Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുഖ്യമന്ത്രിയും സംഘവും ജങ്കാര്‍ യാത്ര ഒഴിവാക്കിയത് സുരക്ഷാഭീതി മൂലം

ബോട്ട് യാത്രാ വിവരം ജില്ലാ പോലീസ് പോലും അറിയാതെ

Janmabhumi Online by Janmabhumi Online
Dec 16, 2023, 01:59 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: വൈക്കത്തെ നവകേരള സദസിന് ശേഷം ആലപ്പുഴ ജില്ലയിലേക്കുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജങ്കാര്‍ യാത്ര മാറ്റിയത് ഉന്നത ഇടപെടല്‍ മൂലം. സുരക്ഷാഭീതി മൂലമെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന മറുപടിയെങ്കിലും സോളാര്‍ ബോട്ടിലേക്കുള്ള യാത്രാമാറ്റം സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പോലും അറിഞ്ഞില്ല.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന ബസ് ജങ്കാറില്‍ കയറ്റിയാണ് ആലപ്പുഴ തവണക്കടവില്‍ എത്തിച്ചത്. ബസ് ജങ്കാറില്‍ കയറ്റി അതില്‍ മുഖ്യമന്ത്രിയും സംഘവും തവണക്കടവിലേക്ക് പോകാനായിരുന്നു തീരുമാനം. നാല് തവണ ട്രയല്‍ റണ്‍ നടത്തി. രണ്ട് തവണ വീതം ആളെ കയറ്റിയും അല്ലാതെയുമായി വൈക്കത്തും തവണക്കടവിലും ട്രയല്‍ റണ്‍ നടത്തി.

വൈക്കത്ത് വ്യാഴാഴ്ച നടന്ന പരിപാടിക്ക് ശേഷം ഉച്ചയോടെ നവകേരള ബസ് എത്തിച്ച് ജങ്കാറില്‍ ട്രയല്‍ റണ്‍ നടത്തി. ഈ സമയം ബസിന് ഉലച്ചില്‍ സംഭവിച്ചു. ഇതോടെയാണ് യാത്ര സോളാര്‍ ബോട്ടിലേക്ക് മാറ്റിയത്. തീരുമാനം മാറ്റിയതോടെ സോളാര്‍ ബോട്ട് വൃത്തിയാക്കി വൈക്കത്ത് എത്തിച്ചു. തുടര്‍ന്ന് അതിവേഗത്തില്‍ ബോട്ടുജെട്ടി വൃത്തിയാക്കിയ ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയത്. ഉദ്യോഗസ്ഥര്‍ ദിവസങ്ങളോളം ബുദ്ധിമുട്ടി ബസ് എത്തിച്ച് നടത്തിയ ജങ്കാര്‍ ട്രയല്‍ എന്തിനായിരുന്നെന്നാണ് നാട്ടുകാരുടെ ചോദ്യം. ബസ് കടന്ന് പോകുന്നതിന് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതോടെയാണ് ട്രയല്‍ റണ്‍ പരിശോധനയുടെ തുടക്കം. എന്നാല്‍ നവകേരള ബസ് വൈക്കത്ത് എത്തിയപ്പോള്‍ സംഭവമെല്ലാം മാറി. മുഖ്യമന്ത്രിയും ചില മന്ത്രിമാരും ബോട്ടിലും മറ്റു ചിലര്‍ ഔദ്യോഗിക വാഹനവുമായി ജങ്കാറില്‍ തവണക്കടവിലേക്ക് പുറപ്പെട്ടു.

മുഖ്യമന്ത്രിയും പതിനൊന്ന് മന്ത്രിമാരും ഉള്‍പ്പെടുന്ന സംഘമായിരുന്നു സോളാര്‍ ബോട്ടില്‍ ഉണ്ടായിരുന്നത്. മന്ത്രിമാരായ പി. പ്രസാദും വി.എന്‍. വാസവനും ഔദ്യോഗിക വാഹനങ്ങളുമായി ജങ്കാറില്‍ തവണക്കടവിലേക്ക് പോയി. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ മറ്റൊരു ബോട്ടിലും മന്ത്രിമാരായ പി. രാജീവ്, ആന്റണി രാജു, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ ശിക്കാര ബോട്ടിലുമാണ് യാത്ര ചെയ്തത്.

വൈക്കത്തെ വേദി നിശ്ചയിച്ചതുമുതല്‍ മാറ്റങ്ങളായിരുന്നു. ആദ്യം നിശ്ചയിച്ച വേദിയില്‍ സ്‌കൂളിലെ കെട്ടിടത്തിന്റെ തൂണുകളും ചില ഭാഗങ്ങളും പ്രശ്‌നമായി. പിന്നീട് വേദി ബീച്ച് മൈതാനമാക്കിയപ്പോള്‍ റസ്റ്റ് ഹൗസിന്റെ മതിലും പൊളിക്കേണ്ടി വന്നു. ഏറ്റവുമൊടുവില്‍ ജങ്കാറില്‍ കായലില്‍ കൂടി ഉല്ലാസയാത്ര നടത്തി മറുകരയെത്താനുള്ള പദ്ധതിയും ഉപേക്ഷിക്കേണ്ടിവന്നു.

Tags: Navakerala SadasKerala Chief MinisterJankar Yatra
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ന്യൂദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍. സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സമീപം
Kerala

സംസ്ഥാനത്തിന് പതിനേഴ് വമ്പന്‍ റോഡ് പദ്ധതികള്‍; ജിഎസ്ടി വിഹിതം ഒഴിവാക്കണമെന്ന ഏക നിബന്ധന

Kerala

ഉദ്യോഗസ്ഥരെ തടഞ്ഞത് മുഖ്യമന്ത്രിക്ക് ഒളിക്കാനുള്ളതിനാല്‍: ഗവര്‍ണര്‍

Editorial

ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാന്‍ മുഖ്യമന്ത്രിക്കാവില്ല

Article

ഒരു നാടന്‍ കോണ്‍ക്ലേവ്

News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിനിയോഗം ഹര്‍ജിയില്‍ വാദം അടുത്തമാസം 24ന്

പുതിയ വാര്‍ത്തകള്‍

ഭർഭംഗയിൽ മുഹറം ഘോഷയാത്രയ്‌ക്കിടെ ഹൈ ടെൻഷൻ വയറിൽ തട്ടി ഒരാൾ മരിച്ചു ; 24 പേർക്ക് പരിക്കേറ്റു

കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies