Categories: Kerala

കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം; കൊലപാതകം നടത്തിയത് അമ്മ

അഗ്‌നിശമന സേന എത്തി നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

Published by

തിരുവനന്തപുരം: ചോരക്കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകം നടത്തിയത് അമ്മയെന്ന് പൊലീസ്. മാതാവ് സുരിത കുറ്റം സമ്മതിച്ചു. അവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

36 ദിവസം പ്രായമുളള കുഞ്ഞിനെ ഉറങ്ങിക്കിടന്നപ്പോള്‍ എടുത്തുകൊണ്ടുപോയി കിണറ്റിലെറിഞ്ഞെന്ന് സുരിത മൊഴി നല്‍കി. സാമ്പത്തിക പ്രതിസന്ധി, മാനസിക പ്രശ്‌നങ്ങള്‍, കടുത്ത വിഷാദം തുടങ്ങിയവയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

കുഞ്ഞിനെ കാണാനില്ലെന്ന് സുരിത പിതാവിനോട് പറഞ്ഞതിന് പിന്നാലെയാണ് ഭര്‍ത്താവ് സജിയെ വിവരം അറിയിച്ചത്. കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് സജി പോത്തന്‍കോട് പൊലീസിന് പരാതി നല്‍കി. പൊലീസ് വീട്ടിലെത്തി പരിശോധന നടത്തവെ കുഞ്ഞിന്റെ ടവ്വല്‍ കിണറിന്റെ കൈവരിയില്‍ കണ്ടെത്തി.

തുടര്‍ന്ന് അഗ്‌നിശമന സേന എത്തി നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് സുരിതയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിലാണ് സുരിത കുറ്റം സമ്മതിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by