Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയും സംഘവും ജങ്കാര്‍ യാത്ര ഒഴിവാക്കിയത് സുരക്ഷാഭീതി മൂലം

ബോട്ട് യാത്രാ വിവരം ജില്ലാ പോലീസ് പോലും അറിയാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 01:59 am IST
in Kerala

കോട്ടയം: വൈക്കത്തെ നവകേരള സദസിന് ശേഷം ആലപ്പുഴ ജില്ലയിലേക്കുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജങ്കാര്‍ യാത്ര മാറ്റിയത് ഉന്നത ഇടപെടല്‍ മൂലം. സുരക്ഷാഭീതി മൂലമെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന മറുപടിയെങ്കിലും സോളാര്‍ ബോട്ടിലേക്കുള്ള യാത്രാമാറ്റം സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പോലും അറിഞ്ഞില്ല.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന ബസ് ജങ്കാറില്‍ കയറ്റിയാണ് ആലപ്പുഴ തവണക്കടവില്‍ എത്തിച്ചത്. ബസ് ജങ്കാറില്‍ കയറ്റി അതില്‍ മുഖ്യമന്ത്രിയും സംഘവും തവണക്കടവിലേക്ക് പോകാനായിരുന്നു തീരുമാനം. നാല് തവണ ട്രയല്‍ റണ്‍ നടത്തി. രണ്ട് തവണ വീതം ആളെ കയറ്റിയും അല്ലാതെയുമായി വൈക്കത്തും തവണക്കടവിലും ട്രയല്‍ റണ്‍ നടത്തി.

വൈക്കത്ത് വ്യാഴാഴ്ച നടന്ന പരിപാടിക്ക് ശേഷം ഉച്ചയോടെ നവകേരള ബസ് എത്തിച്ച് ജങ്കാറില്‍ ട്രയല്‍ റണ്‍ നടത്തി. ഈ സമയം ബസിന് ഉലച്ചില്‍ സംഭവിച്ചു. ഇതോടെയാണ് യാത്ര സോളാര്‍ ബോട്ടിലേക്ക് മാറ്റിയത്. തീരുമാനം മാറ്റിയതോടെ സോളാര്‍ ബോട്ട് വൃത്തിയാക്കി വൈക്കത്ത് എത്തിച്ചു. തുടര്‍ന്ന് അതിവേഗത്തില്‍ ബോട്ടുജെട്ടി വൃത്തിയാക്കിയ ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയത്. ഉദ്യോഗസ്ഥര്‍ ദിവസങ്ങളോളം ബുദ്ധിമുട്ടി ബസ് എത്തിച്ച് നടത്തിയ ജങ്കാര്‍ ട്രയല്‍ എന്തിനായിരുന്നെന്നാണ് നാട്ടുകാരുടെ ചോദ്യം. ബസ് കടന്ന് പോകുന്നതിന് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതോടെയാണ് ട്രയല്‍ റണ്‍ പരിശോധനയുടെ തുടക്കം. എന്നാല്‍ നവകേരള ബസ് വൈക്കത്ത് എത്തിയപ്പോള്‍ സംഭവമെല്ലാം മാറി. മുഖ്യമന്ത്രിയും ചില മന്ത്രിമാരും ബോട്ടിലും മറ്റു ചിലര്‍ ഔദ്യോഗിക വാഹനവുമായി ജങ്കാറില്‍ തവണക്കടവിലേക്ക് പുറപ്പെട്ടു.

മുഖ്യമന്ത്രിയും പതിനൊന്ന് മന്ത്രിമാരും ഉള്‍പ്പെടുന്ന സംഘമായിരുന്നു സോളാര്‍ ബോട്ടില്‍ ഉണ്ടായിരുന്നത്. മന്ത്രിമാരായ പി. പ്രസാദും വി.എന്‍. വാസവനും ഔദ്യോഗിക വാഹനങ്ങളുമായി ജങ്കാറില്‍ തവണക്കടവിലേക്ക് പോയി. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ മറ്റൊരു ബോട്ടിലും മന്ത്രിമാരായ പി. രാജീവ്, ആന്റണി രാജു, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ ശിക്കാര ബോട്ടിലുമാണ് യാത്ര ചെയ്തത്.

വൈക്കത്തെ വേദി നിശ്ചയിച്ചതുമുതല്‍ മാറ്റങ്ങളായിരുന്നു. ആദ്യം നിശ്ചയിച്ച വേദിയില്‍ സ്‌കൂളിലെ കെട്ടിടത്തിന്റെ തൂണുകളും ചില ഭാഗങ്ങളും പ്രശ്‌നമായി. പിന്നീട് വേദി ബീച്ച് മൈതാനമാക്കിയപ്പോള്‍ റസ്റ്റ് ഹൗസിന്റെ മതിലും പൊളിക്കേണ്ടി വന്നു. ഏറ്റവുമൊടുവില്‍ ജങ്കാറില്‍ കായലില്‍ കൂടി ഉല്ലാസയാത്ര നടത്തി മറുകരയെത്താനുള്ള പദ്ധതിയും ഉപേക്ഷിക്കേണ്ടിവന്നു.

Tags: Kerala Chief MinisterJankar YatraNavakerala Sadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ മുഖ്യമ്രന്തിയും സമ്മതിച്ചു; തൊഴിലുറപ്പ് പദ്ധതിയുടെ പണം മുഴുവന്‍ കേന്ദ്രത്തിന്റേത്

Kerala

സാമ്പത്തിക പ്രതിസന്ധി പ്രശ്‌നമല്ല; മുഖ്യമന്ത്രിക്ക് കാര്‍ വാങ്ങാന്‍ ഒരു കോടി, ഉത്തരവ് സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചു

Main Article

ഇഡിയും മുഖ്യമന്ത്രിയും

Kerala

കിഫ്ബി മസാല ബോണ്ട്: നടന്നത് വന്‍ ഭൂമി കുംഭകോണം; എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ

Kerala

മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കരുത്: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.