Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയ്‌ക്കെതിരെ നുണപ്രചരണത്തിന് ചൈനാപണം വാങ്ങിയ ന്യൂസ് ക്ലിക്ക് എഡിറ്ററും മറ്റും കുടുങ്ങും; എല്ലാം പറയാനൊരുങ്ങി ന്യൂസ് ക്ലിക്ക് ഉദ്യോഗസ്ഥന്‍

ചൈന അനുകൂല പ്രചരണം നടത്താനും ഇന്ത്യയ്‌ക്കെതിരെ നുണപ്രചരിപ്പിക്കാനും ചൈനയില്‍ പനിന്നും പണം വാങ്ങിയെന്ന ആരോപണത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഓണ്‍ലൈന്‍ വാര‍്ത്താ വെബ്സൈറ്റായ ന്യൂസ് എഡിറ്റര്‍ കുടുങ്ങും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2023, 11:16 pm IST
in India
ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്തയെ അറസ്റ്റിന് ശേഷം കൊണ്ടുപോകുന്നു. പിന്നില്‍ ന്യൂസ് ക്ലിക്ക് എച്ച് ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തി

ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്തയെ അറസ്റ്റിന് ശേഷം കൊണ്ടുപോകുന്നു. പിന്നില്‍ ന്യൂസ് ക്ലിക്ക് എച്ച് ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തി

ന്യൂദല്‍ഹി: ചൈന അനുകൂല പ്രചരണം നടത്താനും ഇന്ത്യയ്‌ക്കെതിരെ നുണപ്രചരിപ്പിക്കാനും ചൈനയില്‍ പനിന്നും പണം വാങ്ങിയെന്ന ആരോപണത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഓണ്‍ലൈന്‍ വാര‍്ത്താ വെബ്സൈറ്റായ ന്യൂസ് എഡിറ്റര്‍ കുടുങ്ങും. ഇയാള്‍ക്ക് കൂട്ടാളികളായി പ്രവര്‍ത്തിച്ച സിപിഎം നേതാക്കളും കുടുങ്ങിയേക്കും. കാരണം ഈ കേസില്‍ അറസ്റ്റിലായ ന്യൂസ് ക്ലിക്കിന്റെ തന്നെ എച്ച് ആര്‍ മാനേജര്‍ ഈ കേസില്‍ സാക്ഷിയായി എല്ലാസത്യങ്ങളും തുറന്നുപറയാണെന്ന് സമ്മതിച്ചിരിക്കുകയാണ്. ഈ കേസില്‍ മുന്‍ സിപിഎം പൊളിറ്റ് ബ്യൂറോ സെക്രട്ടറി പ്രകാശ് കാരാട്ട് വരെ സംശയത്തിന്റെ നിഴലിലാണ്.

എല്ലാമറിയുന്ന അമിത് ചക്രവര്‍ത്തി തുറന്നുപറഞ്ഞാല്‍ വിശുദ്ധതലകള്‍ ഉരുളും .

സര്‍ക്കാര്‍ സാക്ഷിയാകാന്‍ അനുമതി തേടി ന്യൂസ് ക്ലിക്കിന്റെ മാനവവിഭവശേഷി വകുപ്പ് മേധാവി അമിത് ചക്രവര്‍ത്തി ദല്‍ഹി കോടതിയെ സമീപിച്ചു.കഴിഞ്ഞു അമിത് ചക്രവര്‍ത്തി സ്‌പെഷ്യല്‍ ജഡ്ജി ഹര്‍ദീപ് കൗറിന് മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചു. കേസില്‍ മാപ്പ് തേടിയ ഇയാള്‍ ഡല്‍ഹി പോലീസിനോട് തന്റെ പക്കലുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്ന് അറിയിച്ചു. ചക്രവര്‍ത്തിയുടെ മൊഴി രേഖപ്പെടുത്താന്‍ ജഡ്ജി, വിഷയം മജിസ്റ്റീരിയല്‍ കോടതിക്ക് മുമ്പാകെ അയച്ചു.

ന്യൂസ് ക്ലിക്കുമായി ബന്ധമുള്ള നിരവധി മാധ്യമപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും വീടുകളില്‍ റെയ്ഡ് നടത്തിയതിന് ശേഷം ഒക്ടോബര്‍ ഒന്നിന് ചക്രവര്‍ത്തിയെയും ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കയസ്തയെയും ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം ആദ്യം, രണ്ട് പ്രതികളെയും കോടതി ഡിസംബര്‍ 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

സ്ഥാപനത്തിന്റെ ഫണ്ടിംഗ് സ്രോതസ്സുകള്‍ അന്വേഷിക്കുന്നതിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ വ്യാപക റെയ്ഡ് നടത്തിയിരുന്നു. കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ലും തിരച്ചില്‍ നടത്തി.കേരളത്തിലെ കോട്ടയത്തും മുന്‍ ന്യൂസ് ക്ലിക്ക് പത്രപ്രവര്‍ത്തകയുടെ വസതിയിലും റെയ്ഡ് നടന്നിരുന്നു.

ചൈനാചാരന്‍ നെവില്‍ റോയി സിംഗാം 38 കോടി നല്‍കിയോ?
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (സിപിസി) പ്രചാരണ വിഭാഗവുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അമേരിക്കന്‍ കോടീശ്വരനായ നെവില്‍ റോയ് സിംഗാമില്‍ നിന്ന് ന്യൂസ് ക്ലിക്കിന് ഏകദേശം 38 കോടി രൂപ ധനസഹായം ലഭിച്ചതായി ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ത്യയുടെ പരമാധികാരം തകര്‍ക്കുന്നതിനും രാജ്യത്തിനെതിരെ അതൃപ്തി ഉണ്ടാക്കുന്നതിനുമായി ചൈനയില്‍ നിന്ന് ന്യൂസ്‌ക്ലിക്കിന് വലിയൊരു തുക വന്നതായി പറയുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിന് പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസി ആന്‍ഡ് സെക്യുലറിസം എന്ന ഗ്രൂപ്പുമായി ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പൂര്‍കയസ്ത ഗൂഢാലോചന നടത്തിയെന്നും അതില്‍ ആരോപിക്കുന്നു. മോദിയ്‌ക്കും ബിജെപി സര്‍ക്കാരിനും എതിരെ ആയിരുന്നു ഈ ഗൂഢാലോചന.

ഭീഷണി നിഴലില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ സംഘം

നേരത്തെ പ്രബീര്‍ പുര്‍കയസ്തയുടെയും അമിത് ചക്രവര്‍ത്തിയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ദല്‍ഹി പോലീസിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും എന്‍സിആറിലുമായി നടത്തിയ റെയ്ഡില്‍ ലാപ്ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍ അടക്കമുള്ളവ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തായിരുന്നു ഈ നോട്ടീസ്.

വിദേശ ധനസഹായവുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ഊര്‍മിലേഷ്, ഔനിന്ദ്യോചക്രവര്‍ത്തി, അഭിസര്‍ ശര്‍മ, പരഞ്‌ജോയ് ഗുഹ താകുര്‍ത്ത, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, ആക്ഷേപഹാസ്യകാരനായ സഞ്ജയ് രജൗറ, സെന്‍റര്‍ ഫോര്‍ ടെക്നോളജി ആന്‍ഡ് ഡവലപ്മെന്‍റിലെ ഡി രഘുനന്ദന്‍ എന്നിവരെ ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചിരുന്നു.

ചൈനയില്‍ നിന്നും പണം വാങ്ങി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ പത്രപ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യമുണ്ടോ ?

വിദേശ ഫണ്ട് വാങ്ങി സ്വന്തം രാജ്യത്തെ കുറ്റപ്പെടുത്തി എഴുതാന്‍ പത്രപ്രവര്‍ത്തക സ്വാതന്ത്ര്യം അധികാരം നല്‍കുന്നുണ്ടോ? രാജ്യത്തിന്റെ നാലാം തൂണ്‍ ആയി പ്രവര്‍ത്തിക്കുന്നു എന്നത് രാജ്യത്തിനെതിരെ സത്യമല്ലാത്തത് പ്രചരിപ്പിക്കാന്‍ കൂടിയുള്ള ലൈസന്‍സാണോ? ഇതിനൊക്കെ വ്യക്തമായ ഉത്തരം അധികാരം വൈകാതെ സുപ്രീം കോടതി തന്നെ വ്യക്തമാക്കേണ്ടി വരും.

ഇഡി പത്രപ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡിന് പിന്നാലെ പൊലീസ് നടപടികളില്‍ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് പത്രപ്രവര്‍ത്തക സംഘടനകള്‍ അയച്ച കത്ത് വലിയ കോലാഹലം ഉയര്‍ത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം ‘പ്രതികാര ഭീഷണിക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്’ എന്ന് വിവിധ പത്രപ്രവര്‍ത്തക സംഘടനകള്‍ അയച്ച കത്തില്‍ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു.

ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷന്‍, ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ്‌സ്, പ്രസ് ക്ലബ് ഓഫ് ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള പത്രപ്രവര്‍ത്തകരുടെ സംഘടനകള്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. ‘ദേശീയ അന്തര്‍ദേശീയ വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും ഭീഷണിയിലൂടെ മാധ്യമങ്ങളെ തണുപ്പിക്കാനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും ആരോപണമുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ലാപ്‌ടോപ്പുകളും യഥേഷ്ടം പിടിച്ചെടുക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്നും കത്തില്‍ പറഞ്ഞിരുന്നു.

Tags: Prabir PurkayasthaNevil singham. China fundingAmit ChakravartyJournalistSupreme CourtNewsClick
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

India

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

India

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

Kerala

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

News

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.