Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സദ്ഭരണത്തിനുള്ള സമ്മതപത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2023, 05:00 am IST
in Editorial
മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് യുപിയിലെ വാരാണസിയില്‍ ബിജെപി പ്രവര്‍ത്തകരുടെ വിജയാഹ്ലാദം

മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് യുപിയിലെ വാരാണസിയില്‍ ബിജെപി പ്രവര്‍ത്തകരുടെ വിജയാഹ്ലാദം

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം നേടിയ ഉജ്വലവിജയം ഒരേസമയം തുടര്‍ച്ചയും പുതിയ തുടക്കവുമാണ്. ഹിന്ദി ഹൃദയഭൂമിയില്‍ വരുന്ന മധ്യപദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ബിജെപിക്ക് വന്‍ഭൂരിപക്ഷത്തോടെ സര്‍ക്കാരുകളുണ്ടാക്കാന്‍ ലഭിച്ചിരിക്കുന്ന ജനവിധി ദേശീയ ശക്തികള്‍ക്ക് വലിയ ആവേശവും ആത്മവിശ്വാസവുമാണ് നല്‍കിയിരിക്കുന്നത്. വിദ്വേഷ രാഷ്‌ട്രീയത്തിനും ശിഥിലീകരണ ശക്തികള്‍ക്കും ഒപ്പമല്ല തങ്ങളെന്ന് തെളിയിക്കാന്‍ ലഭിച്ച അവസരം ജനങ്ങള്‍ വിനിയോഗിച്ചിരിക്കുന്നു. തെലങ്കാനയില്‍ ബിജെപി നടത്തിയ മുന്നേറ്റം അവിടെ വരാനിരിക്കുന്ന രാഷ്‌ട്രീയമാറ്റത്തിന്റെ സൂചനയാണ്. തങ്ങള്‍ക്ക് ഭരണമുള്ള രാജസ്ഥാനിലും ഛത്തീസ്ഗഢിലും പാര്‍ട്ടിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുമെന്നും, മധ്യപ്രദേശില്‍ ബിജെപി ഭരണത്തെ പുറന്തള്ളി അധികാരം പിടിക്കുമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെട്ടിരുന്നത്. ചില അഭിപ്രായ സര്‍വേകളും എക്സിറ്റ് പോളുകളും ഇതിനെ ശരിവയ്‌ക്കുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആവേശം ആകാശം തൊട്ടു. പക്ഷേ തിളങ്ങുന്ന പ്രകടനത്തോടെ മധ്യപ്രദേശില്‍ അധികാരം നിലനിര്‍ത്തിയ ബിജെപി ഛത്തീസ്ഗഢില്‍നിന്നും രാജസ്ഥാനില്‍നിന്നും ജനവിരുദ്ധ സര്‍ക്കാരുകളെ അടിച്ചിറക്കുകയാണ് ചെയ്തിരിക്കുന്നത്. തെലങ്കാനയില്‍ കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം ലഭിച്ചിട്ടുണ്ടെങ്കിലും അധികാരത്തിലേറാന്‍ പോകുന്ന സര്‍ക്കാര്‍ അല്‍പായുസാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

കര്‍ണാടകയില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞതിന്റെ അമിത ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പുകളെ നേരിട്ടത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ നടത്തിയ ഭാരത് ജോഡോ യാത്രയാണ് കര്‍ണാടകയില്‍ വിജയം കൊണ്ടുവന്നതെന്നും, ഇത് മറ്റിടങ്ങളിലും ആവര്‍ത്തിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസ്സിന്റെ വാര്‍റൂമില്‍ അന്തിയുറങ്ങിയിരുന്നവര്‍ തുടരെ തുടരെ നടത്തിയിരുന്നു. എന്നാല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം പ്രാദേശിക കാരണങ്ങളാല്‍ സംഭവിച്ച അപവാദമാണെന്നും, ജോഡോ യാത്ര ചാപിള്ളയാണെന്നും തെളിഞ്ഞിരിക്കുന്നു. പതിവുപോലെ സോണിയാ കുടുംബമാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. പാര്‍ട്ടി നേതാക്കളായ രാഹുലും പ്രിയങ്കയും മാന്യതയുടെ സകല സീമകളും ലംഘിക്കുന്ന വിധത്തിലാണ് റാലികളില്‍ പ്രസംഗിച്ചത്. പലയിടങ്ങളിലും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ചോദിക്കുകയും ചെയ്തു. സോണിയാ കുടുംബത്തിന്റെ അധികാരമോഹത്തെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന വ്യക്തമായ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. പരാജയത്തിന്റെ പ്രതിരൂപമായി ഒരിക്കല്‍ക്കൂടി രാഹുല്‍ മാറുകയും ചെയ്തിരിക്കുന്നു. ഗുജറാത്തില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ കാണാന്‍ പ്രധാനമന്ത്രി മോദി എത്തിയതിനെ അങ്ങേയറ്റം മോശമായ ഭാഷയിലാണ് രാഹുല്‍ പരിഹസിച്ചത്. ആരാണ് യഥാര്‍ത്ഥത്തില്‍ ദുശ്ശകുനമെന്ന് ജനങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നു. പരാജയം കനത്തതാകയാല്‍ ഈ കോമാളി നേതാവിനെ ഇനി കുറേക്കാലം രാജ്യത്ത് കണ്ടെന്നുവരില്ല.

ബിജെപിയുടെ വിജയത്തിനും കോണ്‍ഗ്രസ്സിന്റെ പരാജയത്തിനും പല മാനങ്ങളുണ്ട്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഐഎന്‍ഡിഐ സഖ്യത്തിന് രാജ്യത്ത് യാതൊരു പ്രസക്തിയുമില്ലെന്നും, ജനങ്ങള്‍ അതില്‍ വിശ്വസിക്കുന്നില്ലെന്നും വ്യക്തമായി. ബിജെപിയെയും നരേന്ദ്ര മോദിയെയും പരാജയപ്പെടുത്താനുള്ള അവസാന ആയുധമെന്ന നിലയ്‌ക്ക് കോണ്‍ഗ്രസ്സും കൂട്ടാളികളും പുറത്തെടുത്ത ജാതി, വിഭജന രാഷ്‌ട്രീയം ജനങ്ങള്‍ പുച്ഛിച്ചു തള്ളി. വിഭജനത്തിനൊപ്പമല്ല, ഐക്യത്തിനൊപ്പമാണ് തങ്ങളെന്ന് അവര്‍ തെളിയിച്ചു. വന്‍തോതില്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്ത് ജനങ്ങളെ പാട്ടിലാക്കാനുള്ള കോണ്‍ഗ്രസ് ശ്രമവും പരാജയപ്പെട്ടു. ഛിദ്രശക്തികളുടെയും ദേശവിരുദ്ധരുടെയും പിന്തുണ ലക്ഷ്യംവച്ച് സനാതനധര്‍മത്തിനെതിരെ നടത്തിയ വിദ്വേഷപ്രചാരണവും തിരിച്ചടിച്ചു. ഈ പരാജയത്തോടെ ഐഎന്‍ഡിഐ സഖ്യം സ്വാഭാവിക അന്ത്യത്തിലേക്ക് നീങ്ങും. കോണ്‍ഗ്രസ്സിന് അധികാരമുണ്ടായിരുന്ന രാജസ്ഥാനിലും ഛത്തീസ്ഗഢിലും കടുത്ത ഭരണവിരുദ്ധ തരംഗവും, ബിജെപിക്ക് അധികാരമുള്ള മധ്യപ്രദേശില്‍ ഭരണാനുകൂല തരംഗവും നിലനില്‍ക്കുന്നുവെന്ന് തെളിയിക്കുന്ന ജനവിധികളാണ് ഉണ്ടായിരിക്കുന്നത്. ജാതിരാഷ്‌ട്രീയം കളിച്ച കോണ്‍ഗ്രസിലല്ല, പാവപ്പെട്ടവരും കര്‍ഷകരും വനിതകളും യുവാക്കളും എന്നിങ്ങനെ നാല് ജാതികളേയുള്ളൂ എന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലാണ് വിശ്വാസമെന്ന് ജനങ്ങള്‍ പറഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് ശിഥിലീകരണ രാഷ്‌ട്രീയം പയറ്റുന്ന ഇടതുപാര്‍ട്ടികള്‍ക്കും ശക്തമായ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മോദി മുന്നോട്ടുവയ്‌ക്കുന്ന വികസന രാഷ്‌ട്രീയത്തിലാണ് ജനങ്ങള്‍ക്ക് താല്‍പര്യം. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയും മോദിയുംതന്നെയാണ് അധികാരത്തിലേറാന്‍ പോകുന്നതെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

Tags: NDAAssembly electionsChattisgarh assembly electionMadhyapradesh ElectionRajastan Electiongood governance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.