പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം പൂര്‍ണമായും അട്ടിമറിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. തിക്കും തിരക്കും കാരണം തീര്‍ത്ഥാടകര്‍ നരകയാതന അനുഭവിക്കുന്നു. പോലീസും ദേവസ്വം ബോര്‍ഡും തമ്മിലുള്ള ശീതസമരം ശക്തമായതാണ് പ്രശ്നങ്ങളുടെ പ്രധാനകാരണം. പോലീസ് സംവിധാനവും ദേവസ്വം ബോര്‍ഡും സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു, സുരേന്ദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ദര്‍ശനം കാത്ത് ക്യൂവില്‍ നില്ക്കുന്നവര് കുടിവെള്ളവും ഭക്ഷണവും കിട്ടാതെ വലയുകയാണ്. തിരക്കില്‍ പെട്ട് കുഞ്ഞു മാളികപ്പുറം കുഴഞ്ഞു വീണ് മരിച്ച സംഭവം പോലും ഉണ്ടായി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതെല്ലാം അവഗണിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ മിനിറ്റില്‍ 90-100 അയ്യപ്പന്മാരെ പതിനെട്ടാം പടി കയറ്റിവിടാന്‍ കഴിഞ്ഞിരുന്നു. ഇത്തരം പരിശീലനം ലഭിച്ച പോലീസുകാരുടെ അഭാവം കാരണം ഈ തീര്‍ത്ഥാടനക്കാലം എല്ലാം കുത്തഴിഞ്ഞ നിലയിലാണ്. മരക്കൂട്ടത്തെ കാത്തിരിപ്പ് സംവിധാനം പാളിപ്പോയി. വലിയ നടപ്പന്തലില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ നടപ്പായില്ല. ഹോട്ടല്‍ ലോബിയെ സഹായിക്കാന്‍ സൗജന്യ അന്നദാനവും കുടിവെള്ളവും വിതരണം ചെയ്തിരുന്ന സന്നദ്ധ സംഘടനകളെ ശബരിമലയില്‍ നിന്നും പുറത്താക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന്റെ പുറകെയാണ്. സര്‍ക്കാരിന്റെ മുന്നില്‍ ശബരിമലയിലെ ദുരിതം ചര്‍ച്ചാവിഷയമേ അല്ല. പരമദ്രോഹമാണ് പിണറായി സര്‍ക്കാര്‍ തീര്‍ത്ഥാടകരോട് കാട്ടുന്നത്. പരിഹാരം കാണാത്തപക്ഷം പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരമായി ഒരു മന്ത്രിയേയും വിദഗ്ധരായ ഉദ്യോഗസ്ഥരെയും ശബരിമലയിലേക്ക് അയക്കണം. ആര്‍എഎഫ് സംഘത്തിന്റെ സഹായം തേടാനും തയാറാകണം. വലിയ കൊള്ളയാണ് ശബരിമലയില്‍ നടക്കുന്നത്. ചന്ദനം വാങ്ങിയതില്‍പോലും അഴിമതി നടന്നു. ശബരിമലയോട് സര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരമായ അവഗണനയാണ്. ദേവസ്വം മന്ത്രി പൂ
ര്ണപരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ്, ദേശീയ കൗണ്‍സില്‍ അംഗം വിക്ടര്‍ ടി. തോമസ്, സംസ്ഥാന സെക്രട്ടറി കരമന ജയന്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ. ബിനുമോന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: