Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജി. സുധാകരന്‍ പറയുന്ന അപ്രിയ സത്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2023, 05:00 am IST
in Editorial

മുന്‍മന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ ജി. സുധാകരന്‍ സ്വന്തം പാര്‍ട്ടിയെക്കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞ ചില കാര്യങ്ങള്‍ നേതൃത്വത്തിന്റെ മുഖംമുടി വലിച്ചുകീറുന്നതാണ്. സിപിഎം നേതാക്കളുടെ പ്രവര്‍ത്തനശൈലിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സുധാകരന്‍ നടത്തിയത്. പാര്‍ട്ടിയുടെ ഭാരവാഹിത്വം വഹിക്കുന്നവര്‍ പുറത്തുള്ളവര്‍ക്കും സ്വീകാര്യരാവണമെന്നും, അങ്ങനെയാണ് പാര്‍ട്ടി വളരുന്നതെന്നും പറഞ്ഞ സുധാകരന്‍, അഞ്ചാറുപേര്‍ കെട്ടിപ്പിടിച്ചിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകുമോയെന്നും ചോദിക്കുകയുണ്ടായി. ഇങ്ങനെ ചെയ്താല്‍ പാര്‍ട്ടി വളരുമെന്ന് ചിലര്‍ കരുതുന്നത് തെറ്റാണെന്നും സുധാകരന്‍ പറഞ്ഞിരിക്കുന്നു. ഒരു പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പഴയ കാര്യങ്ങളൊന്നും പറയരുതെന്ന് ഒരു എംഎല്‍എ പറഞ്ഞതായും സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു. പഴയ കാര്യങ്ങള്‍ പറഞ്ഞില്ലെങ്കിലും ജനങ്ങള്‍ക്ക് അതൊക്കെ ഓര്‍മയുണ്ടെന്ന് സുധാകരന്‍ പറയുമ്പോള്‍ അത് എന്തൊക്കെയാണെന്ന സാമാന്യധാരണ എല്ലാവര്‍ക്കുമുണ്ടാവും. രാജ്യത്ത് പന്ത്രണ്ട് ശതമാനം ഉണ്ടായിരുന്ന കമ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ രണ്ടര ശതമാനത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. അതുകൊണ്ട് നമ്മളാണ് എല്ലാറ്റിനും മേലെ എന്ന മനോഭാവം മാറ്റണമെന്ന് പാര്‍ട്ടിക്കാരെ ഉപദേശിക്കാനും സുധാകരന്‍ മറന്നില്ല. വാക്കും പ്രവൃത്തിയും നല്ലതായിരിക്കണം. അല്ലാതെ മറ്റുള്ളവരുടെ മുഖത്ത് അടി കൊടുത്തിട്ട് അത് വിപ്ലവമാണെന്നു പറയുന്നത് ശരിയായ ശൈലിയല്ലെന്നും സുധാകരന്‍ പറഞ്ഞിരിക്കുന്നു. എല്‍ഡിഎഫ് ഭരണകാലത്ത് സാംസ്‌കാരിക നായകന്മാരായിരുന്നവരാണ് സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തെ തകര്‍ത്തതെന്നുകൂടി സുധാകരന്‍ തുറന്നടിച്ചിരിക്കുകയാണ്.

സിപിഎമ്മിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാവായ ജി. സുധാകരന്‍ വി.എസ്. അച്യുതാനന്ദന്റെ തട്ടകമായിരുന്ന ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടിയുടെ അവസാന വാക്കായിരുന്നു. വിഎസിനെ നേരിടാന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ സമര്‍ത്ഥമായി ഉപയോഗിച്ച സുധാകരന്‍ ഒന്നാം പിണറായി മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയുമായിരുന്നു. മറ്റ് മന്ത്രിമാരെ അപേക്ഷിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സുധാകരനെ ഇടതുമുന്നണിക്ക് അധികാരത്തുടര്‍ച്ച ലഭിച്ചപ്പോള്‍ പിണറായി വിദഗ്ധമായി തഴഞ്ഞു. തെരഞ്ഞെടുപ്പില്‍ ജയിച്ചുവരുമെന്നുള്ളതിനാല്‍ മത്‌സരിക്കാന്‍ സീറ്റുപോലും നല്‍കിയില്ല. കരുത്തനായ സുധാകരനെ വെട്ടാന്‍ സജി ചെറിയാനെയാണ് പിണറായി രംഗത്തിറക്കിയത്. തത്വദീക്ഷയില്ലാത്ത രാഷ്‌ട്രീയനേതാവായി അറിയപ്പെടുന്ന ചെറിയാന്‍ പാര്‍ട്ടിക്കകത്തും പുറത്തുമുള്ള മതമൗലികവാദികളെ കൂട്ടുപിടിച്ച് സുധാകരനെ ഒതുക്കി. അനുഭവസമ്പത്തും അക്കാദമിക് യോഗ്യതയുമൊക്കെയുള്ള സുധാകരനെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. സുധാകരന്റെ രാഷ്‌ട്രീയ ജീവിതംതന്നെ ഇതിലൂടെ റദ്ദാക്കപ്പെടുകയായിരുന്നു. പാര്‍ട്ടിക്കുള്ളിലെ അപ്രിയ സത്യങ്ങള്‍ വിൡച്ചുപറയാന്‍ മടികാണിക്കാത്ത സുധാകരന്‍ ഇക്കാരണത്താല്‍ പലതവണ വിവാദപുരുഷനായി വാര്‍ത്തകളില്‍ നിറയുകയുണ്ടായി. പാര്‍ട്ടിയെ നയിക്കുന്നത് ക്രിമിനലുകളാണെന്ന സുധാകരന്റെ വിമര്‍ശനം നേതൃത്വത്തില്‍ പലരെയും ഞെരിപിരികൊള്ളിച്ചു. പാര്‍ട്ടി കാര്യങ്ങളിലുള്ള അറിവും ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ചങ്കൂറ്റവും സുധാകരനെ വ്യത്യസ്തനാക്കുന്നു. ഇതിനാലാണ് പാര്‍ട്ടി നേതാക്കളുടെ മുഖം നോക്കാതെ മുഖത്തുതന്നെ നോക്കി പലതും വിളിച്ചുപറയാന്‍ മടിക്കാത്തത്. ആരും മറുത്തുപറയാറില്ല. അതിനു മുതിരുന്നവര്‍ ഈ നേതാവിന്റെ നാവിന്റെ ചൂടറിയും.

ജി. സുധാകരന്റെ ഇപ്പോഴത്തെ വിമര്‍ശനത്തിന് ഒരു പശ്ചാത്തലമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസംഘവും നടത്തിയ നവകേരള സദസ്സിനെ വ്യത്യസ്തമാക്കിയത് ഓരോ ദിവസവും അരങ്ങേറിയ അക്രമങ്ങളാണ്. അനുദിനം യാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം സിപിഎമ്മുകാരും പോലീസുകാരും ഒറ്റയ്‌ക്കും കൂട്ടായും രാഷ്‌ട്രീയ പ്രതിയോഗികളുടെമേല്‍ വന്യമായ ശൗര്യത്തോടെ ചാടിവീഴുകയായിരുന്നു. ഇതിനെ പിന്തുണയ്‌ക്കുകയും ന്യായീകരിക്കുകയും ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ചെയ്തത്. ജി. സുധാകരന്‍ പറയുന്നതുപോലെ ആളുകളുടെ മുഖത്തടിക്കുകയും മര്‍ദ്ദിക്കുകയുമൊക്കെ ചെയ്തിട്ട് അതാണ് വിപ്ലവമെന്ന് ഭാവിക്കുകയാണ് പാര്‍ട്ടി സഖാക്കളും കാക്കിയിട്ട സഖാക്കളും. ഇത് ശരിയല്ലെന്നു പറയാന്‍ ഒരാളെങ്കിലും ഉണ്ടായത് നന്നായി. സുധാകരന്റെ വിമര്‍ശനത്തോട് സജി ചെറിയാനും മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മൗനം പാലിക്കുന്നത് അര്‍ത്ഥഗര്‍ഭമാണ്. നിഷേധിച്ചാല്‍ സുധാകരന്‍ കൂടുതല്‍ പ്രകോപിതനാവുമെന്ന് അവര്‍ ഭയക്കുന്നുണ്ടാവും. സുധാകരന്‍ ചൂണ്ടിക്കാണിച്ച സിപിഎമ്മുകാരുടെ അക്രമാസക്തിയും അഹങ്കാരവും മറ്റുള്ളവര്‍ക്ക് അറിയാവുന്നതാണ്. പലരും അനുഭവസ്ഥരുമാണ്. സുധാകരനെപ്പോലൊരാളും അത് പറയാന്‍ നിര്‍ബന്ധിതനായി എന്നതാണ് ശ്രദ്ധേയം. അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും സിപിഎം അനുവര്‍ത്തിക്കുന്ന ഹിംസയാണ് കേരളത്തെ ഇത്രമേല്‍ അധഃപ്പതിപ്പിച്ചത്. ഇതിന്റെ പ്രതിഫലനമാണ് സര്‍ക്കാരിന്റെ ഒത്താശയോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ സര്‍വകലാശാലകള്‍ക്കകത്തും പുറത്തും അരങ്ങേറുന്നത്.

 

Tags: cpmG.SudhakaranUnpleasant truths
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

News

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.