മറിച്ചൊരു നിലപാട് ഉണ്ടാവാന്‍ തരമില്ല. പ്രത്യേകിച്ച് ഇടതു ലിബറലുകളാല്‍ നിയന്ത്രിക്കപ്പെടുന്ന രാഹുല്‍ഗാന്ധിയുടെ പാര്‍ട്ടിയില്‍ നിന്ന് മറിച്ചൊരു നിലപാടുണ്ടായാല്‍ അത് അത്ഭുതമാണ്.

Tags: congressRam Mandir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

Kerala

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.